സ്വന്തം മകളെ പിതാവ് കൊന്നു കുഴിച്ചു മൂടി ; കാരണം ഞെട്ടിക്കുന്നത് ; സംഭവം ഇങ്ങനെ
പതിനേഴുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. കൊലപ്പെടുത്താൻ കാരണം അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന സംശയത്താൽ. സംഭവത്തില്‍ 45 കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമത്തില്‍ സെപ്റ്റംബര്‍ 17 നായിരുന്നു സംഭവം നടന്നത്. ഓഗസ്റ്റ് 25 മുതല്‍ പെണ്‍കുട്ടിയെ ഗ്രാമത്തില്‍ നിന്നും കാണാതായി. ഇതോടെ അന്യജാതിക്കാരൻറെ കൂടെ മകൾ ഇറങ്ങിപ്പോയതാണെന്ന് നിഗമനത്തിൽ പിതാവ് എത്തി. എന്നാൽ സെപ്റ്റംബര്‍ 15 ന് പെണ്‍കുട്ടി ഗ്രാമത്തില്‍ തിരിച്ചെത്തി. പക്ഷേ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ പിതാവ് തയ്യാറായില്ല. അതുകൊണ്ടു അമ്മാവന്റെ വീട്ടിലേക്ക് പെണ്‍കുട്ടി പോയി. അമ്മാവന്‍ സംസാരിച്ചെങ്കിലും . എന്നാല്‍ ആരുടെ കൂടെയാണ് മകള്‍ പോയതെന്ന് അറിഞ്ഞിട്ടേ വീട്ടില്‍ കയറ്റുകയുള്ളൂവെന്ന തീരുമാനത്തിലായിരുന്നു പിതാവ്.
അമ്മാവനും അച്ഛനും കാമുകനെ പറ്റി അറിയാൻ നിര്‍ബന്ധിച്ചു. പക്ഷേ പറയാൻ പെണ്‍കുട്ടി തയ്യാറായില്ല. എന്നാൽ അമ്മാവൻ നിര്‍ബന്ധിച്ചത് കൊണ്ട് അച്ഛന്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറാൻ അനുവദിക്കുകയായിരുന്നു. വീട്ടില്‍ എത്തിയതോടെ വാക്കേറ്റം ഉണ്ടാകുകയും പിതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. മൃതദേഹം കാടുമൂടിയ സ്ഥലത്ത് കുഴിച്ചിട്ടു. മൃതദേഹം പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം വെളിയിലാകുന്നത് . മകളെ കാണാതായതായി പിതാവ് പരാതി നല്‍കിയില്ല. ഇത് പോലീസിന് സംശയമുണ്ടാക്കി. തുടർന്ന് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മകളെ കൊന്നത് താനാണെന്ന് പിതാവ് ഏറ്റു പറഞ്ഞു.
https://www.facebook.com/Malayalivartha