നഷ്ടത്തിൽ പറക്കാനില്ല... എയർ ഇന്ത്യയുടെ 100% ഓഹരിയും വിൽക്കുമെന്നു കേന്ദ്രസർക്കാർ...അഥവാ ഓഹരികൾ വാങ്ങാൻ ആരും എത്തിയില്ലെങ്കിൽ എയർ ഇന്ത്യ അടച്ചു പൂട്ടും
നഷ്ടത്തിൽ പറക്കാനില്ല... എയർ ഇന്ത്യയുടെ 100% ഓഹരിയും വിൽക്കുമെന്നു കേന്ദ്രസർക്കാർ...അഥവാ ഓഹരികൾ വാങ്ങാൻ ആരും എത്തിയില്ലെങ്കിൽ എയർ ഇന്ത്യ അടച്ചു പൂട്ടും
എയർ ഇന്ത്യ നഷ്ടത്തിൽ ആയതിനാലാണ് ഓഹരികൾ വിൽക്കുന്നത് . സാമ്പത്തിക ബാധ്യതകാരണം നഷ്ടത്തിലായ എയർ ഇന്ത്യയെ ഇനി സ്വകാര്യവൽക്കരിക്കുക മാത്രമേ പോംവഴിയായി ഉള്ളൂ എന്നും സർക്കാർ വ്യക്തമാക്കി
2018 ൽ 76 ശതമാനം ഓഹരികൾ വിൽക്കാൻ ശ്രമിസിച്ചിരുന്നു.പക്ഷെ ഓഹരികൾ വാങ്ങാൻ ആരും എത്തിയില്ല. അതുകൊണ്ടാണ് ഇപ്പോൾ മുഴുവൻ ഓഹരികളും വിൽക്കാൻ ശ്രമിക്കുന്നത്.ഈ പ്രാവശ്യവും ഓഹരികൾ വാങ്ങാൻ ആവശ്യക്കാർ എത്തിയില്ലെങ്കിൽ കമ്പനി അടച്ചു പൂട്ടേണ്ടി വരുമെന്നും കേന്ദ്രസർക്കാർ പറയുന്നു
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയര്‍ ഇന്ത്യ വാങ്ങാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. നിരവധി പൊതുമേഖലാ സ്ഥാപങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു പുറമെയാണ് വിറ്റൊഴിക്കല്‍ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്.പ്രതിദിനം 26 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. ഏകദേശം 23000 കോടി രൂപയുടെ കടബാധ്യതയുമുണ്ട്. ഓഹരി വിൽപന സംബന്ധിച്ച് ഇന്ത്യ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
ഓഹരി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 2020 മാർച്ച് 17 നാണ് അവസാന തീയതി. കടബാധ്യതകൾ പൂർണമായും ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കേണ്ടി വന്നേക്കും. വിദേശ കമ്പനികൾക്ക് ഇന്ത്യൻ പങ്കാളികളുമായി ചേർന്നു മാത്രമേ കമ്പനി വാങ്ങാനാവൂ.
https://www.facebook.com/Malayalivartha