ദില്ലിയിലെ സംഘർഷം; വെടിയേറ്റ പതിന്നാലുകാരൻ വേദന സഹിച്ചത് മണിക്കൂറുകൾ; ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നാട്ടുകാർ
പൗരത്വ നിയമത്തെ എതിർത്തും അനുകൂലിച്ചും ദില്ലിയില്‍ തുടരുന്ന സംഘര്‍ഷത്തിനിടെ വെടിയേറ്റ പതിന്നാലുകാരനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ നാട്ടുകാർ . ഗോകുല്‍പുരിയില്‍ വച്ച് രാവിലെ 11 മണിയോടെയാണ് സംഘര്‍ഷത്തിനിടെ പതിന്നാലുകാരന് വെടിയേറ്റത്. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മണിക്കൂറുകളായിട്ടും സമീപവാസികള്‍ക്ക് സാധിച്ചില്ല.
ഒരു വാഹനം പോലും ഇവരെ കയറ്റാന്‍ തയ്യാറായിരുന്നില്ല . പൊലീസോ കേന്ദ്രസേനയോ സംഭവസ്ഥലത്ത് എത്തിയില്ല. അതുവഴി കടന്നുപോയ പൊലീസ് വാഹനങ്ങളെ പല തവണ കൈകാണിച്ച് വിളിച്ചുവെങ്കിലും അവര്‍ വരാന്‍ പോലും തയ്യാറായില്ലെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. മാധ്യമ പ്രവർത്തകർ സഞ്ചരിച്ച ടാക്‌സിയില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ടാക്‌സി ഡ്രൈവര്‍ അതിന് തയ്യാറല്ലെന്ന് പറഞ്ഞ് ഭയത്തോടെ പിന്മാറുകയായിരുന്നു . ഒടുവില്‍ നാലേമുക്കാലോട് കൂടി ഒരു പൊലീസ് വാഹനത്തില്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഘര്‍ഷത്തിനിടെ പരിക്കേറ്റ നിരവധി പേരുടെ അവസ്ഥ ഇതുതന്നെയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു . പലരും ഗുരുതരമായ പരിക്കുകളോടെ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തിലുണ്ടെന്നും പൊലീസ് ഇക്കാര്യത്തില്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha