നിലയ്ക്കാത്ത കണ്ണീരായി യുപി; പെൺകുട്ടിയെ തീകൊളുത്തി; ക്രൂരത പീഡനത്തിനു ശേഷം ;ഉത്തര്‍ പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയത് ;പെണ്‍കുട്ടിയുടെ നില ഗുരുതരം ;സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
വീണ്ടും കണ്ണുനീരായി യു പി . പ്രതിഷേധങ്ങൾക്കും ഹാഷ്ടാഗുകൾക്കും ഇടയിൽ വീണ്ടും ഒരു പെൺകുട്ടി കൂടി പീഡനത്തിന് ഇരയായിരിക്കുന്നു.എത്ര തന്നെ ശിക്ഷ നടപടികൾ ഉണ്ടായാലും നിയമങ്ങൾ ശക്തമല്ല എന്നത് തന്നെയാണ് വീണ്ടും വീണ്ടും യാതൊരു ഭയവുമില്ലാതെ സ്ത്രീകളെ,പെൺകുട്ടികളെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കാൻ ഇത്തരക്കാർ മടിക്കാത്തതിന് കാരണം.
ഉത്തര്‍ പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ വാർത്തകൾ വരുന്നത്.. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ് .
18 വയസ്സുള്ള പെണ്‍കുട്ടിയെ തീക്കൊളുത്തിയത് ബന്ധുവാണെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികമായി അക്രമിച്ച വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് തീക്കൊളുത്തിയതെന്ന് പിതാവ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ കാണ്‍പുരിലെ ലാലാ ലജ്പത് റായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധു ലൈംഗികമായി ആക്രമിക്കുകയായിരുന്നു. മണ്ണെണ്ണയൊഴിച്ചാണ് പ്രതി പെണ്‍കുട്ടിയെ തീക്കൊളുത്തിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തെരുവുകൾ കീഴടക്കിയിട്ടും പീഡനങ്ങൾക്കു മാത്രം ഒരു കുറവുമില്ലാത്ത അവസ്ഥയാണ്ഇപ്പോൾ..
എന്തുകൊണ്ടാണ് ഈ ക്രിമിനലുകൾക്കു ഇത്തരം നീചകൃത്യങ്ങൾ ചെയ്യാൻ യാതൊരു സങ്കോചവും ഇല്ലാത്ത എന്നതും ചിന്താ വിഷയമാണ്.ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ എന്നനിലയില്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു.
ഹൈദരാബാദില്‍ മൃഗഡോക്ടര്‍ ലൈംഗിക പീഡനത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ രാജ്യത്ത് ഇതുവരെ മാറിയിട്ടില്ല. തൊട്ടുപിന്നാലെ ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തീവച്ചു കൊന്ന സംഭവവും വന്‍ പ്രതിഷേധത്തിനാണുവഴിവെച്ചത് . എന്നിട്ടും രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ സംഭവം ആവര്‍ത്തിക്കപ്പെടുന്നു.
നിയമങ്ങളുടെ അപര്യാപ്തതമാത്രമാണ് അതിക്രമങ്ങള്‍ക്ക് കാരണംഎന്ന് പറയാൻ സാധിക്കില്ല. നിയമങ്ങളും പദ്ധതികളും കടലാസുകളില്‍ മാത്രം പരിമിതമാവുകയും പീഡനങ്ങളും അതിക്രമങ്ങളും തുടര്‍ക്കഥകളാവുകയും ചെയ്യുന്നതെന്തുകൊണ്ട് എന്ന ഗൗരവതരമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തുനിയണം. നിയമങ്ങളെക്കാളുപരി സ്വയം പരിവര്‍ത്തിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അതിനാവശ്യമായ ബോധവല്‍ക്കരണം നടത്തുകയും വേണമെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സംഭവങ്ങള്‍ കഴിഞ്ഞ ശേഷം അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷങ്ങള്‍ നടത്തി അതിന്റെ പേരിലുള്ള അപസര്‍പ്പക കഥകള്‍ പ്രചരിപ്പിച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. 'നിര്‍ഭയ' പോലെയുള്ള പദ്ധതികള്‍ കൊണ്ടോ പിങ്ക് പട്രോളിംഗ് കൊണ്ടോ അതിക്രമങ്ങള്‍ പൂര്‍ണമായും തടയാന്‍ സാധിക്കില്ല. നിയമങ്ങള്‍ എത്ര ശക്തമാക്കിയാലും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ധാരാളമാണ്. 'ഗോവിന്ദച്ചാമിമാര്‍' ഇപ്പോഴും വിലസിക്കൊണ്ടിരിക്കുന്നു. സ്ത്രീ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവര്‍ അതിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്.
https://www.facebook.com/Malayalivartha