സബർമതി ആശ്രമം സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നരേന്ദ്ര മോദി സമ്മാനിച്ചത് മൂന്ന് കുരങ്ങന്മാർ ഒന്നിച്ചിരിക്കുന്ന ഒരു മാർബിൾ ശില്പത്തിനു പിന്നിലെ രഹസ്യം ഇതാണ്
ഇന്ത്യയിൽ ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം പൊടിപൊടിക്കുകയാണ്.വീട്ടിലെത്തിയവരുന്നുകാരനെ സ്വീകരിക്കുന്ന അതെ ആവേശത്തോടെ മോദിയും ട്രംപിനെ സമ്മാനങ്ങൾ കൊണ്ടും വൈവിധ്യങ്ങൾ കൊണ്ടും അമ്പരപ്പിക്കുന്നു. സബർമതി ആശ്രമം സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നരേന്ദ്ര മോദി സമ്മാനിച്ചത് മൂന്ന് കുരങ്ങന്മാർ ഒന്നിച്ചിരിക്കുന്ന ഒരു മാർബിൾ ശില്പമാണ്. ഒരാളിൽ നിന്നും ഒരു സമ്മാനവും സ്വീകരിക്കുന്ന ശീലമില്ലാതിരുന്ന മഹാത്മാ ഗാന്ധിയുടെ പക്കൽ ഉണ്ടായിരുന്ന അപൂർവമായ ഒരു സമ്പാദ്യമായിരുന്നു അദ്ദേഹത്തിന്റെ അനുയായികളിൽ ആരോ സമ്മാനിച്ച മൂന്നു കുരങ്ങന്മാരുടെ ഒരു ശിൽപം. ഒന്നും സ്വന്തമായി സൂക്ഷിക്കാത്ത പ്രകൃതത്തിൽ ഒരു വിട്ടുവീഴ്ചയായി കാണാവുന്നതാണ് അദ്ദേഹം സൂക്ഷിച്ച മൂന്നുകുരങ്ങന്മാരുടെ ഒരു ചെറിയ പ്രതിമ.അതിന്റെ സ്മരണയ്ക്ക് അതേ ആശയം പ്രകാശനം ചെയ്യുന്ന മറ്റൊരു ശില്പമാണ് ട്രംപിന് മോദി സമ്മാനിച്ചത്.
ഏറെ പ്രസിദ്ധമാണ് ഈ ശിൽപം. ഒരു കുരങ്ങൻ തന്റെ കൈകൾ കൊണ്ട് കണ്ണുപൊത്തിയിട്ടുണ്ട്. രണ്ടാമൻ കാതും, മൂന്നാമൻ വായും പൊത്തിയിട്ടുണ്ട് കൈകളാൽ. ജപ്പാനിലെ നിക്കോയിലുള്ള തോഷോ ഗു ബുദ്ധ വിഹാരത്തിലാണ് ഇതിന്റെ ഏറ്റവും പഴയ മാതൃകകളിൽ ഒന്ന് കാണാനാവുക. ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസിന്റെ പിൻതുടർച്ചക്കാരനാണെന്ന് വിശ്വസിക്കപ്പെടുന്ന ഹിദാരി ജിംഗാരോ എന്ന ശില്പി പണിതീർത്ത ഈ ശിൽപം ആ വിഹാരത്തിന്റെ പ്രവേശനകവാടത്തിനു മുകളിൽ പതിനേഴാം നൂറ്റാണ്ടുതൊട്ടേ ഉണ്ട്. അതിന്റെ ചുവട്ടിൽ " തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്" എന്നെഴുതിവെച്ചിട്ടുമുണ്ട് ജാപ്പനീസിൽ. മിസാരു , കികസാരു, ഇവാസാരു എന്നീ പേരുകളിലറിയപ്പെടുന്ന മുന്ന് വിവേകികളായ വാനരന്മാർ "തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്" എന്ന സാരവത്തായ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളാണ്.
ഈ ആശയം ചൈനയിൽ നിന്നാണ് ജപ്പാനിലേക്ക് വന്നെത്തിയത് എന്ന് കരുതപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന തെണ്ടായി ബുദ്ധിസ്റ്റ് തത്വസംഹിതകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. കൺഫ്യൂഷ്യസ് ആണ് ഈ തത്വത്തിനു പിന്നിലെന്നും പറയപ്പെടുന്നുണ്ട്. BC രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലെപ്പോഴോ എഴുതപ്പെട്ട കൺഫ്യൂഷ്യസിന്റെ രചനകളിൽ ഇതിനുസമാനമായ വചനങ്ങൾ കാണാം. "ഉചിതമല്ലാത്തത് കാണരുത്, ഉചിതമല്ലാത്തത് കേൾക്കരുത്, ഉചിതമല്ലാത്തത് പറയരുത്, ഉചിതമല്ലാത്തതൊന്നും പ്രവർത്തിക്കരുത്'' ഇത് ജപ്പാനിലെത്തിയപ്പോൾ രൂപാന്തരം പ്രാപിച്ചാകും കുരങ്ങന്മാരുടെ ചുവട്ടിൽ എഴുതിയ വചനമായി മാറിയത്.
https://www.facebook.com/Malayalivartha