Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ഇമ്രാൻ കുറ്റസമ്മതം നടത്തി; പാകിസ്ഥാനില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

24 JULY 2019 04:03 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങൾക്കൊടുവിൽ പാകിസ്ഥാനില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്ത്. ഇത്തരം 40 ലധികം സായുധ ഗ്രൂപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ അല്‍ ഖൊയ്ദയോ താലിബാനോ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ പെടുത്താന്‍ പാകിസ്താനിലെ സര്‍ക്കാരുകള്‍ക്കൊന്നും കഴിഞ്ഞില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി. അമേരിക്കയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ഇമ്രാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്ഥാനില്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ വന്ന സര്‍ക്കാരുകള്‍ പ്രത്യേകിച്ചും മറച്ചുപിടിച്ചു. അല്‍ ഖ്വൊയ്ദ അഫ്ഗാനിസ്ഥാനിലാണ്. താലിബാന്‍ സേന പാകിസ്താനില്‍ ഇല്ല. 9/11 അമേരിക്കന്‍ തീവ്രവാദി ആക്രമണത്തില്‍ പാകിസ്താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇമ്രാന്‍ പറഞ്ഞു. തീവ്രവാദത്തിനെതിരേ അമേരിക്കയുടെ യുദ്ധത്തില്‍ തങ്ങളും പങ്കാളികളായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരുകളെ മാത്രമേ താന്‍ കുറ്റം പറയുകയുള്ളു. കാരണം അവര്‍ സത്യം അമേരിക്കയോട് പറഞ്ഞില്ല എന്നും ഇമ്രാന്‍ വ്യക്തമാക്കി.

അമേരിക്കയ്‌ക്കൊപ്പം തീവ്രവാദത്തിനെതിരേ പോരാടിയവരാണ് തങ്ങളെന്നും ഇമ്രാന്‍ പറഞ്ഞു. 40 വിവിധ തീവ്രവാദ ഗ്രൂപ്പുകളാണ് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ അതിജീവിക്കാന്‍ കഴിയുമോ എന്ന് ആശങ്കയിലൂടെയാണ് പാകിസ്താന്‍ ജനത കടന്നുപോകുന്നത്. അമേരിക്ക യുദ്ധത്തില്‍ വിജയം നേടാന്‍ തങ്ങളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുമ്പോള്‍ പാകിസ്താന്‍ അതിജീവന സമരത്തിലായിരുന്നു. ഈ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെയും മറ്റ് സമുന്നതരായ അമേരിക്കന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച പാകിസ്താന് പളരെ പ്രധാനമാണ്. പാകിസ്താന്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്ന രാജ്യമാണെന്ന് അമേരിക്കയോട് സത്യസന്ധമായി തന്നെ താന്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ കാര്യങ്ങള്‍ എല്ലാം ശരിയായി ചെയ്തു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അത്ര എളുപ്പമായിരുന്നില്ല. ഒന്നാമത് പരസ്പര വിശ്വാസത്തിലൂടെയാണ് ഒരു നല്ല ബന്ധം വളരുന്നത്. അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ അങ്ങേയറ്റം വഷളാകുമ്പോള്‍ പാകിസ്താന്റെ അതിജീവനം അനായാസമല്ല. എന്നിരുന്നാലും ഞങ്ങളെക്കൊണ്ടു ചെയ്യാവുന്നതെല്ലാം ചെയ്യും. അതിനായി രാജ്യം മുഴുവന്‍ പിന്നിലുണ്ട്. പാകിസ്താന്‍ സൈന്യം, സുരക്ഷാ സേന എല്ലാവരുമുണ്ട്. ഞങ്ങളെല്ലാം നിലകൊള്ളുന്ന ലക്ഷ്യവും അമേരിക്കയുടെ ലക്ഷ്യവും ഒന്നു തന്നെയാണ്. സമാധാനപരമായി അതിവേഗത്തില്‍ അഫ്ഗാനിസ്ഥാനില്‍ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നും ഇമ്രാന്‍ പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ അധിനിവേശ കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ പൂട്ടിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ആദ്യം തടസ്സം നിന്ന ചൈനയുടെ നിലപാട് പോലും മയപ്പെടുത്താന്‍ ഇന്ത്യയ്ക്കായി. അത് പാക്കിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വീണ്ടും പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. മോദി വീണ്ടും അധികാരത്തിലെത്തിയതോടെ ബാലക്കോട്ട് മാതൃകയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ അടച്ച് പൂട്ടിയെന്നും അറിയുന്നു. പാക് അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്‌ലിയിലും അഞ്ച് വീതം ഭീകര ക്യാമ്പുകളുണ്ടെന്ന തെളിവ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. അത് കൂടാതെ ബര്‍ണലയിലെ ഭീകര ക്യാമ്പിന്റെ ദൃശ്യങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതെല്ലാം അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് വലിയ തിരിച്ചടിയായി. അമേരിക്കയും നിലപാട് കടുപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends