കാശ്‌മീർ വിഷയം; ഇന്ത്യക്ക് കട്ട പിന്തുണയുമായി പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവ്

കാശ്‌മീർ വിഷയത്തിൽ ഇന്ത്യക്ക് കട്ട പിന്തുണയുമായി പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവ്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിന് ഇന്ത്യൻ ജനതയുടെ അഭൂതപൂർവമായ പിന്തുണയുണ്ടെന്നും പാക്കിസ്ഥാനിലെ മുത്താഹിദ ഖ്വാമി മൂവ്മെന്റ് (എംക്യുഎം) സ്ഥാപകൻ അൽതാഫ് ഹുസൈൻ പറഞ്ഞു.
എംക്യുഎം സെക്രട്ടേറിയറ്റ് പുറത്തുവിട്ട വിഡിയോയിലാണ് പാകിസ്ഥാനെ തന്നെ ഞെട്ടിച്ചുകൊണ്ട് അൽതാഫ് ഹുസൈന്റെ പ്രസംഗം ഉള്ളത്. വിഡിയോയുടെ ചില പകർപ്പുകളിൽ ഇന്ത്യക്ക് പിന്തുണയുമായി ‘സാരേ ജഹാം സേ അച്ഛാ’ എന്ന് അദ്ദേഹം പാടുന്നതായും കാണാം.
പാക്ക് അധിനിവേശ കശ്മീർ പിടിച്ചടക്കാൻ അദ്ദേഹം പാക്കിസ്ഥാനെ വെല്ലുവിളിച്ചു. 72 വർഷമായി പാക്ക് നേതൃത്വം ജനതയെ കശ്മീർ കാര്യത്തിൽ കബളിപ്പിക്കുകയാണ്. അല്ലെങ്കിൽ പട്ടാളത്തെ വിട്ട് ജമ്മു കശ്മീർ പിടിച്ചടക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഹാജിറുകളെയും ബലൂചികളെയും പഷ്തൂൺകാരെയും പാക്ക് ഭരണകൂടം കൂട്ടക്കൊല ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1990 കളിൽ ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിയ അൽതാഫ് ഹുസൈൻ (65) യുകെ പൗരനായി ഇവിടെ കഴിയുകയാണ്. പാക്കിസ്ഥാനിലെ വലിയ രാഷ്ട്രീയകക്ഷികളിൽ ഒന്നായ എംക്യുഎമ്മിന്റെ പൂർണനിയന്ത്രണം അദ്ദേഹത്തിനു ഉണ്ട്.
https://www.facebook.com/Malayalivartha


























