Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

കൈ അടിച്ചു ഭാരതം, പൊളിച്ചു.. നാല് പതിറ്റാണ്ടിനു ശേഷം കാശ്മീര്‍ വിഷയം യു.എന്‍ രക്ഷാ സമിതി ഇന്നലെ രാത്രി ചര്‍ച്ചയ്‌ക്കെടുത്തു, ഫ്രാന്‍സും ബ്രിട്ടനും കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കൊപ്പം

17 AUGUST 2019 09:18 AM IST
മലയാളി വാര്‍ത്ത

കാശ്മീര്‍ വിഷയം യു.എന്‍ രക്ഷാ സമിതി ഇന്നലെ രാത്രി ചര്‍ച്ചയ്‌ക്കെടുത്തു. നാല് പതിറ്റാണ്ടിനു ശേഷമാണ് ഈ വിഷയം യു.എന്നില്‍ ചര്‍ച്ചയ്‌ക്കെത്തുന്നത്. കാശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യണമെന്ന ചൈനയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നടപടി. ചര്‍ച്ചയില്‍ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നിലപാട് ഇന്ത്യയ്ക്ക് അനുകൂലമാണ്. ചൈന പാകിസ്ഥാനൊപ്പമാണ്.അതേസമയം, ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ചൈനയ്ക്ക് പുറമെ അമേരിക്കയുടെ കൂടെ പിന്തുണ ഉറപ്പാക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. 20 മിനിട്ടോളം ട്രംപും ഇമ്രാനും ഫോണില്‍ സംസാരിച്ചു. യുഎന്‍ രക്ഷാസമിതി യോഗത്തിനിടെയാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎസ് പ്രസിഡന്റ് !ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചു പിന്തുണ ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഉള്‍പ്പെടെ രക്ഷാസമിതിയിലെ നാലു രാഷ്ട്രങ്ങളുടെ തലവന്മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും ഖുറേഷി പറഞ്ഞു. പക്ഷേ കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്നു റഷ്യ നിലപാടെടുത്തു. എന്നാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370–മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ ചുട്ട മറുപടി നല്‍കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പരുങ്ങലിലായത് പാക്കിസ്ഥാന്‍ ഭരണകൂടമാണ്. ഇതിനെ തുടര്‍ന്ന് പാക് വിദേശ കാര്യ മന്ത്രി ചൈനയില്‍ എത്തി ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈന യുഎന്നില്‍ കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ പെടുത്താന്‍ ചൈന ശ്രമിച്ചെങ്കിലും റഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങി നിരവധി രാഷ്ട്രങ്ങള്‍ ആഭ്യന്തര വിഷയം ആണെന്ന് അറിയിച്ച് ഇന്ത്യയെ അനുകൂലിക്കുകയാണ് ചെയ്തത്. ഇതോടെ ചൈനയും പാകിസ്ഥാനും തികച്ചും ഒറ്റപ്പെട്ടു. നയതന്ത്ര തലത്തില്‍ നിര്‍ണ്ണായക വിജയമാണ് ഇന്ത്യക്കു നേടാന്‍ കഴിഞ്ഞത്. ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് എങ്ങിനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നാണ് ചൈനയുടെ ചോദ്യം. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെയന്നെ നിലപാടിലാണ് യുഎന്‍ രക്ഷാസമിതിയിലെ മറ്റ് സ്ഥിരാഗംങ്ങളായ ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍. ഇത് പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി.

ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഭീകരത അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കാശ്മീരില്‍ സമാധാനം ഉറപ്പാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ യു.എന്നിനെ അറിയിച്ചു. പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് യു.എന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീനും വ്യക്തമാക്കി.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്നാണ് യു.എന്‍ രക്ഷാ സമിതിയോട് ചൈന ആവശ്യപ്പെട്ടിരുന്നത്. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാസമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന പോളണ്ടിനും സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദും കത്തയിച്ചിരുന്നു.

പാകിസ്ഥാന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും ക്ഷമയെ ഇന്ത്യ ബലഹീനതയായി കാണരുതെന്നുമായിരുന്നു കത്തിലെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ കത്ത് പരാമര്‍ശിച്ച് ചൈന രംഗത്തെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (9 minutes ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (19 minutes ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (43 minutes ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (1 hour ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (1 hour ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (1 hour ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (1 hour ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (2 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (2 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (3 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends