മോദി ഭരണത്തിൽ ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടക്കാരൻ ; കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലയളവില്‍ ഇന്ത്യയുടെ പൊതുകടം 57 ശതമാനം ഉയര്‍ന്നതായി കോണ്‍ഗ്രസ് ആരോപണം

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലയളവില്‍ ഇന്ത്യയുടെ പൊതുകടം 57 ശതമാനം ഉയര്‍ന്നതായി കോണ്‍ഗ്രസ് ആരോപണം. ധനകാര്യ മന്ത്രാലയത്തിന്‍റെ രേഖകള്‍ പുറത്തുവിട്ടാണ് കേന്ദ്രസര്‍ക്കാറിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപണമുന്നയിക്കുന്നത്.
2014 മാര്‍ച്ച് മുതല്‍ 2018 ഡിസംബര്‍ വരേയുള്ള കാലയളവില്‍ തെറ്റായ സാമ്ബത്തിക നയങ്ങള്‍ സ്വീകരിച്ചത് മുലം രാജ്യത്തെ നിരവധി പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കര്‍ അടച്ചു പൂട്ടലിന്‍റെ വക്കില്‍ എത്തിച്ചു. വിവരങ്ങള്‍ മറച്ചു വെക്കല്‍ മോദി സസര്‍ക്കാറിന്‍റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നുവെന്നും രണ്‍ദീപ് സിങ് വിമര്‍ശിച്ചു.
നരേന്ദ്ര മോദി ഭരണത്തിലിരുന്ന നാല് വര്‍ഷക്കാലയളവില്‍ 30 ലക്ഷം കോടിയിലധികം തുകയാണ് അധിക വായ്പയായി കടമെടുത്തത്. സര്‍ക്കാറിന്‍റെ തെറ്റായ സാമ്ബത്തിക നയങ്ങള്‍ മൂലം ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എടുത്ത ഏഴ് ലക്ഷം കോടി കൂടി പരിഗണിക്കുമ്ബോള്‍ നിലവില്‍ രാജ്യത്തിന്റെ പൊതുകടം 90 ലക്ഷം കോടിയിലധികമായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം നരേന്ദ്ര മോദി സർക്കാരിന് ആത്മവിശ്വാസമുയർത്തി സി.എസ്.ഡി.എസ്-ലോക്‌നീതി- ദി ഹിന്ദു- തിരംഗ ടിവി - ദെെനിക് ഭാസ്കർ സർവേ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം നടത്തിയ സർവേയ്ക്ക് ശേഷം എൻ.ഡി.എ സർക്കാരിനോടുള്ള സമീപനം മാറുന്നുവെന്നാണ് വിലയിരുത്തൽ. ആകെ 59 ശതമാനം പേർ എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ 35 ശതമാനം പേരാണ് അതൃപ്തി അറിയിച്ചത്. 2018ൽ 51 ശതമാനമായിരുന്നു മോദി സർക്കാരിൽ സംതൃപ്തി അറിയിച്ചിരുന്നത്. അഞ്ച് വർഷത്തെ എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിങ്ങൾ തൃപ്തരാണോ അല്ലയോ എന്ന ചോദ്യമാണ് സർവേയിൽ ഉന്നയിച്ചിരുന്നത്. അടുത്ത ചോദ്യമായി മോദി സർക്കാരിന് രണ്ടാമതൊരു അവസരം കൊടുക്കുമോ എന്നാണ് ചോദിച്ചത്. ഇതിൽ 46 ശതമാനം പേർ എൻ.ഡി.എ സർക്കാരിന് വീണ്ടും അവസരം കൊടുക്കുമെന്ന് പറഞ്ഞപ്പോൾ 36 ശതമാനം പേർ എതിർത്തു. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ പ്രവർത്തനമാണ് മികച്ചതെന്ന് 27 ശതമാനം പറഞ്ഞപ്പോൾ 38 ശതമാനം മോദി സർക്കാരാണ് മികച്ചതെന്ന് വിലയിരുത്തി. എന്നാൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം, അഴിമതി, അവശ്യസാധനങ്ങളുടെ വില തുടങ്ങിയവ മോദി സർക്കാരിന്റെ കീഴിൽ വർദ്ധിച്ചതായി സർവേയിൽ പറയുന്നു. അതേസമയം, മതങ്ങൾ തമ്മിലുള്ള ബന്ധം, തൊഴിൽ അവസരങ്ങൾ തുടങ്ങിയവ കുറഞ്ഞതായും വിലയിരുത്തുന്നു. 19 സംസ്ഥാനങ്ങളിലായി മാർച്ച് 24 മുതൽ 31 വരെയാണ് സർവെ നടത്തിയത്.
https://www.facebook.com/Malayalivartha