ബിജെപിയുടെ ആസ്തി 1483 കോടി രൂപ; 2017-18 സാമ്പത്തിക വര്‍ഷം ബി.ജെ.പി.യുടെ ആകെ ആസ്തിയില്‍ 22.27 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോർട്ട്

2017-18 സാമ്പത്തിക വര്‍ഷം ബി.ജെ.പി.യുടെ ആകെ ആസ്തിയില്‍ 22.27 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോർട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) ആണ് കണക്കുകൾ പുറത്തു വിട്ടത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1213.13 കോടി രൂപയുടെ സ്വത്തുക്കളാണ് ബി.ജെ.പി.ക്കുണ്ടായിരുന്നത്. അടുത്ത സാമ്പത്തികവര്‍ഷം ഇത് 1483.35 കോടിയായി ഉയര്‍ന്നു. ബി.ജെ.പിക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, സി.പി.എം. സി.പി.ഐ. എന്നീ പാര്‍ട്ടികളുടെ ആസ്തികളും വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസിന്റെയും എന്‍.സി.പി.യുടെയും സ്വത്തുക്കളില്‍ ഇക്കാലയളവില്‍ കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016-17-ല്‍ 854.75 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കോണ്‍ഗ്രസിന് തൊട്ടടുത്ത സാമ്പത്തിക വര്‍ഷം ആസ്തികളില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. 2017-18 വര്‍ഷം 724.35 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി. 15.26 ശതമാനത്തിന്റെ കുറവ്.
എന്‍.സി.പി.യുടെ ആസ്തിയില്‍ 16.39 ശതമാനത്തിന്റെ കുറവുണ്ടായെന്നും എ.ഡി.ആര്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-17 സാമ്ബത്തിക വര്‍ഷത്തില്‍ 11.41 കോടിയുടെ ആസ്തിയുണ്ടായിരുന്ന എന്‍.സി.പിക്ക് 2017-18 വര്‍ഷമായപ്പോള്‍ 9.54 കോടി മാത്രമാണ് ആസ്തി. സി.പി.എമ്മിന്റെ ആകെ ആസ്തിമൂല്യം 2016-17 സാമ്ബത്തിക വര്‍ഷം 463.76 കോടിയായിരുന്നെങ്കില്‍ തൊട്ടടുത്ത വര്‍ഷം 482.1 കോടിയായി ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റേത് 26.25 കോടിയില്‍നിന്ന് 29.1 കോടിയായും ബി.എസ്.പിയുടേത് 680.63 കോടിയില്‍നിന്ന് 716.72 കോടി രൂപയായും ഉയര്‍ന്നു.
രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് രാഷ്ട്രീയപാര്‍ട്ടികളുടെ ആസ്തിവിവരങ്ങളാണ് എ.ഡി.എ. പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകള്‍, നിക്ഷേപങ്ങള്‍, ബാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha

























