കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് എന്ത് അർഹതയാണുള്ളതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് എന്ത് അർഹതയാണുള്ളതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചോദിച്ചു. കശ്മീർ വേണമെന്ന പാകിസ്താന്റെ ആവശ്യം അംഗീകരിക്കാൻ ആകില്ല. ഒരിക്കലും പാകിസ്താന്റെ ഭാഗമല്ലാതിരുന്ന കശ്മീര്‍ വിട്ടു കിട്ടണമെന്ന പാകിസ്താന്റെ ആവശ്യം എങ്ങനെ അംഗീകരിക്കാനാവുമെന്നും കശ്മീരിനായി പാകിസ്താന്‍ കണ്ണീരൊഴുക്കുന്നത് വെറുതെയാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ലേയില്‍ നടന്ന 26-മത് കിസാന്‍- ജവാന്‍ വിഗ്യാന്‍ മേളയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. മാത്രമല്ല കശ്മീരിനെ സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്ത മോദി സര്‍ക്കാരിനെതിരെ പാകിസ്താന്‍ അനാവശ്യ പ്രകോപനങ്ങള്‍ നടത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണ്. പാകിസ്താന്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം ആ രാജ്യത്തിന്റെ സ്വത്വത്തെ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. അയല്‍രാജ്യവുമായി മികച്ച ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റിയയക്കുന്ന രാജ്യവുമായുള്ള സൗഹൃദം അസാധ്യമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
കശ്‌മീരിനെ പറ്റി വിഷമിക്കുന്നതിനെക്കാൾ പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളിലും പീഡനങ്ങളിലും പാകിസ്താന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് പ്രതിരോധമന്ത്രി പാകിസ്ഥാനോട് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി പാകിസ്ഥാൻ അലയേണ്ടതില്ലെന്നും പിന്തുണ ലഭിക്കില്ലെന്നും രാജ് നാഥ് സിങ് വ്യക്തമാക്കി. ഇപ്പോൾ പാക് അധിനിവേശ കശ്മീര്‍ മാത്രമാണ് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ ചര്‍ച്ച ചെയ്യാനുള്ള വിഷയമെന്ന് നേരത്തെ അദ്ദേഹം സൂചിപ്പിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായിത്തീര്‍ന്നിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിക്കാൻ വരെ പാകിസ്താന്‍ ഒരുങ്ങിയിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ് കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്താന്റെ ഈ
കടുത്ത നടപടി വന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിറകേ, പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര മന്ത്രിസഭയിലെ പലരും പറഞ്ഞു കഴിഞ്ഞിരുന്നു . ഇന്ത്യയുടെ അടുത്ത നീക്കം പാക് അധീന കശ്മീരിലാകും എന്ന സൂചനകൾ പുറത്ത് വന്നിരുന്നു. കശ്മീരിന്റെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടതില്ലെന്ന് പാകിസ്താനിലെ പ്രതിപക്ഷം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറഞ്ഞു. പാക് അധീന കശ്മീരിനെയെങ്കിലും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് അവര്‍ ഇമ്രാന്‍ ഖാന് നല്‍കിയ ഉപദേശം. ജമ്മു കശ്മീരിനെ സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ പാകിസ്താന് എന്ത് കാര്യം എന്നതാണ് ഇന്ത്യ എല്ലാ കാലത്തും ഉയർത്തിയ ചോദ്യം. ഇപ്പോഴും ആ നിലപാടില്‍ ഇന്ത്യയ്ക്ക് മാറ്റമൊന്നും ഇല്ല. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞത് പാകിസ്താനെ ഒരു തരത്തിലും ബാധിക്കുന്ന കാര്യമല്ല എങ്കിലും അതിന്റെ പേരില്‍ പാകിസ്താന്‍ ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.കശ്മീരിനെ സംബന്ധിച്ച് പാകിസ്താന്റെ പ്രധാന നയം ശ്രീനഗര്‍ കൈക്കലാക്കുക എന്നതായിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിന്റെ പിടിപ്പു കേടു കൊണ്ട് അത് സാധ്യമല്ലാതെ വരികയായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് കശ്മീരിന്റെ കാര്യത്തിൽ തങ്ങൾക്കുള്ള നയത്തെ പ്രതിരോധ മന്ത്രി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha