പെണ്ണുകാണലും കഴിഞ്ഞു, വിവാഹവും ഉറപ്പിച്ചു!! പക്ഷെ വിവാഹം അടുത്തപ്പോൾ മുടങ്ങി; പെൺകുട്ടിയെ മറക്കാനാകാതെ യുവാവ് ചെയ്തത് അൽപ്പം കടുത്തു പോയി; നവവരനെ ആദ്യ വരന്‍ ചെയ്തത് ഇങ്ങനെ...

ബാര്‍മര്‍ ജില്ലയിലെ സിന്ധാരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഭട്ടാ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തില്‍ വധുവിനെ നേരത്തേ വിവാഹമാലോചിച്ച യുവാവാണ് വരനെയും സഹോദരനെയും തട്ടിക്കൊണ്ടു പോയത്. വിവാഹവേദിയില്‍ കുടുങ്ങിപ്പോയ ആദ്യ വരനെയും സംഘാംഗങ്ങളെയും വധുവിന്റെ ബന്ധുക്കള്‍ ശരിക്കു മര്‍ദ്ദിച്ച ശേഷമാണ് പുതിയ വരനെയുമായി പഴയ വരന്‍ മുങ്ങിയത്.
സംഭവത്തില്‍ യുവതിയുടെ ആദ്യം ഉഴപ്പിപ്പോയ വിവാഹത്തിലെ വരന്‍ ജലം സിംഗിനെയും സഹോദരനേയും ബന്ധുവിനേയുമാണ് പോലീസ് തെരയുച്ചത്. പുതിയ വരന്‍ നര്‍പാത് എന്ന യുവാവിനെയും സഹോദരന്‍ ഗണ്‍പതിനെയുമാണ് ജലം സിംഗ് തട്ടിക്കൊണ്ടു പോയതും പിറ്റേന്ന് പോലീസ് വന്നതോടെ വിട്ടയച്ചതും. ജലംസിംഗും സഹോദരന്‍ ഗോപാല്‍ സിംഗും ഇവരുടെ ബന്ധു ഈശ്വര്‍ സിംഗും മുങ്ങിയിരിക്കുകയാണ്. നാഗര്‍ ഗ്രാമത്തില്‍ നിന്നും കല്യാണത്തിനായി വധൂഗൃഹത്തിലേക്ക് ചൊവ്വാഴ്ച രാത്രിയായിരുന്ന നര്‍പാത്തും ബന്ധുക്കളും എത്തിയത്. ആദ്യത്തേത് പോലെ വിവാഹം ഉഴപ്പാതിരിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
വിവാഹം നടക്കുന്ന ദിവസവും വേദിയുമെല്ലാം രഹസ്യമാക്കി വെച്ചു. എന്നാല്‍ മുന്‍ വരന്‍ ജലം സിംഗ് വിവാഹദിവസവും വേദിയുമെല്ലാം ഇതിനിടയില്‍ മനസ്സിലാക്കിയെടുക്കുകയും വീട്ടിലെത്തുകയും കുടുങ്ങിപ്പോകുകയും ചെയ്തു. വിവാഹവേദിയില്‍ ഉണ്ടായ ബഹളത്തിനിടയില്‍ ജലംസിംഗിനെ വധുവിന്റെ വീട്ടുകാര്‍ ശരിക്കും പെരുമാറി. ഇതിന് പിന്നാലെയാണ് വന്‍ നര്‍പാത്തിനെയും അനുജനെയും ജലംസിംഗും കൂട്ടാളികളും സ്വന്തം നാടായ ജാസോളിലേക്ക് തട്ടിക്കൊണ്ടു പോയത്. വിവാഹവീടു മുഴുവന്‍ വരന് വേണ്ടി തെരഞ്ഞ് കാണാതായതോടെ വീട്ടുകാര്‍ പോലീസിനെ വിളിച്ചു. വരനെ കണ്ടെത്താന്‍ പോലീസ് പ്രത്യേക ടീമിനെ നിയോഗിക്കുകയും ബുധനാഴ്ച രാവിലെ വരന്റെ പിതാവ് പരാതി നല്‍കുകയും ചെയ്തു.
കുറ്റവാളികള്‍ക്കായുള്ള അന്വേഷണത്തിനിടയില്‍ പെണ്‍കുട്ടിയുടെ വിവാഹം നേരത്തേ ഒന്നു ഉഴപ്പിപ്പോയതായും അതിലെ വരന്‍ ജലംസിംഗാണെന്നും പോലീസ് കണ്ടെത്തി. ഈ വിവാഹം അലസിപ്പോയതോടെയാണ് നര്‍പാത്തുമായി യുവതിയുടെ വിവാഹം വീണ്ടും തീരുമാനിച്ചത്. സംഭവത്തിന് പിന്നില്‍ ജലംസിംഗാണെന്ന് മനസ്സിലാക്കിയ പോലീസ് ജാസലില്‍ അന്വേഷണം തുടങ്ങിയതോടെ ജലംസിംഗും കൂട്ടാളികളും നര്‍പാത് സിംഗിനെയും സഹോദരനെയും മോചിപ്പിച്ച ശേഷം ഒളിവില്‍ പോകുകയുമായിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തി ജലം സിംഗിനും സഹോദരനും ബന്ധുവിനുമെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























