Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

മോദിയുടെ കാർഗിൽ ദിന ഓർമ്മകൾ; കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തിന്റെ നിറവില്‍ കാര്‍ഗില്‍ സൈനികരുമായി ആശയവിനിമയം നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

26 JULY 2019 05:05 PM IST
മലയാളി വാര്‍ത്ത

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തിന്റെ നിറവില്‍ കാര്‍ഗില്‍ സൈനികരുമായി ആശയവിനിമയം നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ചിത്രങ്ങള്‍ പങ്കുവെച്ചത്.

'1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധസമയത്ത്, കാര്‍ഗിലില്‍ പോകാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. ധീരരായ സൈനികരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സാധിച്ചു. ഹിമാചല്‍ പ്രദേശിലും ജമ്മുകാശ്മീരിലും പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്ന സമയമായിരുന്നു അന്ന്. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ് സൈനികരുമായുളള കൂടിക്കാഴ്ച തനിക്ക് സമ്മാനിച്ചത്. '- ചിത്രങ്ങള്‍ പങ്കുവെച്ച്‌ മോഡി ട്വിറ്ററില്‍ കുറിച്ചു.
സൈനികര്‍ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോയും, പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതുമാണ് ചിത്രങ്ങളിലുളളത്.

കാർഗിൽ യുദ്ധത്തിന്റെ ദീപ്തസ്മരണകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് ആകുന്നു. 1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കുമ്പോഴേക്കും രാജ്യത്തിന് നഷ്ടമായത് 527 ധീരസൈനികരെയാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 20 വർഷം മുൻപ് കാർഗിലിൽ വച്ച് നടന്ന യുദ്ധത്തെ 'യുദ്ധം' എന്നല്ല പാകിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കാർഗിൽ വാറിനെ സൂചിപ്പിക്കാൻ 'സംഘട്ടനം' എന്ന വാക്കാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ഇതിന് ഒരു കാരണമുണ്ട്. കാർഗിലിൽ തങ്ങൾ നുഴഞ്ഞു കയറിയതിനെ കുറിച്ച് പാകിസ്ഥാൻ പറഞ്ഞുപരതിയ കള്ളങ്ങളാണ് ഇങ്ങനെ യുദ്ധത്തെ അവർ വിശേഷിപ്പിക്കാനുള്ള കാരണം. തങ്ങളുടെ സൈനികർ ഒരിക്കലും നിയന്ത്രണ രേഖ മുറിച്ച് കടന്നിരുന്നില്ലെന്നും തീവ്രവാദികളും കൂലിപ്പട്ടാളക്കാരുമാണ് നിയന്ത്രണരേഖ മുറിച്ചുകടന്ന് കാർഗിൽ കൈവശപ്പെടുത്തിയതെന്നുമായിരുന്നു പാകിസ്ഥാനിൽ നിന്നും ഇന്ത്യയ്ക്ക് ലഭിച്ച ഔദ്യോഗിക വിവരം. ഇതനുസരിച്ച് പ്രവർത്തിച്ച ഇന്ത്യൻ സൈന്യം അധികം സൈനികബലം ഉപയോഗിക്കാതെയായിരുന്നു നുഴഞ്ഞുകയറ്റക്കാരെ നേരിട്ടത്. ഇത്തരത്തിൽ ഇവരെ നേരിട്ട ഇന്ത്യയുടെ നിരവധി ധീര ജവാൻമാരാണ്‌ പാകിസ്ഥാൻ പട്ടാളത്തിന്റെ ക്രൂര പീഡനത്തിലൂടെ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ചത്.

1999ൽ കാർഗിൽ ജില്ലയിലെ ഇന്ത്യൻ അധീനതയിലുള്ള പ്രദേശങ്ങൾ പിടിച്ചടക്കിയ പാകിസ്ഥാൻ 'ഭീകര'രെ കണ്ടെത്താനും അവരെ തുരത്താനുമായി ഓപ്പറേഷൻ വിജയ് എന്ന പേരിൽ എത്തിയ ഇന്ത്യൻ സൈന്യം അമ്പരന്നുപോയി. കാർഗിലിലെ ദ്രസ്, കക്സർ, മുഷ്‌ക്കോ എന്നീ പ്രദേശങ്ങളാണ് പാകിസ്ഥാൻ കൈവശപ്പെടുത്തിയിരുന്നത്. തുടർന്ന് തയാറെടുപ്പുകൾ നടത്താതെ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാനെത്തിയ ഇന്ത്യൻ സൈന്യത്തിലെ ആറ് പേരെ പാകിസ്ഥാൻ പട്ടാളം അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു. സൗരഭ് കാലിയ, അർജുൻറാം ബസ്വാന, മുലാറാം ബിഡിയസാർ, ഭൻവാർ ലാൽ ഭഗാരിയ, ബിക്കാ റാം മുദ്ദ്, നരേഷ് സിംഗ് സിൻസിൻവാർ എന്നിവരായിരുന്നു ആ സൈനികർ. പഴുപ്പിച്ച ലോഹദണ്ഡുകൾ ശരീരത്തിൽ കുത്തിയിറക്കിയും, സ്വകാര്യ അവയവങ്ങൾ വെട്ടിമാറ്റിയും, കണ്ണുകൾ ചൂഴ്ന്നെടുത്തുമാണ് പാകിസ്ഥാൻ ഇവരെ കൊല ചെയ്തത്തങ്ങളുടെ സൈനികരല്ല കാർഗിലിൽ അതിക്രമിച്ച് കടന്നതെന്ന നുണ വർഷങ്ങളോളമാണ് പാകിസ്ഥാൻ പ്രചരിപ്പിച്ചത്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നാണ് കാർഗിൽ യുദ്ധം. ശത്രുവിനോടും കാലാവസ്ഥയോടും മല്ലടിച്ചുള്ള പോരാട്ടം. കര നാവിക വ്യോമ സേനകൾ ഒരുമിച്ച് അണിനിരന്നു. 1999 മെയ് രണ്ടുമുതൽ മുതൽ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം.

പോരാട്ടത്തില്‍ ഇന്ത്യക്ക് നഷ്ടമായത് 527 സൈനികരെയാണ്. മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ കാർഗിൽ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ജൂലൈ 14ന് പാകിസ്താൻ മേൽ ഇന്ത്യ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു. ദ്രാസ് മേഖലയിലെ മഞ്ഞുമൂടിയ മലനിരകളിൽ രാജ്യം വിജയക്കൊടി പാറിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്ത യുദ്ധ വിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (8 minutes ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (26 minutes ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (46 minutes ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (55 minutes ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (1 hour ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (9 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (9 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (11 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (11 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (12 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (13 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (13 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (13 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (14 hours ago)

Malayali Vartha Recommends