ഇന്ത്യൻ സൈന്യത്തെ ഞെട്ടിച്ച് 'ജാരി"; ഇന്ത്യൻ ആർമിയുടെ നായയായ ജാരിയുടെ നേതൃത്വത്തിൽ സുരക്ഷാ സേന കണ്ടെത്തിയത് വൻ ആയുധ ശേഖരം
ഇന്ത്യൻ സെെന്യത്തിന് ശക്തിപകർന്ന് ജാരി എന്ന മൂന്ന് വയസുകാരൻ നായയുടെ പങ്കാളിത്തം. ഇന്ത്യൻ ആർമിയുടെ നായയായ ജാരിയുടെ നേതൃത്വത്തിൽ സുരക്ഷാ സേന കണ്ടെത്തിയത് വൻ ആയുധ ശേഖരം. അസാമിലെ ബോഡോലാൻഡ് അതിർത്തിയിലെ പൻബരി വനത്തിൽ നടന്ന സെെന്യത്തിന്റെയും പൊലീസിന്റെയും ഓപറേഷനിലാണ് വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളുമടങ്ങുന്ന ആയുധശേഖരങ്ങൾ കണ്ടെത്തിയത്. ഇന്ത്യൻ സർക്കാർ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ എൻ.ഡി.എഫ്.ബി-എസ് (നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് )തീവ്രവാദികൾ വനത്തിൽ ഒളിപ്പിച്ചിരിക്കുന്നതാണ് ഈ ആയുധങ്ങളെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സെെന്യത്തിന്റെ ഭാഗമായ ‘ജാരി’ എന്ന നായുടെ സാന്നിദ്ധ്യമാണ് ഓപറേഷൻ വിജയകരമാകാൻ സാധിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കളുടെ ശേഖരം സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം അസമിലെ പൻബാരി വനത്തിൽ തിരച്ചിൽ നടത്തിയത്. മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു ആയുധങ്ങൾ. തുടർന്ന് ജാരിയുടെ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. കരസേനയുടെ ചുണക്കുട്ടിയായ ജാരിയാണ് മണ്ണില്‍ കുഴിച്ചിട്ടിരുന്ന ആയുധങ്ങള്‍ പുറത്തെടുത്തത്. 20ൽപരം ആയുധങ്ങളും നൂറിലധികം വെടിക്കോപ്പുകളും 17 കിലോ സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി സെെന്യം വ്യക്തമാക്കി.
ആർമി ഉദ്യോഗസ്ഥരും അസാം പൊലീസും ജാരിയും സംയുക്തമായി ചേർന്നാണ് ചൊവ്വാഴ്ച ഓപ്പറേഷൻ ആരംഭിച്ചത്. "ഒന്നര വർഷത്തിനുള്ളിൽ ജാരിയുടെ ആദ്യത്തെ അംഗീകൃത പ്രകടനം കൂടിയാണിത്. ഈ രീതിയിൽ പരിശോധന നടത്തുമ്പോൾ മാസ്റ്ററോട് ചോദ്യമെന്ന നിലയിൽ നായ തല ഉയർത്തിക്കാണിക്കും. മിക്ക കേസുകളിലും ഇത്തരത്തിൽ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ച് ഓപ്പറേഷൻ നടത്തുമ്പോൾ 99.9% ശരിയാണെ"ന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
1980ല്‍ രൂപീകരിച്ച നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് എന്ന സംഘടന ഇന്ത്യയുടെ അധീനതയില്‍ നിന്നും ബോഡോലാന്റിനെ മോചിപ്പിച്ച് സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്.കണ്ടെടുത്ത ആയുധങ്ങള്‍ പന്‍ബാരി പോലീസിന് കൈമാറി.
അതേസമയം പഞ്ചാബിൽ ആയുധങ്ങൾ എത്തിച്ച പാക് ഡ്രോണുകൾ പിടിച്ചെടുത്തു . തരൺ തരൺ ജില്ലയിൽ ആയുധങ്ങളും കള്ളനോട്ടും എത്തിച്ചിരുന്ന ഡ്രോണാണ് പിടിച്ചെടുത്തത് .മറ്റൊരു ഡ്രോൺ പകുതി കത്തിയ നിലയിലും കണ്ടെത്തി. ചബാലിലെ അരി മില്ലിൽ നിന്നാണ് പകുതി കത്തിയ ഡ്രോൺ കണ്ടെത്തിയത്. ഭൂസ് ഗ്രാമത്തിൽ ആയുധങ്ങളും മറ്റും എത്തിച്ച് മടങ്ങുമ്പോൾ ഡ്രോൺ തകരാറിലായതിനെ തുടർന്ന് പാകിസ്ഥാനിൽ നിന്നുള്ള നിർദേശമനുസരിച്ച് അത് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .
ഗുരുദ്വാരാ ബാബ ബുദ്ധ സാഹിബിന് സമീപം കനാലിൽ ഉപേക്ഷിച്ച നിലയിൽ ഈ ഡ്രോണിന്റെ ചില ഭാഗങ്ങളും, ജിപിഎസ് ആന്റിനയും കണ്ടെത്തിയിട്ടുണ്ട്. 10 കിലോ ഭാരം വരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡ്രോണുകൾ .
https://www.facebook.com/Malayalivartha