കരയുന്ന വ്യക്തിയല്ല...മറിച്ച് വിവാദങ്ങൾ പിന്നാലെ കൂടിയിട്ടും,കരുത്ത് കാട്ടി കാലങ്ങളോളം മുന്നേറിയ സ്ത്രീ കരുത്ത്
ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തരായ ഭരണകർത്താക്കളിൽ മുൻനിര പട്ടികയിൽ ഇടം നേടിയ വനിത ഷീല ദീക്ഷിത് . ആ മഹദ് വക്തിത്യം ഓർമയായി. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. ഷീല ദിക്ഷിത്തിന്റെ 15 വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി അടിമുടി മാറി. മദന്‍ലാല്‍ ഖുറാന മുഖ്യമന്ത്രിയായിരിക്കെയാണ് ഡല്‍ഹി മെട്രോ എന്ന സ്വപ്‌നത്തിന് ശില പാകിയത്. പക്ഷേ നിര്‍മ്മാണം തുടങ്ങിയതും പൂര്‍ത്തീകരിച്ചതും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയാണ്. ഇന്ന് മെട്രോ സര്‍വീസില്ലാത്ത ദിനം ഡല്‍ഹിക്കാര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. റോഡുകളും ഫ്‌ളൈ ഓവറുകളും ഒക്കെയായി
ഡല്‍ഹിയുടെ മുഖഛായ തന്നെ മാറ്റിയ അടിസ്ഥാന സൗകര്യമേഖലയിലെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഷീല ദീക്ഷിത്തിന്റെ ഭരണകാലമായിരുന്നു.തമിഴ്‌നാടുകാർക്ക് ജയലളിത എങ്ങനെ ആയിരുന്നോ അങ്ങനെ ഒരു ജനകീയത ഒരുപക്ഷെ അതിനേക്കാൾ ഉപരി ഷീല ദീക്ഷിദ്ന് ഡൽഹി നിവാസികൾ കല്പിച്ചുനൽകി .ഒരമ്മയെ പോലെ ഡൽഹി നിവാസികളെ അവർ നെഞ്ചിലേറ്റി ലാളിച്ചു ,കരുതലോടെ പരിപാലിച്ചു.
കോൺഗ്രസ് പാർട്ടിയെ അവർ ഹൃദയത്തോട് ചേർത്തു വെച്ചു .പലരും പാർട്ടി വിട്ട് പോയപ്പോഴും ഷീല ദീക്ഷിത് കോൺഗ്രെസ്സിനായി അഹോരാത്രം പ്രയത്നിച്ചു . ഈ സ്നേഹവും കരുതലും കാരണം കോൺഗ്രസ് കുടുംബത്തിലെ ഇളം തലമുറക്കാർ മുതൽ മുതിർന്നവർ വരെ അവരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു.
ഭരണസിരാ കേന്ദ്രത്തിൽ യുപിഎയും കോൺഗ്രസും ഉണ്ടായിരുന്നപ്പോഴെല്ലാം തൊട്ടടുത്തുണ്ടായിരുന്ന ഷീലാ ദീക്ഷിതിന് ഒരിക്കലും കേന്ദ്രസർക്കാരിൽ നിന്ന് പിന്തുണ കിട്ടാതിരുന്നതുമില്ല.പക്ഷേ പിന്നീട്, പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ മുതൽ, അനുദിനം വളരുന്ന ദില്ലിയിലെ പുതിയ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നടപ്പാക്കാനാകാതിരുന്നതും, ഷീലാ ദീക്ഷിതിന് തിരിച്ചടിയായി. വെള്ളം, വൈദ്യുതി - എന്നിവ സ്വകാര്യ വത്കരിക്കുകയല്ല, സാധാരണക്കാർക്ക് എത്തിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് അവർക്കെവിടെ വച്ചോ കൈമോശം വന്നു.
2012-ൽ നിർഭയ കൂട്ടബലാത്സംഗത്തിൽ 'ഇരയ്ക്ക് ആക്രമണമേൽക്കേണ്ടി വന്നത് അർധരാത്രി പുറത്തിറങ്ങി നടന്നിട്ടല്ലേ', എന്നതടക്കമുള്ള പരാമർശങ്ങൾ അവരെ 'അമ്മ' പരിവേഷത്തിൽ നിന്ന് താഴെയിറക്കി. വമ്പിച്ച ജനരോഷത്തിൽ അവർക്ക് അടിതെറ്റി. നിര്‍ഭയ സംഭവവും ലോക്പാല്‍ സമരവും തീര്‍ത്ത അലയൊലികളാണ് ഷീലായുഗത്തിന് ഡല്‍ഹിയില്‍ അന്ത്യം കുറിച്ചത്. ഇതിന് പുറമേയായിരുന്നു കോമൺവെൽത്ത് ഗെയിംസ് അഴിമതിയാരോപണങ്ങൾ. കോമൺവെൽത്ത് ഗെയിംസ് വേദികൾ പണിഞ്ഞതിൽ വൻ അഴിമതി നടന്നെന്ന റിപ്പോർട്ടുകൾ അവരെ പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയിലേക്ക് നയിച്ചു.പക്ഷേ, കോൺഗ്രസ് അവരെ സംരക്ഷിച്ചു.
2014-ൽ മോദി സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ്, അവരെ കേരളാ ഗവർണറാക്കിയെങ്കിലും അവർ തിരികെയെത്തി. ദില്ലിയിലെ കോൺഗ്രസിനെ നയിക്കാൻ അജയ് മാക്കനെപ്പോലുള്ളവർ മതിയാകില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു അവരെ കോൺഗ്രസ് മടക്കി വിളിച്ചത്. ഷീല ദീക്ഷിത് കോൺഗ്രസിനെയും കോൺഗ്രസ് ഷീല ദീക്ഷിത്നെയും അതിഗാഢമായി സ്നേഹിച്ചു .ഷീല ദീക്ഷിത് എന്ന കരുത്തുറ്റ സ്ത്രീ കോൺഗ്രസ് പാർട്ടിയുടെ നെടുംതൂൺ തന്നെ ആയിരുന്നു എന്നതിൽ തർക്കമില്ല.
https://www.facebook.com/Malayalivartha