പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാരംഭിച്ച അക്രമത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ മരണം ഒമ്പതായി;നിരവധിപ്പേർക്ക് അക്രമണത്തിൽ പരിക്കേറ്റു ...പലയിടങ്ങളിലും അക്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ...ഡല്‍ഹി പോലീസ് കാഴ്ചക്കാരാണെന്ന് ആരോപണം
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാരംഭിച്ച അക്രമത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ മരണം ഒമ്പതായി. നിരവധിപ്പേർക്ക് അക്രമണത്തിൽ പരിക്കേറ്റു . പലയിടങ്ങളിലും അക്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ.ഡല്‍ഹി പോലീസ് കാഴ്ചക്കാരാണെന്ന് ആരോപണം
ജിടിബി ആശുപത്രി അധികൃതരാണ് അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായെന്ന് വ്യക്തമാക്കിയത്. നേരത്തെ പരിക്കേറ്റവരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും സംഘവും രാജ്ഘട്ടിലെത്തി പ്രാർത്ഥിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. പലയിടത്തും ഡല്‍ഹി പോലീസ് കാഴ്ചക്കാരാണെന്നാണ് ആരോപണങ്ങൾ. വഴിയാത്രക്കാരെയും പൊതുജനത്തെയും കലാപകാരികൾ ആക്രമിക്കുന്നത് കണ്ടാലും പോലീസ് ഇടപെടുന്നില്ലെന്നും പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
അക്രമസംഭവങ്ങളിൽ 160ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട് . ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും പറയുന്നു ഡല്‍ഹിയിലെ മൂന്നു ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്
https://www.facebook.com/Malayalivartha