ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞ് നാളെ മുതൽ സൊമാറ്റോയിലെ ഭക്ഷണവിതരണക്കാര്‍ സമരത്തിലേക്ക്..ഇത്തരം ഭക്ഷണം വിതരണം ചെയ്യുന്നത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ നിർബന്ധിക്കരുത് എന്നുമാണ് ഇവരുടെ ആവശ്യം ..
'ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞ് നാളെ മുതൽ സൊമാറ്റോയിലെ ഭക്ഷണവിതരണക്കാര്‍ സമരത്തിലേക്ക്..ഇത്തരം ഭക്ഷണം വിതരണം ചെയ്യുന്നത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ നിർബന്ധിക്കരുത് എന്നുമാണ് ഇവരുടെ ആവശ്യം ..
പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച സമരം നടത്തുമെന്നാണ് വിതരണക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൊമാറ്റോ കമ്പനി വിതരണക്കാരുടെ മതവികാരങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിതരണക്കാരായ തൊഴിലാളികള്‍ പറയുന്നത്.
പെരുന്നാൾ നടക്കാനിരിക്കെ ബീഫും പോർക്കും ഡെലിവർ ചെയ്യാനാവില്ലെന്ന നിലപാടിലാണ് ജീവനക്കാർ. ഹിന്ദു, മുസ്ലീം മതവിഭാഗങ്ങളിലുള്ളവര്‍ സമരത്തിനുണ്ട്. 'ഈയടുത്ത് ചില മുസ്‍ലിം റെസ്റ്റോറന്‍റുകള്‍ സൊമാറ്റോയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചു. ഞങ്ങള്‍ക്കിടയിലെ ഹിന്ദു മതത്തില്‍ പെട്ട വിതരണക്കാര്‍ അവിടെനിന്നുള്ള ബീഫ് വിതരണം ചെയ്യുന്നതിന് വിസമ്മതിച്ചു. പിന്നീട് മുസ്‍ലിം തൊഴിലാളികളോട് പോര്‍ക്ക് വിതരണം ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു. ഞങ്ങളുടെ മതവികാരം വ്രണപ്പെടുകയാണ്. ഞങ്ങള്‍ക്ക് മെഡിക്കല്‍ സംരക്ഷണങ്ങളും ലഭിക്കുന്നില്ല. ഇരു മതത്തില്‍ ഉള്ളവരും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. കമ്പനിക്ക് എല്ലാം അറിയാം'. എന്നാല്‍ ഞങ്ങള്‍ക്കെതിരെ ആരോപണമുന്നയിക്കുക മാത്രമാണ് കമ്പനി ചെയ്യുന്നതെന്നും സൊമാറ്റോ ജീവനക്കാരന്‍ വ്യക്തമാക്കുന്നു.
തങ്ങൾക്ക് പണം നൽകുന്നതിലും ചില പ്രശ്നങ്ങളുണഅടെന്നും അവർ പറഞ്ഞു. ഈ പ്രശ്‌നങ്ങളൊക്കെയും ഞങ്ങൾ തമ്മിലുള്ള സഹോദരബന്ധത്തെ ബാധിക്കുന്നുണ്ട്. ഞങ്ങളുടെ മതം അനുവദിക്കാത്ത ഭക്ഷണം വിതരണം ചെയ്യേണ്ടിവരുന്നത് ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുണ്ട്. കമ്പനിക്ക് എല്ലാമറിയാം.
പക്ഷേ ഞങ്ങളെ സഹായിക്കുന്നതിനു പകരം ഞങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അവർ ചെയ്യുന്നത്.ജീവിക്കാൻ വേണ്ടിയാണ് തങ്ങൾ ഭക്ഷണം ഡെലിവർ ചെയ്യുന്നതെന്നും എന്നാൽ, മതപരമായ അടിസ്ഥാന അവകാശത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും മറ്റൊരു ജീവനക്കാരൻ പറഞ്ഞു. കമ്പനിയിലെ മുസ്‌ലിംങ്ങളും ഹിന്ദുക്കളും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. കമ്പനി ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു. അടിയന്തരമായി ഇതവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തിങ്കളാഴ്ച മുതൽ തങ്ങൾ സേവനം അവസാനിപ്പിക്കുകയാണെന്നും ഇവർ പറഞ്ഞു.
മുമ്പ് ഡെലിവറി ബോയ് അഹിന്ദുവായതിനാൽ ഓർഡർചെയ്ത ഭക്ഷണം മടക്കിയയച്ച യുവാവിന് സൊമാറ്റോ തക്കതായ മറുപടി നൽകിയിരുന്നു. ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് സൊമാറ്റോ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായതാണ്
പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കൊണ്ടുവരുന്നത് അന്യമതസ്ഥനാണെങ്കില്‍ വാങ്ങി കഴിക്കില്ലേ അന്ന് ചോദിച്ചു മുംബയിലെ ഡബ്ബാ വാലകളും സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അന്യമതസ്ഥന്‍ കൊണ്ടു വന്നതിനാല്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞ നടപടിയെ എതിർത്തിരുന്നു.
അന്ന് ഡെലിവറി ഏജന്റായി സൊമാറ്റോ അയച്ചത് ഫയാസ് എന്ന യുവാവിനേയായിരുന്നു...തങ്ങള്‍ ഇന്ത്യയെ കുറിച്ചും പ്രിയപ്പെട്ട ഉപഭോക്താക്കളെ കുറിച്ചും ബിസിനസ്സ് പങ്കാളികളെ കുറിച്ചും ഏറെ അഭിമാനിക്കുന്നവരാണെന്നും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ ബിസിനസില്‍ എന്തെങ്കിലും നഷ്ടമുണ്ടായാല്‍ പോലും തങ്ങള്‍ അത് കാര്യമാക്കുന്നില്ല എന്നായിരുന്നു സൊമാറ്റോ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയൽ അന്ന് പ്രതികരിച്ചത്
ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘എന്നായിരുന്നു അമിതിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ ട്വിറ്ററില്‍ കുറിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തി.
https://www.facebook.com/Malayalivartha