ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആഹ്വാനം; ആയിരത്തോളം സ്ത്രീകളും ആഞ്ഞൂറോളം പുരുഷന്മാരും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദില്‍ റോഡുകള്‍ തടഞ്ഞു
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രിജിസ്റ്ററിനെതിരെയും പ്രതിഷേധം കനക്കുന്നു. ആയിരത്തോളം സ്ത്രീകളും ആഞ്ഞൂറോളം പുരുഷന്മാരും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദില്‍ റോഡുകള്‍ തടയുകയുണ്ടായി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹം ഹര്‍ത്താലിന് പിന്തുണ നല്‍കിയതാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം റോഡ് തടഞ്ഞ് പ്രതിഷേധിക്കാൻ കാരണമായത്. സര്‍ക്കാര്‍ ജോലിയ്ക്കുള്ള സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് തുടര്‍ന്നാണ് ഭീം ആര്‍മി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
മേഖലയില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. മാത്രമല്ല റോഡുകള്‍ തടയുന്നത് അവസാനിപ്പിക്കാന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ നടത്തി. സീനിയര്‍ പൊലീസ് ഓഫീസര്‍ വേദ് പ്രകാശ് സൂര്യ മാദ്ധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചു. തലസ്ഥാന നഗരത്തിലെ പ്രധാനപ്പെട്ട റോഡ് ഇത്രയധികം നേരം തടയാന്‍ അനുവദിക്കില്ലെന്നും പാര്‍ലമെന്റ് സുരക്ഷ അംഗങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha