കരൾ മാറ്റ ശസ്ത്ര ക്രിയയ്ക്കു പണമില്ലാതെ വിഷമിച്ച കുടുംബത്തിനു രക്ഷയായി ഡോക്ടർമാർ: മാതൃകയായി ഡോക്ടർമാരുടെ ഇടപെടൽ
ഡോക്ടർമാരുടെ മുന്നിൽ എത്തിയ രോഗിക്ക് കരൾ ശസ്ത്ര ക്രിയ ചെയ്യാൻ പണമില്ല. ഉടൻ തന്നെ ശസ്ത്രക്രിയക്കുള്ള പണം സ്വരൂപിച്ചു നൽകി ഡോക്ർടമാർ മാതൃകയാകുന്നു. സാകേതിലെ മാക്സ് ആശുപത്രിയിലാണ് ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനം നടന്നത്. അലി ഹംസ എന്ന ഏഴ് വയസ്സുക്കാരനാണു കരൾ ശസ്ത്ര ക്രിയക്കായി ലക്ഷങ്ങൾ ആവശ്യമായി വന്നത്. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശികളാണ് ഇവർ. 15 ലക്ഷമാണ് സര്‍ജറിക്ക് ആവശ്യമായി വന്നത്. മൂന്നു ലക്ഷം രൂപ നൽകാനേ കുട്ടിയുടെ മാതാപിതാക്കൾക്ക് കഴിഞ്ഞുള്ളു. ബാക്കി പതിനൊന്നു ലക്ഷം രൂപ ഡോക്ടർമാർ ശേഖരിച്ചു നൽകിയതോടെ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞു.
അലിയുടെ പിതാവിന്‍റെ കരള്‍ അനുയോജ്യമായതിനാൽ അത് തന്നെയാണ് മാറ്റി വച്ചത്. ഈ മനഃസാക്ഷി നിറഞ്ഞു നിൽക്കുന്ന പ്രവർത്തനത്തിനു ഡോക്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു എന്ന് അലിയുടെ പിതാവ് മുഹമ്മദ് റെഹാന്‍ അറിയിച്ചു. മഞ്ഞപ്പിത്തം കാരണം കരള്‍ പൂര്‍ണമായും തകരാറിലായതിനാലാണ് കുട്ടിക്ക് ഓപ്പറേഷൻ ആവശ്യമായി വന്നത്. കരള്‍ മാറ്റിവെക്കുക എന്നല്ലാതെ മറ്റൊരു മാർഗം മുന്നിൽ ഇല്ലായിരുന്നു. പക്ഷേ, പണമില്ലെന്ന് അലിയുടെ മാതാപിതാക്കള്‍ അറിയിച്ചതോടെയാണ് ഡോക്ടർമാർ സഹായ മാർഗം അവലംബിച്ചത്.
https://www.facebook.com/Malayalivartha