രാഹുൽ അല്ലെങ്കിൽ പിന്നെ ആര്? പുതിയ കോണ്‍ഗ്രസ് അധ്യക്ഷ പ്രിയങ്ക? ആദ്യ പ്രവർത്തക സമിതി ഈ മാസം പത്തിന്
രാഹുൽ അല്ലെങ്കിൽ പിന്നെ ആര്? പുതിയ കോണ്‍ഗ്രസ് അധ്യക്ഷ പ്രിയങ്ക? ആദ്യ പ്രവർത്തക സമിതി ഈ മാസം പത്തിന്
കോണ്‍ഗ്രസ് പാർട്ടി നേതൃത്വം കനത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. കഴിഞ്ഞ രണ്ടുമാസമായി പാർട്ടിക്ക് അധ്യക്ഷനെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം രാജിവക്കുന്നതായി അറിയിച്ചത്. 25ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ഒദ്യോഗികമായി രാജി അറിയിക്കുകയും ജൂലൈ 12ന് രാജി കത്ത് പുറത്ത് വിടുകയും ചെയ്തു.പാർട്ടി നേതാക്കളുടെ നിരന്തര അഭ്യർഥന തള്ളിക്കളഞ്ഞാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം രാജിവച്ചത്.
രണ്ട് മാസം പിന്നിട്ടിട്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളുണ്ടായില്ല. പുതിയ അധ്യക്ഷനെ കണ്ടെത്താൻ രാഹുൽ നേതാക്കൾക്കു നിർദേശം നൽകിയെങ്കിലും ഇതുവരെ രാഹുലിന് പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ..ഈ സാഹചര്യത്തില്‍ നേതാക്കളില്‍ ഒരു വിഭാഗം ശക്തമായ പ്രതിഷേധം പരസ്യമായി അറിയിച്ച് രംഗത്തെത്തിയതോടെയാണ് ഉടന്‍ പ്രവര്‍ത്തക സമിതി വിളിക്കാനുള്ള തീരുമാനമെടുത്തത്.
പാർട്ടി അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ പ്രവർത്തക സമിതി ഈ മാസം പത്തിന് ചേരും . കോണ്‍ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗം വിളിച്ചത്. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.
തനിക്കു പകരം തന്റെ അമ്മയേയും സഹോദരിയേയും നേതൃസ്ഥാനത്തു കൊണ്ടുവരരുതെന്നും രാഹുൽ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ പ്രിയങ്ക ഗാന്ധി അധ്യക്ഷയായി വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.. നേതൃസ്ഥാനത്തേക്ക് ശശി തരൂർ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നുവന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല
രാഹുൽ ഗാന്ധിയുടെ രാജിയടക്കമുള്ള കാര്യങ്ങൾ പ്രവർത്തക സമിതി യോഗത്തിൽ ചർച്ച ചെയ്യും. ഇടക്കാല പ്രസിഡന്റിനെയും തിരഞ്ഞെടുത്തേക്കുമെന്നാണു സൂചന. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ശനിയാഴ്ച ചേരും. എഐസിസി ആസ്ഥാനത്താണ് യോഗം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കും
പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ ആവാത്തതിനാല്‍ മുതിര്‍ന്നവരെയും യുവാക്കളെയും ഉള്‍പ്പെടുത്തിയ പട്ടികയാണ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. അധ്യക്ഷന് പുറമെ വര്‍ക്കിംഗ് പ്രസിഡന്റിനെയും പ്രവര്‍ത്തക സമിതി തെരഞ്ഞെടുത്തേക്കും.
പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരാന്‍ ഒരുങ്ങുന്നത്.
പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമുള്ള ശനിയാഴ്ച യോഗം ചേരാനാണ് തീരുമാനം. മുതിര്‍ നേതാക്കളില്‍ നിന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ, യുവ നേതാക്കളില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കാണ് മുന്‍ തൂക്കം.
ഇപ്പോഴത്തെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുവന്ന സൂചനകളും ഉണ്ട്. ഇപ്പോഴത്തെ പ്രവര്‍ത്തക സമിതിയില്‍ അഴിച്ചു പണി വേണമെന്ന് ശശി തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അവശ്യപ്പെട്ട സാഹചര്യത്തില്‍ അത്തരം മാറ്റങ്ങളും ഉണ്ടായേക്കും
യുവ നേതാവ് അധ്യക്ഷനാകണം, എല്ലാ അംഗങ്ങളും രാജിവച്ച് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിലൂടെ പുനഃസംഘടിപ്പിക്കണം എന്നീ ആവശ്യങ്ങളും നേതാക്കൾ ഉന്നയിക്കുന്നുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ഇടക്കാല അധ്യക്ഷനെ നിശ്ചയിച്ച് താൽക്കാലിക പരിഹാരത്തിനാകും ശ്രമം..
https://www.facebook.com/Malayalivartha