ഭാര്യയെയും 16വയസ്സുള്ള മകളെയും കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കി; കൃത്യം നടത്താൻ എല്ലാ സൗകര്യവും ഒരുക്കി കൊലയാളിയെ വിളിച്ച് വരുത്തി... മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരെയും കൊന്നുവെന്ന് പറഞ്ഞ് കാശുമായി കൊലയാളി മുങ്ങി!! ഇരുവരും മരിച്ചെന്ന ധാരണയില്‍ ഭര്‍ത്താവ് ജീവനൊടുക്കി; ക്രൂരതയ്ക്ക് പ്രേരിപ്പിച്ച കാരണം പുറത്തായപ്പോൾ സംഭവിച്ചത് ഇങ്ങനെ...

ഭാര്യയെയും 16വയസ്സുള്ള മകളെയും കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയ ശേഷം ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. ഭോപ്പാലിലെ സാഗറിലാണ് സംഭവം ഉണ്ടായത്. ബജേഷ് ചൗരസ്യയാണ് ഭാര്യയെയും മകളെയും കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്. വാടക കൊലയാളിയില്‍ നിന്നും ഭാര്യ രാധ രക്ഷപ്പെട്ടു. മകള്‍ മഹിമയെ കൊലയാളി വെടിവെച്ച് കൊലപ്പെടുത്തി. ഇരുവരും മരിച്ചെന്ന് കരുതി ബ്രജേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ജൂലൈ 17നാണ് സംഭവം നടന്നത്. എന്നാല്‍ ഇപ്പോഴാണ് കൊലകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തറിയുന്നത്. രാത്രിയിലെ പട്രോളിങ്ങിനിടെ സാഗറിലെ റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാറില്‍ ബ്രജേഷ് ചൗരസ്യയും മകള്‍ മഹിമയും കൊല്ലപ്പെട്ട നിലയിലും ഭാര്യ പരിക്കേറ്റ നിലയില്‍ അബോധാവസ്ഥയിലുമായിരുന്നു. കാറിനുള്ളില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല.
തനിക്കും മകള്‍ക്കും ഭര്‍ത്താവ് എന്തോ കുടിക്കാന്‍ നല്‍കിയെന്നും പിന്നെയൊന്നും തനിക്ക് ഓര്‍മയില്ലെന്നുമാണ് ഭാര്യ രാധ പറഞ്ഞു. ബ്രജേഷ് ചൗരസ്യയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെയാണ് സംഭവത്തിലെ സത്യാവസ്ത പുറത്തറിയുന്നത്. 90 ലക്ഷം രൂപയുടെ ബാങ്ക് കടമുണ്ടെന്നും മരിക്കുകയാണെന്നുമായിരുന്നു ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. കടം വീട്ടാന്‍ കഴിയാതിരുന്നതോടെ കൂട്ട ആത്മഹത്യ ചെയ്യാന്‍ ബ്രജേഷ് തീരുമാനമെടുത്തു. എന്നാല്‍, ഭാര്യയോടും മകളോടും ഇക്കാര്യം പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെ കൊല്ലാന്‍ 90000 രൂപക്ക് ക്വട്ടേഷന്‍ നല്‍കി. കാറില്‍വെച്ച് ഇരുവര്‍ക്കും മയക്കുമരുന്ന്് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം വാടക കൊലയാളിയെ വിളിച്ചുവരുത്തി ബ്രജേഷ് മറ്റൊരു സ്ഥലത്തേക്ക് മാറി നിന്നു. മകളെ വെടിവെച്ച് കൊലപ്പെടുത്തിയെങ്കിലും റോഡിലൂടെ കുറച്ചുപേര്‍ വരുന്നത് കണ്ട കൊലയാളിക്ക് ബ്രജേഷിന്റെ ഭാര്യയെ കൊലപ്പെടുത്താനായില്ല. എന്നാല്‍, ഇരുവരെയും കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഇയാള്‍ പണം വാങ്ങി മുങ്ങി. കാറിന് സമീപത്തേക്ക് തിരിച്ചെത്തിയ ബ്രജേഷ് ഭാര്യയും മകളും മരിച്ചെന്ന് കരുതി ആത്മഹത്യ ചെയ്യുകയും ചെയ്തു. ബിഹാര്‍ സ്വദേശിയായ വാടക കൊലയാളിയെ ബംഗാളില്‍നിന്ന് പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha


























