കാമുകിയുടെ മക്കളെ വേശ്യാവൃത്തിക്ക് വിട്ട് നൽകാത്ത മുത്തശിയെ കൊന്നു; 41കാരൻ ചെയ്ത ക്രൂരത കണ്ട നാട്ടുകാർ ഞെട്ടി, ശേഷം പോലീസ് പിടിക്കാനെത്തിയപ്പോൾ പരാക്രമം കാട്ടിയ ക്രൂരനായ അവനെ കല്ലെറിഞ്ഞു കൊന്നു
ഇന്നു ലോകത്ത് നടന്നുവരുന്ന കാഴ്‌ചകൾ ഏവരെയും ഏറെ ആശ്ചര്യപ്പെടുത്തുകയാണ്. എന്നാൽ ഇതിനെതിരെ കൃത്യമായി പ്രതികരിക്കാൻ അവർ തയ്യാറാകുന്നു. എന്നതിന് ഉദാഹരണമാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന വാർത്ത. കാമുകിയുടെ മകളെ വേശ്യാവൃത്തിക്ക് അയക്കുന്നതില്‍ തടസ്സം നിന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ധര്‍മ്മപുരി ജില്ലക്കാരനായ സാമുവല്‍(41) എന്നയാളെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നതായി വാർത്ത പുറത്തേക്ക് വരുന്നത്. പല പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്ക് എതിരെ15ല്‍ അധികം കേസുകളാണുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സാമുവല്‍ വിധവയും മൂന്ന് പെണ്‍കുട്ടികളുടെ അമ്മയുമായ വിജയലക്ഷ്മി(45) എന്ന സ്ത്രീയുമായി പ്രണയത്തിലായിരുന്നു. രണ്ടുപേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഒരാള്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമാണ് ഉള്ളത്. എന്നാൽ ഇവരെ വേശ്യാവൃത്തിക്കായി സാമുവലിന്റെ നിര്‍ദേശ പ്രകാരം വിജയലക്ഷ്മി നിര്‍ബന്ധിക്കുകയാണ് ചെയ്തത്. ഇതോടുകൂടെ കുട്ടികള്‍ മുത്തിശ്ശിയായ ധനാമ്മാളിനൊപ്പം മാറി താമസിക്കാന്‍ തുടങ്ങിയിരുന്നു. ഇത് യുവാവിനെ പ്രകോപിപ്പിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ ധനാമ്മാളും കുട്ടികളും താമസിക്കുന്ന വീട്ടില്‍ സാമുവല്‍ എത്തിയിരുന്നു. പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനെത്തുടർന്ന് സംഘർഷം കലുഷിതമായിരുന്നു. എന്നാല്‍ ഇത് ധനാമ്മാള്‍ തടയുകയുണ്ടായി. ഇതില്‍ ക്ഷുഭിതനായ സാമുവല്‍ കത്തിയും ബ്ലേഡും ഉപയോഗിച്ച് ധനാമ്മാളിനെ പരുക്കേല്‍പ്പിച്ചു. പെണ്‍കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടെത്തിയ നാട്ടുകാര്‍ ധനാമ്മാളിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാമുവല്‍ കത്തി വീശി ഭയപ്പെടുത്തുകയുണ്ടായി.
ഇതേതുടർന്ന് നാട്ടുകാര്‍ പുതുച്ചത്രം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് എത്ത്ി ധനാമ്മാളിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിനെയും ഇയാള്‍ ആക്രമിക്കുകയുണ്ടായി. തുടര്‍ന്ന് പോലീസ് വെടിയുതിര്‍ത്തിരുന്നു. ഈ സമയം സാമുവല്‍ പോലീസിനും നാട്ടുകാര്‍ക്കും നേരെ ആസിഡ് ഒഴിക്കുകയുണ്ടായി. വീണ്ടും പോലീസ് വെടിയുതിര്‍ത്തതോടെ ധനാമ്മാളിനെ കഴുത്തറുത്ത് പ്രതി കൊലപ്പെടുതുകയുണ്ടായി.
സാമുവല്‍ നടത്തിയ ആസിഡ് ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്കും പത്തോളം നാട്ടുകാര്‍ക്കും പൊള്ളലേൽക്കുകയുണ്ടായി. ധനാമ്മാളിനെ കൊലപ്പെടുത്തിയതോടെ ഇയാളെ നാട്ടുകാര്‍ എല്ലാരും ചേർന്ന് കല്ലെറിഞ്ഞു. കല്ലേറില്‍ ഗുരുതരമായി പരുക്ക് പറ്റിയ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു ചെയ്തത്. എന്നാൽ ഇയാളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha