ജാമിയ അക്രമത്തില്‍ പോലീസിന്റെ കുറ്റപത്രം; അക്രമത്തിന് പ്രേരിപ്പിച്ചത് ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി പൊലീസ്
ഡിസംബര്‍ 15-ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിന്റെ മുഖ്യ സൂത്രധാരൻ വേഷക വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാമാണെന്ന് ഡല്‍ഹി പോലീസ് കുറ്റപത്രം.
കുറ്റപത്രത്തില്‍ ജാമിയ വിദ്യാര്‍ഥികളെയൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പും ഫോണ്‍ രേഖകളും പോലീസ് കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പൗരത്വ നിമയഭേഗതിക്കെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം വലിയ അക്രമത്തില്‍ കലാശിക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ 60-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ബസുകളും പോലീസ് വാഹനങ്ങളും അഗ്നിക്കിരയായി. ഗവേഷക വിദ്യാര്‍ഥിയായ ഷര്‍ജില്‍ ഇമാമിനെ രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്.
ഡിസംബര്‍ 15ന് ന്യൂഫ്രണ്ടസ് കോളനിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയായിരുന്നു. വിദ്യാര്‍ത്ഥികളും പൊലീസും ഉള്‍പ്പെടെ അറുപതോളംപേര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha