ജമ്മു-കശ്മീരില്‍ നിയന്ത്രണ രേഖയുടെ സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിക്കഴിഞ്ഞു ഇന്ത്യന്‍ സൈന്യം. അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ(ബാറ്റ്) ബൊഫേഴ്‌സ് പീരങ്കികള്‍ ഉപയോഗിച്ചാണ് ഇന്ത്യ പ്രതിരോധിച്ചത്
ജമ്മു-കശ്മീരില്‍ നിയന്ത്രണ രേഖയുടെ സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിക്കഴിഞ്ഞു ഇന്ത്യന്‍ സൈന്യം. അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ(ബാറ്റ്) ബൊഫേഴ്‌സ് പീരങ്കികള്‍ ഉപയോഗിച്ചാണ് ഇന്ത്യ പ്രതിരോധിച്ചത്
പാക്കിസ്ഥാന്‍ ഈ ഓപ്പറേഷന് നിയോഗിച്ചത് മികച്ച പരിശീലനം ലഭിച്ച കമാന്‍ഡോകളെയാണ്. എങ്കിലും ഇന്ത്യൻ ആർമിയോടും ബൊഫേഴ്സ് പീരങ്കിയോടും പിടിച്ചു നില്ക്കാൻ പാക്കിസ്ഥാൻ കമാന്‍ഡോകൾക്കായില്ല.
പ്രതിരോധത്തിന് ബൊഫേഴ്‌സ് പീരങ്കികള്‍ സാധാരണയായി ഇന്ത്യ ഉപയോഗിക്കാറുള്ളതല്ല. 155 എം.എം നിറകളാണ് ബൊഫേഴ്‌സ് പീരങ്കിയില്‍ ഉപയോഗിക്കുന്നത്.
ജൂലൈ 31 രാത്രിയും, ആഗസ്റ്റ് 1 പുലര്‍ച്ചെയുമായിരുന്നു കശ്മീരിലെ കേരന്‍ സെക്ടറില്‍ വെച്ച് ഇന്ത്യയ്ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു
കേരാന്‍ സെക്ടറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാകിസ്താന്‍റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) നെയാണ് ബോഫേഴ്സ് പീരങ്കികള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം നേരിട്ടത്. 36 മണിക്കൂര്‍ നീണ്ട് നിന്ന പോരാട്ടത്തിനൊടുവില്‍ ബാറ്റിന്‍റെ അഞ്ചു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇവരുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടു.
അഞ്ചു പേരുടെയും മൃതദേഹം ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന അറിയിച്ചു.ഇവരുടെ മൃതദേഹങ്ങൾ വെള്ള പതാകയുമായി വന്നു പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകണമെന്ന് ഇന്ത്യ അറിയിച്ചെങ്കിലും പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല
ബോഫോഴ്‌സ് 155 എംഎം പീരങ്കികള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ ആക്രമണം. വളരെ കാലത്തിനുശേഷമാണ് പിര്‍ പഞ്ചല്‍ അതിര്‍ത്തിയുടെ വടക്ക് ബോഫോഴ്‌സ് 155 എംഎം പീരങ്കികള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്നത്.
സാധാരണ പിര്‍ പഞ്ചലിന്‍റെ തെക്ക് ഭാഗത്താണ് ഇവ ഉപയോഗിക്കാറുളളത്. നിയന്ത്രണരേഖയില്‍ വളരെ അപൂര്‍വമായേ ബോഫേഴ്‌സ് പീരങ്കികള്‍ ഉപയോഗിക്കാറുളളൂ. ഇന്ത്യയുടെ ആക്രമണം അപ്രതീക്ഷിതമായിരുന്നതിനാല്‍ പാകിസ്താന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.
കാശ്മീരിലെ സമാധാനം നശിപ്പിക്കാനും അമര്‍നാഥ് യാത്രക്കാരെ ലക്ഷ്യം വെച്ചുമാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നതെന്നും സൈന്യം പറഞ്ഞു. കേരാന്‍ സെക്ടറില്‍ ഇപ്പോള്‍ പാകിസ്താന്‍റെ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യ പോരാടുകയാണെന്നും സൈനീക വൃത്തങ്ങള്‍ അറിയിച്ചു
കശ്മീരില്‍, ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും കശ്മീര്‍ വിടണമെന്ന് മുന്നറിയിപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക്ക് തീവ്രവാദികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടിരുന്നതായും കശ്മീരില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയത് പാക്ക് സൈന്യമാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു
ഇതേ തുടർന്ന് അസാധാരണമായ ഭീകരാന്തരീക്ഷമാണ് കാശ്മീരില്‍ നിലനില്‍ക്കുന്നത്. ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളെല്ലാം കൈയ്യില്‍ കിട്ടിയതുമായി പലായനം തുടരുകയാണ്. 1000 ത്തോളം പേര്‍ ഇതിനോടകം പ്രദേശത്ത് നിന്ന് ഒഴിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര്‍ത്ഥാടകരേയും വിനോദസഞ്ചാരികളേയും സംസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്
ഈ സാഹചര്യത്തിൽ എയർ ഇന്ത്യ ഓഗസ്റ്റ് 15 വരെ ശ്രീനഗര്‍-ഡല്‍ഹി വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു.. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 6,715 രൂപയായും ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ടിക്കറ്റ് നിരക്ക് 6,899 രൂപയായും കുറക്കുന്നതായാണ് എയര്‍ ഇന്ത്യ അറിയിച്ചത്
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കശ്മീര്‍ സര്‍ക്കാര്‍ വിനോദ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്ത് നിന്ന് പുറത്തു കടക്കാനായി 6216 യാത്രക്കാരാണ് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്
https://www.facebook.com/Malayalivartha