ട്രംപിനെ വരവേൽക്കാനൊരുങ്ങി താജ് മഹലും; ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന ട്രംപ് ആഗ്രയും സന്ദർശിക്കും
രണ്ടുദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ഇപ്പോൾ. അമേരിക്കൻ പ്രസിഡന്റ്റിന് അവിസ്മരണീയ സ്വീകരണം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന ട്രംപ് ലോകാത്ഭുതങ്ങളിൽ ഒന്നായ ടാജ് മഹലും സന്ദർശിക്കുന്നുണ്ട്. താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെസ്വീകരിക്കാനൊരുങ്ങുകയാണ് ആഗ്ര. ഫെബ്രുവരി 24,25 തിയ്യതികളില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിന്റെ കാര്യപരിപാടികളില്‍ താജ്മഹല്‍ സന്ദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ താജ്മഹലിന് ചുറ്റുമുള്ള മതിലുകളെല്ലാം പെയിന്റ് ചെയ്ത് ഭംഗിയാക്കിയിരുന്നു . മതിലുകളില്‍ കലാകാരന്മാരെക്കൊണ്ട് വാള്‍ പെയിന്റിങ്ങുകളും ചെയ്തു. താജ്മഹലിലേക്കുള്ള റോഡുകളും വൃത്തിയാക്കി കഴിഞ്ഞു . ഡിവൈഡുറകള്‍ പെയിന്റടിച്ചു. റോഡുകള്‍ക്ക് മധ്യത്തിലുള്ള പ്രതിമകള്‍ മിനുക്കി. താജ്മഹലിന് സമീപമുള്ള കലാകൃതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന മൊഹബത്ത് എന്ന സാംസ്‌കാരിക പരിപാടിയിലും ട്രംപ് പങ്കെടുക്കുമെന്നാണ് സൂചന ലഭിക്കുന്നത്.
ട്രംപിന്‌റെ സുരക്ഷയ്ക്കായി 5000 സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജനുവരി മാസം ആദ്യം യുഎസില്‍ നിന്നുള്ള സുരക്ഷാ സംഘം താജ്മഹല്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. 24, 25 തീയതികളിലാണ് ട്രംപും ഭാര്യ മെലാനിയും ആദ്യ ഇന്ത്യാസന്ദർശനത്തിനെത്തുന്നത്. ഡൽഹിക്കുപുറമേ അഹമ്മദാബാദിലും സന്ദർശനം നടത്തും.
https://www.facebook.com/Malayalivartha