Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പ്രത്യേക പദവി റദ്ദാക്കിയതിന് മുൻപും കശ്‍മീർ കുഴപ്പം പിടിച്ച അവസ്ഥയിലായിരുന്നു ; അക്രമ സംഭവങ്ങളും പ്രതിഷേധ പ്രകടനങ്ങളും ജീവഹാനിയിലേക്ക്‌ നയിക്കരുത് എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഥമ പരിഗണന ; വിശദീകരണവുമായി വിദേശ കാര്യ മന്ത്രി ജയശങ്കർ

26 SEPTEMBER 2019 03:41 PM IST
മലയാളി വാര്‍ത്ത

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‍മീരിൽ വലിയ പ്രശ്നങ്ങൾ ഉടലെടുത്തുവെന്ന വാദിക്കുന്നവർക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾക്ക് നേരെ ഉണ്ടായ ആരോപങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിനു മുമ്പു വരെയും ജമ്മു കശ്മീര്‍ കുഴപ്പം പിടിച്ച അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കശ്മീരിൽ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും പ്രതിഷേധ പ്രകടനങ്ങളും ജീവഹാനിയിലേക്ക്‌ നയിക്കരുതെന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. 2016ല്‍ സ്വയം പ്രഖ്യാപിത ഭീകരവാദി ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തി. ഇതിന് പിന്നാലെ അക്രമസംഭവങ്ങള്‍ ഉണ്ടായ കാര്യം നമ്മുക്കറിയാം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം അവിടത്തെ സാഹചര്യം ജീവഹാനികളൊന്നുമില്ലാതെ നിയന്ത്രണവിധേയമാക്കുക എന്നതായിരുന്നു സർക്കാരിന്‍റെ മുന്‍ഗണനയെന്നും ഈ ലക്‌ഷ്യം മുന്നിൽ കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ജയ്ശങ്കര്‍ പറഞ്ഞു.

42000ത്തോളം ആളുകളാണ് കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയിൽ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്‌. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ ശ്രീനഗറിലെ തെരുവുകളില്‍ മര്‍ദിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല കശ്മീരിലെ വിഘടനവാദത്തിനെതിരെ തൂലിക ചലിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഈദ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ സൈനികരെ തട്ടിക്കൊണ്ടുപ്പോയി കൊലപ്പെടുത്തുന്ന സംഭവങ്ങൾ വരെ അവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റു പലരും പ്രചരിപ്പിക്കുന്നത്‌ ഓഗസ്റ്റ്അഞ്ചിന് ശേഷം കാശ്മീരിൽ പ്രശ്നങ്ങൾ തുടരുന്നുവെന്നാണ്. എന്നാൽ ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് ഓഗസ്റ്റ് അഞ്ചിനല്ല എന്ന്‌ ജയ്ശങ്കര്‍ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനു മുമ്പു വരെയും ജമ്മു കശ്മീരിൻറെ അവസ്ഥ ഇങ്ങനെയായിരുന്നു. എന്നാൽ ഈ പ്രശ്‌നങ്ങളെ നേരിടാനുള്ള ഒരു മാർഗമെന്ന നിലയ്ക്കായിരുന്നു പ്രത്യേകപദവി റദ്ദാക്കിയതെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ കശ്മീരിൻറെ പദവികൾ പിൻവലിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം കശ്‌മീർ തീർത്തും അശാന്തമാണ്‌ എന്നും അതിന് ശേഷം കൊണ്ട് വന്ന നിയന്ത്രണങ്ങൾ എല്ലാം തന്നെ കശ്മീർ ജനതയ്ക്ക് ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതാണെന്നും മറ്റുമുള്ള ആരോപണങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള മറുപടിയും വിശദീകരണവുമായി ജയശങ്കർ വന്നിരിക്കുന്നത്. മൊബൈല്‍, ഇന്റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതും പുറം ലോകവുമായി അവർക്ക് ബന്ധപെടാൻ കഴിയാതിരുന്നതുമായ സാഹചര്യം അവിടെ ഉണ്ടായിരുന്നു.. ഇത്തരത്തിൽ കർശനമെന്ന് തോന്നുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ കശ്മീരിൽ ഉണ്ടായിരിന്നു. എന്നാൽ ഇതൊക്കെ വളരെ വേഗം തന്നെ പരിഹരിക്കപ്പെട്ടു. പദവി പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിന് നേരെ വലിയ വിമർശനങ്ങൾ വരെ വന്നിരുന്നു. എന്നാൽ അതൊക്കെ എന്തിനായിരുന്നുവെന്ന വിശദീകരണം നൽകിയിരിക്കുകയാണ് അദ്ദേഹം. ഓഗസ്റ്റ് അഞ്ചാം തീയതിയായിരുന്നു കശ്മീരിന്റെ പദവി മാറ്റുന്നത് സംബന്ധിച്ചുള്ള നിർണ്ണായക ബിൽ നിയമസഭയിൽ പാസായത്.അതിന് ശേഷം കശ്മീരിനെ പറ്റി ഉണ്ടായിരിക്കുന്ന ആരോപണങ്ങൾക്കെല്ലാം ഉള്ള തക്ക മറുപടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (19 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (26 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (32 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (44 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

Malayali Vartha Recommends