ഹറാമി നാലാ' സമുദ്ര മേഖലയിൽ പാകിസ്ഥാനി ബോട്ടുകൾ; ഹറാമി നാലാ ഉൾക്കടൽ വഴി കമാൻഡോകൾ നുഴഞ്ഞു കയറിയതായി സൂചന; ഗുജറാത്തിലെ കച്ച് മേഖലയിൽ തുറമുഖങ്ങൾക്ക് അടക്കം കനത്ത ജാഗ്രതാനിർദേശം
ഹറാമി നാലാ' സമുദ്ര മേഖലയിൽ പാകിസ്ഥാനി ബോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ട് പാകിസ്ഥാനി ബോട്ടുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഹറാമി നാലാ ഉൾക്കടൽ വഴി കമാൻഡോകൾ നുഴഞ്ഞു കയറിയെന്നാണ് സൂചന. ഗുജറാത്തിലെ കച്ച് മേഖലയിൽ തുറമുഖങ്ങൾക്ക് അടക്കം കനത്ത ജാഗ്രതാനിർദേശമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടിയ കമാൻഡോകൾ മേഖലയിൽ നുഴഞ്ഞു കയറിയിരിക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് തീരാ ദേശ മേഖലയിൽ കനത്ത ജാഗ്രതാ നിർദേശവും പരിശോധനയും നടക്കുന്നത്.
ബിഎസ്എഫ് ഇന്‍റലിജൻസ് ഏജൻസികളെ അടക്കം ഈ വിവരമറിയിച്ചിട്ടുണ്ട്. സിംഗിൾ എഞ്ചിൻ ബോട്ടുകളിൽ പരിശോധന നടത്തിയെങ്കിലും പ്രദേശത്ത് നിന്നോ ബോട്ടുകളിൽ നിന്നോ സംശയകരമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായിട്ടില്ല.
സായുധധാരികളായ ഒരു സംഘമാളുകൾ ഈ മേഖലയിൽ നുഴഞ്ഞു കയറിയിരിക്കാമെന്നാണ് സൂചന. ഇവർ പാകിസ്ഥാനിൽ നിന്ന് വിദഗ്‍ധ പരിശീലനം നേടിയവരാണെന്നും വിലയിരുത്തപ്പെടുന്നു. ഇവര്‍ സമുദ്രത്തിന് അടിയിലൂടെ ആക്രമണം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും തീരപ്രദേശത്തും കപ്പലിലും ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. കാണ്ട്‍ല (ദീൻ ദയാൽ) അടക്കമുള്ള തുറമുഖങ്ങൾക്കാണ് കടുത്ത സുരക്ഷാ നിർദേശം നൽകിയിരിക്കുന്നത്. ഗുജറാത്തിൽ ആറ് തുറമുഖങ്ങളാണുള്ളത്. ഇതിൽ രണ്ട് തുറമുഖങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
തീരപ്രദേശത്തും, തീരത്തിന് അടുത്തും നങ്കൂരമിട്ടിരിക്കുന്ന എല്ലാ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഷിപ്പിംഗ് ഏജന്‍റുമാർക്കും ജാഗ്രതാ നിർദേശമുണ്ട്. ബർത്ത് ബുക്കിംഗുകൾ നിരീക്ഷിക്കും. സംശയകരമായ എന്ത് സംഭവമുണ്ടായാലും തൊട്ടടുത്ത തീരദേശ സേനാ സ്റ്റേഷനിലോ, മറൈൻ പൊലീസ് സ്റ്റേഷനിലോ, തുറമുഖ നിയന്ത്രണ കേന്ദ്രത്തിലോ അറിയിക്കണമെന്ന് ജാഗ്രതാ നിർദേശം.
പ്രദേശത്തുള്ള സ്വകാര്യ തുറമുഖങ്ങൾക്കും എണ്ണക്കമ്പനികളുൾപ്പടെയുള്ളവയ്ക്കും സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്. നാവിക, വ്യോമസേനകൾ പ്രദേശത്ത് കനത്ത നിരീക്ഷണം തുടരുന്നുണ്ട്. ''ഫ്രണ്ട്'' സംവിധാനം ഇതുവരെ ഉപയോഗിക്കാത്ത വലിയ മീൻവള്ളങ്ങൾ പരിശോധിക്കുന്നുണ്ട്.
'ഹറാമി നാല' ഉൾക്കടൽ മേഖലയിൽ ഇതിനുമുമ്പും സമാന രീതിയിലെ ഭീക്ഷണി ഉണ്ടായിട്ടുണ്ട്. 1999-ലെ കാർഗിൽ യുദ്ധത്തിന് ശേഷം, ഈ ഉൾക്കടലിലെ ചെറുദ്വീപുകളിൽ സൈന്യം ചില പാകിസ്ഥാനി നുഴഞ്ഞു കയറ്റക്കാരെ പിടികൂടിയിരുന്നു. അന്ന്, വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററുകളടക്കം അധികം നിയോഗിച്ചാണ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയത്.
ഇതിനു മുന്‍പ് ഇന്ത്യാപാക്ക് അതിര്‍ത്തിക് സമീപം കച്ച് മേഖലയില്‍ രണ്ട് പാക്ക് മത്സ്യബന്ധന ബോട്ടുകളും സുരക്ഷാ ഉദ്യോഗസ്തര്‍ പിടിച്ചെടുത്തിരുന്നു. മേയില്‍ പാക്കിസ്ഥാന്റെ ഒരു മത്സ്യബന്ധന ബോട്ട് ബിഎസ്എഫ് പിടിച്ചെടുത്തെങ്കിലും ഉടമസ്ഥര്‍ രക്ഷപ്പെട്ടു.
പാക്ക് ഭീകര സംഘടനായ ജയ്‌ഷെ മുഹമ്മദ് സമുദ്രത്തിന് അടിയിലൂടെ യുദ്ധം ചെയ്യാന്‍ സംഘത്തിലുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍ അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആക്രമണത്തെ ചെറുക്കാന്‍ സേന സജ്ജമാണെന്നും വ്യോമസേന ചീഫ് അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞു.
ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്നു പാക്ക് മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് കരയില്‍ നിന്നു കരയിലേക്കു തൊടുക്കാവുന്ന ഗസ്നവി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയതോടെ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദേശിച്ചിരിക്കുന്നത്. 290 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് പലതരം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. ആണവ പോര്‍മുന വഹിക്കാനും ശേഷിയുള്ളതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സൈനിക വക്താവാണ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha