പാക്ക് ഭീകരർ അതിർത്തി കടന്നെത്തി , ലക്‌ഷ്യം വൻ ഭീകരാക്രമണങ്ങൾ
ജൂലൈ 29നും 31നും നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാക്കിസ്ഥാനിൽനിന്നു ഭീകരർ നിരന്തരം ശ്രമിച്ചിരുന്നു. ഇന്ത്യൻ സൈന്യം ഇവരവെ തടയാൻ പരമാവധി ശ്രമിച്ചെങ്കിലും നാലോ അഞ്ചോ ഭീകരർ അതിർത്തി കടന്നെത്തിയിട്ടുണ്ടെന്നാണ് ഇന്റലിജിൻസ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ,പ്രത്യേകിച്ച് ജമ്മു കാശ്മീർ മേഖലയിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. പുൽവാമ മോഡൽ ആവർത്തിക്കുമോ എന്ന ഭയം നിലനിൽക്കുന്നുണ്ട്.
ഭീകരാന്തരീക്ഷം നിലനില്‍ക്കുന്ന കശ്മീരിലേക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ പുറപ്പെടുമെന്ന് വിവരം. ദിവസങ്ങള്‍ക്കിടെ 38000 സൈനികരെ അധികമായി വിന്യസിച്ച ശേഷമാണ് ആഭ്യന്തര മന്ത്രിയും കശ്മീരിലേക്ക് വരുന്നത്. ജമ്മു സന്ദര്‍ശിച്ച അദ്ദേഹം താഴ്‌വരയിലും സന്ദര്‍ശനം നടത്തും. അമര്‍നാഥ് തീര്‍ഥാടകരോട് ഉടന്‍ മടങ്ങാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആക്രമണ സാധ്യതയുണ്ടെന്ന തോന്നലുണ്ടാക്കിയത്
കഴിഞ്ഞ ദിവസം കശ്മീരിലെ കേരൻ സെക്ടറിൽ നുഴഞ്ഞു കയറ്റ ശ്രമം നടത്തുന്നതിനിടെ പാക്കിസ്ഥാൻ ബോർഡർ ആക്‌ഷൻ ടീം അംഗങ്ങളെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. അഞ്ച് നുഴഞ്ഞു കയറ്റക്കാരെ ആണ് സൈന്യം വധിച്ചത് . കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 36 മണിക്കൂറിനിടെയാണ് അഞ്ച് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചതെന്നാണ് സൂചന. അഞ്ചു പേരുടെയും മൃതദേഹം ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന അറിയിച്ചു.
ഇവരുടെ മൃതദേഹങ്ങൾ വെള്ള പതാകയുമായി വന്നു പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകണമെന്ന് ഇന്ത്യ അറിയിച്ചെങ്കിലും പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല . സാഹചര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് അമിത് ഷാ എത്തുന്നത്. 'ബിജെപിക്കാര്‍ ജീവിച്ചിരിക്കുന്ന സമയത്ത് കശ്മീരിനെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ട' എന്ന് അമിത്ഷാ പറഞ്ഞിട്ടുണ്ട്.
പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു ശേഷമാകും ഷായുടെ സന്ദര്‍ശനമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും സന്ദര്‍ശനം നടത്തും. ആഗസ്ത് ഒമ്പതിനാണ് പാര്‍ലമെന്റിന്റെ സമ്മേളനം അവസാനിക്കുന്നത്. ഇതിനു ശേഷമായിരിക്കും സന്ദര്‍ശനം.
ഭീകരാക്രമണ ഭീഷണിയുള്ളതിനാൽ വിനോദ സഞ്ചാരികളും അമർനാഥ് തീർഥാടകരും എത്രയും പെട്ടെന്ന് കശ്മീർ വിടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. പ്രദേശവാസികളും ഭയത്തിലാണ്. അത്യാവശ്യ സാധനങ്ങളും ഭക്ഷണവും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് താഴ്വരയിലെ ജനങ്ങൾ.
അമര്‍നാഥ് തീര്‍ഥാടകരോട് ഉടന്‍ മടങ്ങാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആക്രമണ സാധ്യതയുണ്ടെന്ന തോന്നലുണ്ടാക്കിയത്.ഇത് സംസ്ഥാനത്ത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. കടകള്‍ക്കും എടിഎമ്മുകള്‍ക്കും മരുന്നുകടകള്‍ക്കും മുന്നില്‍ വലിയ ആള്‍ക്കൂട്ടം ദൃശ്യമായിരുന്നു.
കശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് ചില വിദേശരാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ആശങ്കാകുലരാകുകയും മടക്കയാത്രയ്ക്കായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ പ്രഖ്യാപനം സംസ്ഥാന രാഷ്ട്രീയത്തിലും ആശങ്കള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് വന്‍ തോതില്‍ അധിക സേനയെ വിന്യസിക്കുകയും ചെയ്തു. 35 എ അനുച്ഛേദത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രം നടപടികള്‍ കൈക്കൊണ്ടേക്കുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍.
ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പ്രതിനിധികള്‍ കശ്മീർ ഗവര്‍ണറുമായി ചര്‍ച്ച നടത്തി. കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിച്ചതിന്റെ കാരണം ആരാഞ്ഞു. കശ്മീരിന്റെ അധികാരങ്ങള്‍ റദ്ദാക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. ഇതിന് നീക്കം നടക്കുന്നുേേണ്ടാ എന്നും സംഘം ചോദിച്ചു. എന്നാല്‍ അഭ്യൂഹങ്ങളില്‍ വീഴരുതെന്നും കശ്മീരിന്റെ അധികാരം എടുത്തുകളയുന്നത് സംബന്ധിച്ച് ഇതുവരെ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha