Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

'ദാവൂദ് ഇബ്രാഹിം മുതല്‍ ഐ.എസ്.ഐ.വരെ' ഇന്ത്യയെ വിറപ്പിച്ച അധോലോക നായകന്റെ വീക്ക്നസ് മുജ്റാസും, സുന്ദരികളായ സ്ത്രീകളും...

04 AUGUST 2019 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു

മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

ഇന്ത്യയെ വിറപ്പിച്ച അധോലോകനായകനാണ് ദാവൂദ് ഇബ്രാഹിം. ഒരുകാലത്ത് "ഡി' എന്നേ പറയൂ. ശബ്ദമുയര്‍ത്തി ആരും മുംബൈയില്‍ ആ അക്ഷരം ഉച്ചരിക്കാറില്ല. "ഡി' എന്നാല്‍ ദാവൂദ്. ദാവൂദ് ഇബ്രാഹിം കര്‍സര്‍. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍നിന്ന് മുംബൈ മഹാനഗരത്തിലെത്തി അധോലോകസാമ്രാജ്യം സ്ഥാപിച്ച് അലംഘനീയമായ നിയമങ്ങള്‍ സ്വയം സൃഷ്ടിച്ച് വാണരുളിയ സര്‍വപ്രതാപി. ബോളിവുഡിന്റെ ഇടനാഴികളില്‍, മാംസവ്യാപാരത്തിന്റെയും കള്ളക്കടത്തിന്റെയും അന്തപ്പുരങ്ങളില്‍, വാതുവയ്പിന്റെയും നിശാനൃത്തശാലകളുടെയും ഇരുട്ടറകളില്‍, നഗരത്തെ കീറിമുറിച്ച് സദാചലിച്ചുകൊണ്ടിരുന്ന ഇലക്ട്രിക് ട്രെയിനുകളില്‍- എല്ലായിടത്തും പതുക്കെ, ഭയത്തോടെ ആ വാക്ക് ഉച്ചരിക്കപ്പെട്ടു. ഡി കമ്പനിയുടെ ആയുധധാരികള്‍ എപ്പോഴും മുന്നില്‍ പ്രത്യക്ഷപ്പെടാം. വെടിയുതിര്‍ക്കാം. വസ്തുവ്യാപാരത്തിനും വാഹനവ്യാപാരത്തിനും ഡി കമ്പനിയുടെ കൈയൊപ്പ് വേണം. മുംബൈയുടെ കിരീടമില്ലാത്ത രാജപദവിയായിരുന്നു ദാവൂദിന്.

257 പേരുടെ മരണംകൊണ്ട് രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ മുംബൈ സ്ഫോടനങ്ങള്‍. ദാവൂദ് അതിന്റെ സൂത്രധാരനായിരുന്നു. ഡി കമ്പനി അതിന്റെ നടത്തിപ്പുകാരായിരുന്നു. ഒടുവില്‍ യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടപ്പോഴും ദാവൂദ് സര്‍വസൗകര്യങ്ങളോടെയും സുഖലോലുപതയോടെയും ജീവിതം ആഘോഷിക്കുന്നു. മുംബൈയില്‍ തുരുതുരെ ബോംബുകള്‍ പൊട്ടിയശേഷം ദാവൂദ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയിട്ടില്ല. അല്ലെങ്കില്‍ ഇന്ത്യയില്‍ ദാവൂദിനെ ആരും കണ്ടിട്ടില്ല. പക്ഷേ, കറാച്ചിയില്‍, ദുബായില്‍, വിവിധ പാക് നഗരങ്ങളില്‍, ലോകത്തിന്റെ ആര്‍ഭാടകേന്ദ്രങ്ങളില്‍ ദാവൂദിന്റെ സൈ്വരവിഹാരം ഒരിക്കലും മുടങ്ങിയിട്ടില്ല.

ഇപ്പോഴിതാ അധോലോക മാഫിയാ തലവന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച്, തീവ്രവാദസംഘങ്ങളെക്കുറിച്ച് മുന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ് കുമാര്‍ എഴുതിയ പുസ്തകം ചർച്ചയാവുകയാണ്. ക്രൈംത്രില്ലര്‍ ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് നീരജ്കുമാറിന്റെ വിവരണം. 'ദാവൂദ് ഇബ്രാഹിം മുതല്‍ ഐ.എസ്.ഐ.വരെ' എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ...

ദാവൂദിനൊപ്പം വളര്‍ന്ന ഒരാളായിരുന്നു അഹമ്മദ് മന്‍സൂര്‍. ദാവൂദിന്റെ ആദ്യകാലജീവിതവും പില്‍ക്കാലജീവിതവും അയാള്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. പിതാവ് ദാവൂദിനെ കര്‍ശനമായ അച്ചടക്കത്തിലാണ് വളര്‍ത്തിയത്. ഒരിക്കല്‍ ദാവൂദും അയാളുടെ സഹോദരനും ചെയ്ത ഏതോ കുറ്റത്തിന്, പിതാവ് അവരെ പൊതുജനങ്ങളുടെ മുന്നിലിട്ട് ചാട്ടവാര്‍കൊണ്ടടിക്കുകയുണ്ടായി. പിതാവ് ഒരു പോലീസ് കോണ്‍സ്റ്റബിളായിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വൃത്തിഹീനമായ പരിസരങ്ങളുള്ള ഒരു ഇടുങ്ങിയ തെരുവിലെ ഒറ്റമുറിവീട്ടിലായിരുന്നു ദാവൂദിന്റെ കുടുംബം താമസിച്ചിരുന്നത്. അന്ന് അയാളുടെ ലോകത്തിന്റെ അതിരുകള്‍ ആ തെരുവിന്റെ അതിരുകളായിരുന്നു.

ആ സാഹചര്യങ്ങളില്‍നിന്നും തനിക്ക് ശോഭനമായ ഭാവി ഉണ്ടാവുകയില്ലെന്നയാള്‍ മനസ്സിലാക്കി. ദാവൂദ് ഇബ്രാഹിമിന്റെ ദുബായിലെ ഇന്നത്തെ ജീവിതത്തിലെ രാജകീയാഡംബരങ്ങളെക്കുറിച്ചും അയാള്‍ വിശദീകരിച്ചു. അയാള്‍ക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു കാര്യങ്ങള്‍ മുജ്റാസും* (mugra) സുന്ദരികളായ സ്ത്രീകളുമായിരുന്നു. അതുകൊണ്ടുതന്നെ ബോളിവുഡ്ഡില്‍ അയാള്‍ സജീവതാത്പര്യം നിലനിര്‍ത്തി. ക്രിക്കറ്റും അതിതാത്പര്യത്തോടെ പിന്തുടര്‍ന്നു. മുംബൈയില്‍ എല്ലാറ്റിനും അവസാനവാക്ക് ദാവൂദിന്റെതായിരുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തര്‍ക്കങ്ങളില്‍ ശരിതെറ്റുകള്‍ നിശ്ചയിച്ചത് ദാവൂദായിരുന്നു. ബോളിവുഡ് സിനിമകളില്‍ ആരൊക്കെ അഭിനയിക്കണം, ഏതു പടം എന്ന് റിലീസു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളും നിശ്ചയിച്ചിരുന്നത് ദാവൂദിന്റെ കോടതിയായിരുന്നു. മിക്കവാറും എല്ലാ ബോളിവുഡ് വ്യക്തിത്വങ്ങളും അയാളെക്കണ്ട് തങ്ങളുടെ വിധേയത്വം അറിയിക്കാറുണ്ട്. സിനിമാനടികളോട് ഒരു പ്രത്യേക കമ്പംതന്നെ അയാള്‍ക്കുണ്ട്. ഒരു സിനിമാനടിയെ അയാള്‍ രഹസ്യമായി വിവാഹം ചെയ്തിട്ടുമുണ്ട്. അതില്‍ പിറന്ന മകനെ നടിയുടെ സഹോദരിയാണ് ബാംഗ്ലൂരില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുന്നത്.

കഷ്ടപ്പെടുന്ന മനുഷ്യരെ സഹായിച്ച് ഒരു റോബിന്‍ഹുഡ് പ്രതിച്ഛായ എങ്ങനെയാണ് ദാവൂദ് സൃഷ്ടിക്കുന്നതെന്ന് ഉദാഹരിക്കുന്ന ഒട്ടേറെ കഥകള്‍ മന്‍സൂര്‍ പറഞ്ഞു. അതിലൊന്ന് ഒരു ഹിന്ദുവിധവയെ സംബന്ധിക്കുന്നതായിരുന്നു. നാപിയന്‍ സീ റോഡിലെ ഒരു പ്രധാനപ്പെട്ട സ്ഥലത്തായിരുന്നു അവരുടെ വീട്. ആ വീടിന്റെ ഉടമസ്ഥാവകാശത്തിന്റെ കാര്യം പറഞ്ഞ്, മരിച്ചുപോയ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ അവരെ ശല്യംചെയ്യാന്‍ തുടങ്ങി. അവര്‍ ആ വീട്ടില്‍ ബലംപ്രയോഗിച്ച് കടന്നുകൂടുകയും പ്രാദേശികഗുണ്ടകളെ അവിടെ താമസിപ്പിക്കുകയും ചെയ്തു. അധികാരികളില്‍നിന്ന് ആ വിധവയ്ക്ക് ഒരു സഹായവും ലഭിച്ചതുമില്ല. അവര്‍ എങ്ങനെയോ ദാവൂദിന്റെ നമ്പര്‍ തേടിപ്പിടിച്ച് ദുബായിലേക്കു വിളിച്ചു.

അവരുടെ ഭാഗ്യത്തിന്, ദാവൂദ്തന്നെയായിരുന്നു റിസീവര്‍ എടുത്തത്. ആ സ്ത്രീയുടെ കഥ അയാള്‍ ക്ഷമയോടെ കേട്ടു. ആ സ്ത്രീയുടെ വിലാസം ചോദിച്ചു മനസ്സിലാക്കിയ ദാവൂദ്, അവിടേക്ക് തന്റെ ആളുകളെ നിയോഗിച്ചു. ദാവൂദ് നേരിട്ടു സംഭവത്തില്‍ ഇടപെട്ടിരിക്കുന്നു എന്നറിഞ്ഞ ഗുണ്ടകള്‍ ജീവനുംകൊണ്ടോടി. ദാവൂദ് വിധവയ്ക്കുവേണ്ടി നിലകൊള്ളുന്നെന്നു മനസ്സിലാക്കിയപ്പോള്‍ ഗുണ്ടകള്‍ മാത്രമല്ല വിധവയുടെ ഭര്‍ത്തൃസഹോദരന്മാരും വിഷയത്തില്‍നിന്നും തലയൂരി രക്ഷപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (40 minutes ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (46 minutes ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (1 hour ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (4 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (5 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (5 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (5 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (11 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (12 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (12 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (12 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (12 hours ago)

Malayali Vartha Recommends