വിദേശിയായ രണ്ടാമത്തെ ഭാര്യയുള്ളത് നൊബേല്‍ നേടുന്നതിനുള്ള മാനദണ്ഡമാണോ ? നോബൽ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയെ പരഹിസിച്ച് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ; ഒടുവിൽ വിവാദം
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയെ പരഹിസിച്ച് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ. പ്രസ്താവന വിവാദമാകുകയാണ്. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമാണ് രാഹുല്‍ സിന്‍ഹ. 'രണ്ടാമത്തെ ഭാര്യമാര്‍ വിദേശികളായിട്ടുള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ സമ്മാനം ലഭിക്കുന്നത്'. 'രണ്ടാമത്തെ ഭാര്യയായി ഒരു വിദേശിയെ ലഭിക്കുന്നത് നൊബേല്‍ നേടുന്നതിനുള്ള ഒരു മാനദണ്ഡമാണോ'... തുടങ്ങിയ രീതിയിലുള്ള പരിഹാസം രാഹുല്‍ സിന്‍ഹ നടത്തി.
അഭിജിത് ബാനര്‍ജിക്കെതിരെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ആരോപണമുയർത്തിയിരുന്നു. അഭിജിത് ബാനര്‍ജിയുടെ പദ്ധതി ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. അദ്ദേഹം ഇടത് പക്ഷക്കാരനാണെന്നും ഗോയല്‍ പറയുകയുണ്ടായി. ഫ്രഞ്ച്-അമേരിക്കന്‍ സാമ്ബത്തിക വിദഗ്ദ്ധയായ എസ്താര്‍ ഡഫ്‌ലോ, അമേരിക്കന്‍ പ്രഫസര്‍ മിഷേല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്.
https://www.facebook.com/Malayalivartha