തീയണച്ചു മുന്നേറുന്നതിനിടെ കാറ്റ് വില്ലനായി! ജീവൻ നഷ്ടമായത് മൂന്ന് ജീവനക്കാർക്ക്
കൊറ്റമ്പത്തൂർ ഇല്ലിക്കുണ്ട് വനമേഖലയിൽ കാട്ടുതീ കെടുത്തുന്നതിനിടെ മൂന്ന് ഫോറസ്റ്റ് വാച്ചർമാർക്ക് ജീവൻ നഷ്ടമായി. ഈ കാട്ടുതീയിൽ അവർ വെന്തുമരിക്കുകയായിരുന്നു . ചെറുതുരുത്തിയിൽ നിന്നും 17 കിലോമീറ്റർ അകലെയുള്ള ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലായിരുന്നു തീപിടിത്തം ഉണ്ടായത്. വനം ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരൻ ( താൽക്കാലിക ജീവനക്കാരൻ വടക്കാഞ്ചേരി കൊടുമ്പ് എടവണ വളപ്പിൽ വേലായുധൻ വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പിൽ ശങ്കരൻ (48) എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്ത് വച്ച് തന്നെ ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായിരുന്നു. ശങ്കരന്‍ ഞായറാഴ്ച രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരിച്ചത്. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദേശമംഗലം, ചെറുതുരുത്തി, മുള്ളൂർക്കര, വരവൂർ പഞ്ചായത്തുകളുടെ ചുറ്റുവട്ടത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കുണ്ട് കാട്ടിലായിരുന്നു തീപിടിത്തം ഉണ്ടായത് . കൊറ്റമ്പത്തൂർ, കുമരംപനാൽ, പള്ളം മേഖലകളോടു ചേർന്നു കിടക്കുന്ന മലയുടെ മുകളിൽ 3 ദിവസമായി തീ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട് .
കാട്ടുതീ അണയ്ക്കാൻ നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാർ ഉൾപ്പെട്ട സംഘം പലതായി പിരിഞ്ഞ് ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു കാടുകയറിയത്. ദിവാകരനും വേലായുധനും ഉൾപ്പെട്ട സംഘം പച്ചില കൊണ്ടു തീയണച്ചു മുന്നേറുകയായിരുന്നു . ഇതിനിടയിൽ ശക്തമായ കാറ്റിൽ തീ പടരുകയും ചെയ്തു . മൂന്നുപേർ തീവലയത്തിൽ അകപെട്ടു പോകുകയും ചെയ്‌തു. . ഒരാൾ രക്ഷപ്പെട്ടു മറ്റൊരു സംഘത്തെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു . അവരെയും കൂട്ടി എത്തുമ്പോഴേക്കും 2 പേർക്ക് ജീവൻ നഷ്ടമായിരുന്നു . മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്കു സഹായം ലഭ്യമാക്കുമെന്നു വനം മന്ത്രി കെ.രാജു അറിയിക്കുകയുണ്ടായി . വനം വകുപ്പ് തുടര്‍നടപടികൾ സ്വീകരിക്കും . തീ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്ക് പടരുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. തീ അണയ്ക്കാനുള്ള തീവ്ര ശ്രമം നടക്കുകയാണ്.
https://www.facebook.com/Malayalivartha