പ്രതികളെ താൻ തൂക്കിലേറ്റാം; നിർഭയ കേസിൽ ചോര കത്തുമായി ഷൂട്ടർ
ദില്ലിയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയയുടെ കൊലയാളികളെ താൻ തൂക്കിലേറ്റാമെന്ന ആവശ്യവുമായി ഷൂട്ടർ രംഗത്ത്. രാജ്യാന്തര ഷൂട്ടിംഗ് താരം വര്‍ധിക സിംഗ് ആണ് ചോര കൊണ്ടെഴുതിയ കത്തുമായി വാർത്തകളിൽ നിറയുന്നത്. തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കാണ് വർധിക ചോരകൊണ്ട് കത്തെഴുതിയത്. "നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നത് ഞാൻ ചെയ്യേണ്ടതാണ്. ഇത് രാജ്യത്തുടനീളം ഒരു സ്ത്രീക്ക് വധശിക്ഷ നൽകാമെന്ന് സന്ദേശം അയയ്ക്കും, ”രക്തത്തിൽ എഴുതിയ കത്തിൽ വർധിക സിംഗ് പറഞ്ഞു.
സ്ത്രീകളായ അഭിനേതാക്കള്‍, എംപിമാര്‍ അങ്ങനെ എല്ലാവരും തന്നെ അനുകൂലിക്കുമെന്നും അവര്‍ കത്തിൽ പരാമർശിക്കുന്നു. സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വർധിക കത്തിൽ പറയുന്നു. ദില്ലിയില്‍ ക്രൂര ബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഡിസംബര്‍ 16ന് മുമ്പ് തൂക്കിലേറ്റണമെന്ന് യുവതിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ തൂക്കിലേറ്റുന്നതുവരെ താൻ നിയമപോരാട്ടം തുടരുമെന്നും അമ്മ പറഞ്ഞു.
കുറ്റവാളികള്‍ക്ക് മരണവാറന്‍റ് നല്‍കണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി 18ന് പരിഗണിക്കും. പ്രതികളെ ഡിസംബര്‍ 16ന് മുമ്പ് തൂക്കിലേറ്റുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റിയതിനാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് തീരുമാനം വൈകുകയാണ്. 2012 ഡിസംബര്‍ 16ന് രാത്രിയാണ് ദില്ലിയില്‍ ഓടുന്ന ബസിനുള്ളില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിനിരയായത്. കേസിൽ 6 പേരെ അറസ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതികളിലൊരാള്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് പ്രതിയുടെ അപ്പീലിനെതിരെ നിര്‍ഭയയുടെ അമ്മയും സുപ്രീം കോടതിയില്‍ ഹര്‍ജി സര്‍പ്പിച്ചു. ഡിസംബര്‍ 17ന് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha