ഉന്തുവണ്ടിയില്‍ ബിരിയാണി വിറ്റുനടന്ന ആ പയ്യന്റെ ഇപ്പൊഴത്തെ ലെവല്‍ കണ്ടോ; അസൂയ തോന്നും
നമ്മളെ ഏറെ അസൂയപ്പെടുത്തുന്ന ഒരു ജീവിതാനുഭവം പറയാം, പറഞ്ഞു തുടങ്ങുമ്പോള്‍ വല്ല തമിഴ് സിനിമക്കുള്ള കഥയുമാണോ ഇത് എന്ന തോന്നിയേക്കാം, പക്ഷേ ഇത് ആസിഫി അഹമ്മദ് എന്ന യുവാവിന്റെ എരിവും പുളിയുമുള്ള ജീവിതകഥ. ആസിഫി ബിരിയാണിയുടെ രുചി ഉന്തുവണ്ടിയില്‍ നിന്നു തമിഴ് നാടു മുഴുവന്‍ പടര്‍ത്തിയ ഒരു രുചിക്കഥകൂടിയാണിത്.
സാമ്പത്തിക പരാധീനതകളേറെയുള്ള കുടുംബത്തിലായിരുന്നു ആസിഫി അഹമ്മദ് ജനിച്ചത്. വീട്ടിലെ കഷ്ടപ്പാടുകള്‍മൂലം ഒന്‍പതാം ക്ലാസിനപ്പുറം അവന് പഠിക്കാൻ കഴിഞ്ഞില്ല. പഠനം മതിയാക്കിയ ശേഷം ലെതര്‍ ചെരുപ്പുകള്‍ തുന്നുന്നതിനുള്ള കോണ്‍ട്രാക്റ്റുമായമാണ് ആസിഫി വീട്ടിലെത്തിയത്. എന്നാൽ പ്രവര്‍ത്തനം വിപുലീകരിക്കാൻ തുടങ്ങി. ഈ കാലത്തായിരുന്നു ചെന്നൈയ്ക്കടുത്തു പല്ലവാരത്ത് ആദ്യമായി സ്ഥലം വാങ്ങി ചെറിയൊരു കുടില്‍ കെട്ടിയത്. പക്ഷേ, ക്രമേണ ലെതര്‍ ചെരുപ്പ് കോണ്‍ട്രാക്ട് നഷ്ടത്തിലായി. നാട്ടിലെ കല്ല്യാണങ്ങളില്‍ ബിരിയാണി വയ്ക്കാന്‍ സഹായിയായി ചെല്ലുകയായിരുന്നു പിന്നീടു ചെയ്ത പണി. പ്രതിഫലം 500 രൂപ വീതം. മാസത്തില്‍ 10 ദിവസമെങ്കിലും പണിയുണ്ട് . കുറച്ചു മാസങ്ങള്‍കൊണ്ടു തന്നെ ബിരിയാണിയുണ്ടാക്കുന്നതില്‍ ആസിഫി സ്വന്തം ശൈലി രൂപപ്പെടുത്തിയെടുത്തു,
1999 ല്‍ തന്റെ 21ാം വയസ്സില്‍ എല്‍ഐസിയില്‍ നിന്നു ലഭിച്ച 4000 രൂപയുമായി ആസിഫി അഹമ്മദ് ബിരിയാണിക്കച്ചവടം തുടങ്ങി . ഒരു ഉന്തുവണ്ടിയും പെട്രോമാക്‌സ് ലൈറ്റും അത്യാവശ്യം പാത്രങ്ങളും മാത്രം ഉണ്ടായിരുന്നു. . ചെന്നൈ ടി നഗറില്‍ ബിരിയാണി തീരും വരെയും ആസിഫി അഹമ്മദ് ഉന്തുവണ്ടി തള്ളി നടന്നു. 250 രൂപയായിരുന്നു ആ ദിവസങ്ങളില്‍ ലാഭം. ലോക്കല്‍ ഗുണ്ടകളുടെ ഇടപെട്ടതിനാൽ പലപ്പോഴും കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു. മൂന്നു കിലോ ബിരിയാണി ദിനവും വിറ്റിടത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 15 കിലോ എത്തി . പ്രതിദിന ലാഭം ആയിരം രൂപ. വീട്ടില്‍ നിന്നു ബിരിയാണി കൊണ്ടുവരാന്‍ പുതിയ എം 80 ആസിഫി വാങ്ങി . ആസിഫി ബിരിയാണിയുടെ രുചി പതിയെ നാടു മുഴുവന്‍ അറിഞ്ഞു തുടങ്ങി . . നഗരത്തില്‍ നിന്നും ആള്‍ക്കാര്‍ ബിരിയാണി അന്വേഷിച്ചു വരാൻ തുടങ്ങി . 2002ല്‍ തന്റെ ആദ്യത്തെ റസ്റ്ററന്റ് ആസിഫി ആരംഭിക്കുകയുണ്ടായി. പതിനഞ്ചു പേരെ കൊള്ളുന്നൊരു കൊച്ചുകട. മൂന്നു വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ റസ്റ്ററന്റ് വിപുലീകരിക്കപ്പെട്ടു. മുപ്പതു പേര്‍ക്ക് ജോലി കൊടുത്തു . കൊടുക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ ആസിഫി ഗ്രൂപ്പ് തയാറായിട്ടില്ല. റസ്റ്ററന്റ് ചെയിന്‍ വ്യാപിച്ചിടത്തൊക്കെ ആള്‍ക്കാര്‍ തടിച്ചു കൂടുകയുണ്ടായി . ബാങ്ക് വായ്പയിലൂടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആസിഫി ഹോട്ടല്‍ വ്യാപിപിച്ചു.
കച്ചവടത്തിന്റെ പെട്ടന്നുള്ള വളര്‍ച്ചയില്‍ വീട്ടിനുള്ളില് അസ്വാരസ്യങ്ങള്‍ വന്നു. ചില റസ്റ്ററന്റുകളുടെ നടത്തിപ്പ് ചുമതല അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ആസിഫി അഹമ്മദ് വിട്ടു കൊടുത്തു. 2014ല്‍ റസ്റ്റന്റുകളുടെ എണ്ണം പതിനാലായി വര്‍ധിക്കുകയുണ്ടായി . ഇന്ന് ആസിഫി ബിരിയാണിക്ക് തമിഴ്‌നാട്ടില്‍ ഇരുപത്തിയഞ്ചും ശ്രീലങ്കയില്‍ ഒരു റസ്റ്ററന്റുമുണ്ട്. ജീവിക്കാനായി പഠിച്ച തൊഴിലില്‍ കള്ളം കാണിക്കാതെ കൊണ്ടുപോവാന്‍ കഴിഞ്ഞതാണ് തന്റെ വിജയ രഹസ്യമെന്നു ആസിഫി അഹമ്മദ് പറയുന്നു. 4000 രൂപയില്‍ തുടങ്ങിയ പോരാട്ടം ഇന്നു 90 കോടി വാര്‍ഷിക വിറ്റു വരവുള്ള ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha