പാകിസ്ഥാൻ വിചാരിക്കുന്നത് ഇന്ത്യയെ പേടിപ്പിച്ചു നിർത്താം എന്നാണ് ..കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന്റെ നടപടിയോട് കടുത്ത അമർഷമാണ് പാകിസ്ഥാൻ നിലനിർത്തുന്നത്. ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടെ വിച്ഛേദിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു
ഈ പാകിസ്ഥാന് എത്ര കിട്ടിയാലും മതിയാവില്ല എന്നുണ്ടോ? ഗസ്‌നാവി കാണിച്ചു ഇന്ത്യയെ പേടിപ്പിക്കാമെന്നാണ് ഇപ്പോൾ ഇമ്രാൻ വിചാരിക്കുന്നത് . 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ‘ഗസ്‍നാവി’ എന്ന ആണവായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ പാകിസ്ഥാൻ വിക്ഷേപിച്ചു എന്നും കറാച്ചിക്കു സമീപം സോന്‍മിയാനിയില്‍ നിന്നും പുലർച്ചെയാണ് പരീക്ഷണം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍..
കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ല .എന്നിട്ടും എന്തിനാണ് പാക്കിസ്ഥാൻ ഇങ്ങനെ മുറവിളി കൂട്ടുന്നതെന്നു മനസ്സിലാവുന്നില്ല എന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. മാത്രമല്ല പറഞ്ഞു വന്നാൽ പാക്കിസ്ഥാനും കശ്മീരും ഇന്ത്യയുടേതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയോട് ഏറെകളി ച്ചാൽ പാകിസ്ഥാൻ എന്ന ഭൂപ്രദേശത്തിന്റെ പേര് തന്നെ ഇല്ലാതാകും
പാകിസ്ഥാൻ വിചാരിക്കുന്നത് ഇന്ത്യയെ പേടിപ്പിച്ചു നിർത്താം എന്നാണ് ..കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന്റെ നടപടിയോട് കടുത്ത അമർഷമാണ് പാകിസ്ഥാൻ നിലനിർത്തുന്നത്. ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടെ വിച്ഛേദിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാകിസ്ഥാനിലെ ഇന്ത്യൻ കമ്മീഷണറെ പാകിസ്ഥാൻ തിരികെ അയച്ചു. കൂടാതെ ഇന്ത്യയിലേക്കുള്ള ട്രെയിൻ സർവീസും നിർത്തലാക്കി. വ്യോമപാതയും അടച്ച പാകിസ്ഥാൻ എല്ലാവിധ വ്യവസായ ബന്ധങ്ങളും അവസാനിപ്പിച്ചു.
ഈ വിരലുകളൊന്നും ഇന്ത്യയിൽ വിലപോവില്ലെന്നു പാകിസ്ഥാനും അറിയാം . എങ്കിലും ഇന്ത്യക്ക് മേൽ സമ്മർദ്ദമുണ്ടാക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ ഇമ്രാൻ പയറ്റുന്നത്
കച്ച് മേഖലയിലൂടെ പാകിസ്താന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പക്ഷെ ഒരു നുഴഞ്ഞുകയറ്റക്കാർക്കും ഇടം കൊടുക്കാത്ത അത്ര കർശനമായ സുരക്ഷയാണ് ഇന്ത്യ ഒരുക്കിയിട്ടുള്ളത്
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കാന്‍ സാധ്യതയെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് പറയുന്നത് ..ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകും എന്നാണ് പാകിസ്താന്‍ റെയില്‍വേ മന്ത്രി പ്രസ്താവന നടത്തിയിരിക്കുന്നത് ..
ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് കടക്കുകയാണെങ്കില്‍ ഓര്‍ക്കണം, രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധമുണ്ട്. ആണവയുദ്ധത്തില്‍ ആരും വിജയികളാവില്ലെന്നും ഓര്‍ക്കണം. ലോകശക്തികള്‍ക്ക് അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. പക്ഷെ അവര്‍ പാകിസ്ഥാനെ പിന്തുണച്ചില്ലെങ്കിലും കശ്മീരിനായി ഏതറ്റം വരെയും പാകിസ്ഥാന്‍ പോകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു
ഇത്തരം ഉമ്മാക്കികൾ കാട്ടി ഇന്ത്യയെ വിരട്ടാൻ നോക്കുന്നത് പാക്കിസ്ഥാന്റെ ദോഷത്തിനു തന്നെയാണ്. ഇങ്ങോട്ട് ആക്രമിച്ചാൽ മാത്രമേ അങ്ങോട്ട് ആക്രമിക്കൂ എന്ന നോലപാടെല്ലാം ഇന്ത്യ മാറ്റിയത് പാകിസ്ഥാൻ മനസ്സിലാക്കിയില്ല എന്നാണു തോന്നുന്നത്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നിലപാട് എക്കാലത്തേക്കുമുള്ളതല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു കഴിഞ്ഞതാണ് ..
2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആണവായുധങ്ങൾ ഒരിക്കലും മറ്റ് രാജ്യങ്ങളെ അമർച്ച ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കില്ലെന്നും രാജ്യത്തിന്റെ പ്രതിരേധത്തിനും സംരക്ഷണത്തിനും വേണ്ടി മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ, ഇന്ത്യയ്ക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നതല്ലെന്നുമായിരുന്നു മോദിയുടെ നിലപാട്.
ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നത് എങ്കിൽ അതും തെറ്റിപ്പോയെന്നു ഇമ്രാൻ തിരിച്ചറിഞ്ഞതാണ് . ലോകരാജ്യങ്ങളൊന്നും തന്നെ പാകിസ്താനെ പിന്തുണച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോൾ പാകിസ്ഥാൻ കാണിക്കുന്നത് മണ്ടത്തരമാണ്.. 290 കി മി ദൂരപരിധിയുള്ള മിസൈലുകൾ കാട്ടി ഇന്ത്യയെ ചൊറിയാൻ വരരുത് . ഇന്ത്യയിലെ ഒരു മനുഷ്യജീവനെങ്കിലും ആപത്ത് സംഭവിച്ചാൽ ഇന്ത്യയിലുള്ള 3000 കി മി പ്രഹരശേഷിയുള്ള മിസൈലുകളായിരിക്കും അതിനു ഉത്തരം തരുക..
https://www.facebook.com/Malayalivartha