Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

കൈ അടിച്ചു ഭാരതം, പൊളിച്ചു.. നാല് പതിറ്റാണ്ടിനു ശേഷം കാശ്മീര്‍ വിഷയം യു.എന്‍ രക്ഷാ സമിതി ഇന്നലെ രാത്രി ചര്‍ച്ചയ്‌ക്കെടുത്തു, ഫ്രാന്‍സും ബ്രിട്ടനും കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കൊപ്പം

17 AUGUST 2019 09:18 AM IST
മലയാളി വാര്‍ത്ത

കാശ്മീര്‍ വിഷയം യു.എന്‍ രക്ഷാ സമിതി ഇന്നലെ രാത്രി ചര്‍ച്ചയ്‌ക്കെടുത്തു. നാല് പതിറ്റാണ്ടിനു ശേഷമാണ് ഈ വിഷയം യു.എന്നില്‍ ചര്‍ച്ചയ്‌ക്കെത്തുന്നത്. കാശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യണമെന്ന ചൈനയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നടപടി. ചര്‍ച്ചയില്‍ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നിലപാട് ഇന്ത്യയ്ക്ക് അനുകൂലമാണ്. ചൈന പാകിസ്ഥാനൊപ്പമാണ്.അതേസമയം, ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ചൈനയ്ക്ക് പുറമെ അമേരിക്കയുടെ കൂടെ പിന്തുണ ഉറപ്പാക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. 20 മിനിട്ടോളം ട്രംപും ഇമ്രാനും ഫോണില്‍ സംസാരിച്ചു. യുഎന്‍ രക്ഷാസമിതി യോഗത്തിനിടെയാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎസ് പ്രസിഡന്റ് !ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചു പിന്തുണ ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഉള്‍പ്പെടെ രക്ഷാസമിതിയിലെ നാലു രാഷ്ട്രങ്ങളുടെ തലവന്മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും ഖുറേഷി പറഞ്ഞു. പക്ഷേ കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്നു റഷ്യ നിലപാടെടുത്തു. എന്നാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370–മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ ചുട്ട മറുപടി നല്‍കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പരുങ്ങലിലായത് പാക്കിസ്ഥാന്‍ ഭരണകൂടമാണ്. ഇതിനെ തുടര്‍ന്ന് പാക് വിദേശ കാര്യ മന്ത്രി ചൈനയില്‍ എത്തി ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈന യുഎന്നില്‍ കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ പെടുത്താന്‍ ചൈന ശ്രമിച്ചെങ്കിലും റഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങി നിരവധി രാഷ്ട്രങ്ങള്‍ ആഭ്യന്തര വിഷയം ആണെന്ന് അറിയിച്ച് ഇന്ത്യയെ അനുകൂലിക്കുകയാണ് ചെയ്തത്. ഇതോടെ ചൈനയും പാകിസ്ഥാനും തികച്ചും ഒറ്റപ്പെട്ടു. നയതന്ത്ര തലത്തില്‍ നിര്‍ണ്ണായക വിജയമാണ് ഇന്ത്യക്കു നേടാന്‍ കഴിഞ്ഞത്. ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് എങ്ങിനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നാണ് ചൈനയുടെ ചോദ്യം. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെയന്നെ നിലപാടിലാണ് യുഎന്‍ രക്ഷാസമിതിയിലെ മറ്റ് സ്ഥിരാഗംങ്ങളായ ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍. ഇത് പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി.

ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഭീകരത അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കാശ്മീരില്‍ സമാധാനം ഉറപ്പാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ യു.എന്നിനെ അറിയിച്ചു. പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് യു.എന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീനും വ്യക്തമാക്കി.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്നാണ് യു.എന്‍ രക്ഷാ സമിതിയോട് ചൈന ആവശ്യപ്പെട്ടിരുന്നത്. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാസമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന പോളണ്ടിനും സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദും കത്തയിച്ചിരുന്നു.

പാകിസ്ഥാന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും ക്ഷമയെ ഇന്ത്യ ബലഹീനതയായി കാണരുതെന്നുമായിരുന്നു കത്തിലെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ കത്ത് പരാമര്‍ശിച്ച് ചൈന രംഗത്തെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (1 hour ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (1 hour ago)

നോവായി ശ്രീനന്ദയുടെ മടക്കം  (1 hour ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (2 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (2 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (2 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (2 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (2 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (3 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (3 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (4 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (4 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (4 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (4 hours ago)

Malayali Vartha Recommends