ഭീകരവാദം നേരിടാൻ മോദിക്ക് കഴിയും; ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് അദ്ദേഹം പറഞ്ഞു ; ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീർ; മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു വരുത്തുന്നുണ്ട്; ഇന്ത്യ സന്ദര്‍ശനം മികച്ച അനുഭവമായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച നേതാവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ഭീകരവാദം നേരിടാൻ മോദിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയായെന്നും ഇക്കാര്യത്തിൽ മധ്യസ്ഥത ആവശ്യമെങ്കിൽ അതിന് തയ്യാറാണെന്നും ട്രംപ് പറയുകയുണ്ടായി . കശ്മീരിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രണ്ടു വശമുണ്ടെന്നും .ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീരെന്നും ട്രംപ് പ്രതികരിക്കുകയുണ്ടായി.
ഇന്ത്യ സന്ദര്‍ശനം മികച്ച അനുഭവമായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. കോവിഡ് ഭീതി മുതൽ മതമൈത്രി വരെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായെന്നും ട്രംപ് വ്യക്തമാക്കി. പൗരത്വ നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ട്രംപ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മത മൈത്രി കൂടിക്കാഴ്ചക്കിടെ കടന്ന് വന്നെന്നും മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു വരുത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. മാത്രമല്ല ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് മോദി പറഞ്ഞു എന്ന് ട്രംപ് വിശദീകരിക്കുകയുണ്ടായി. 20 കോടി മുസ്ലീങ്ങളാണ് ഇന്ത്യയിലുള്ളത്. ന്യുനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് മോദിയെന്നും ട്രംപ് വിശദമാക്കി.
https://www.facebook.com/Malayalivartha