കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ
ആന്ധ്രപ്രദേശിലെ ഒരു കൃഷിക്കാരൻ പാടത്ത് കിളയ്ക്കവേ ലഭിച്ചത് അറുപത് ലക്ഷം രൂപ വില വരുന്ന വജ്രക്കല്ല്. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കര്‍ഷകന്‍ ഇത് അല്ല ഭക്ഷ് എന്ന വജ്രവ്യാപാരിക്ക് വിറ്റപ്പോൾ കിട്ടിയത് 13.5 ലക്ഷം രൂപ. വിവരം അറിഞ്ഞ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസത്തിൽ രണ്ടാമത്തെ തവണയാണ് ഈ ജില്ലയില്‍ നിന്നും വജ്രം ലഭിക്കുന്നത്. ജൂലായ് 12ാം തീയതി ജൊന്നാഗിരി ഗ്രാമത്തിലുള്ള ഒരു ആട്ടിടയന് അരക്കോടി വിലമതിക്കുന്ന വജ്രക്കല്ല് ലഭിച്ചിരുന്നു. ആ കല്ല് അന്ന് 20 ലക്ഷം രൂപയ്ക്കാണ് ആട്ടിടയന്‍ വിറ്റത്. മണ്‍സൂണ്‍ കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വജ്രത്തിനായി തിരച്ചില്‍ നടക്കാറുണ്ട്.
തമിഴ്നാട്,കര്‍ണ്ണാടക തുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വജ്രത്തിനായി ഇവിടെ എത്താറുണ്ട്. ജില്ലയുടെ എവിടെയെങ്കിലും താല്‍ക്കാലികമായി താമസിച്ചാണ് തിരച്ചില്‍ നടത്താറുള്ളത്. ശരവണ സിംഹ സ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും ഇത് പോലെ വജ്രക്കല്ലുകള്‍ പലതവണ ലഭിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ തലവനായിരുന്ന ശ്രീ കൃഷ്ണദേവരായരും മന്ത്രിമാരും ഭൂമിക്കടിയില്‍ നിധി കുഴിച്ചിട്ടിട്ടുണ്ടെന്നും അതാണ് കിട്ടുന്നതെന്നുമുള്ള പ്രചരണങ്ങളുണ്ട്.
https://www.facebook.com/Malayalivartha