ട്രംപ് വന്നപ്പോൾ കലാപമുണ്ടാക്കിയത് ശത്രു രാജ്യങ്ങളോ; ജയ് ശ്രീറാം വിളിക്കാത്തവരെ ആക്രമിക്കുന്നത് തങ്ങളുടെ അണികൾ അല്ലെന്ന് ബി ജെ പി കരുതുന്ന;. പോലീസ് ഒരു ഇടപെടലും നടത്തുന്നില്ല; രാത്രിയിലും കലാപം തുടരുന്ന സാഹചര്യം
ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തിയപ്പോൾ രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ച് വിട്ടത് ശത്രു രാജ്യങ്ങളുടെ തന്ത്രമാണോ എന്ന് സംശയിച്ച് ബിജെപി. ജയ് ശ്രീറാം വിളിക്കാത്തവരെ ആക്രമിക്കുന്നത് തങ്ങളുടെ അണികൾ അല്ലെന്ന് ബി ജെ പി കരുതുന്നു. പോലീസ് ഒരു ഇടപെടലും നടത്തുന്നില്ല. രാത്രിയിലും കലാപം തുടരുന്ന സാഹചര്യമാണുള്ളത്.
സൈന്യത്തെ ഇറക്കണമെന്ന മുഖ്യമന്ത്രി കെജരിവാളിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. സൈന്യത്തെ വിളിക്കേണ്ടതില്ലെന്നാണ് അമിത് ഷായുടെ നിലപാട്. ആവശ്യത്തിന് കേന്ദ്രസേന രംഗത്തുണ്ടെന്ന് ആഭ്യന്തരമന്ത്രി പറയുന്നു.
പൗരത്വ നിയമത്തെ തുടർന്നുള്ള സംഘർഷങ്ങളാണ് വർഗീയ കലാപത്തിലേക്ക് തിരിഞ്ഞത്. പേരും ജാതിയും ചോദിച്ചാണ് മർദ്ദിക്കുന്നത്. ഇതിൽ ഹിന്ദുക്കളും മുസ്ലിങ്ങളും മോശക്കാരല്ല. ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നു. മാധ്യമ പ്രവർത്തകരെ കൂട്ടത്തോടെ ആക്രമിക്കുന്നു. ഇതെല്ലാം അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലുള്ളപ്പോൾ എങ്ങനെ സംഭവിച്ചു എന്നാണ് ബി ജെ പിയുടെ സംശയം.
ദല്‍ഹിയില്‍ ഒരുവിഭാഗം ആളുകള്‍ പൗരത്വ നിയമ വിരുദ്ധമെന്ന പേരില്‍ നടത്തിവരുന്ന അക്രമ സമരം രാജ്യത്തിന്റെ സമാധാനവും ജനങ്ങളുടെ സ്വൈര ജീവിതവും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് ബിജെപി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ വന്ന് സുപ്രധാനമായ കരാറുകള്‍ ഒപ്പുവയ്ക്കുകയും ലോകം മുഴവന്‍ അത് ഉറ്റു നോക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് അക്രമ സമരം നടത്തുന്നതിനു പിന്നിലെന്ന് ലോകം കരുതുന്നു
അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യാ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തവും ഊഷ്മളവുമാകുന്നതോടെ നമ്മുടെ രാജ്യത്തിന് നിരവധി നേട്ടങ്ങളാണുണ്ടാകുന്നത്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയാണുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനം രാജ്യത്തുണ്ടാക്കിയ ചലനം അത് വ്യക്തമാക്കുന്നതാണ്. ഈ നേട്ടത്തില്‍ വിറളിപൂണ്ടവരാണ് അക്രമ സമരം നടത്തി ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത്- ബിജെപി കരുതുന്നു.
രാജ്യത്ത് നടന്നുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളെല്ലാം അപ്രസക്തമായി. നിയമത്തിന്റെ ശരിയായ വശം മനസ്സിലാക്കിയ ജനങ്ങള്‍, അവരെ വഴിതെറ്റിക്കാന്‍ നുണകള്‍ പ്രചരിപ്പിച്ചിരുന്ന രാഷ്ട്രീയക്കാരെ നിരാകരിച്ച് പൗരത്വനിയമ ഭേദഗതിയെ അംഗീകരിച്ചു. വളരെ ന്യൂനപക്ഷങ്ങളായ ചിലര്‍ നടത്തുന്ന അക്രമ സമരങ്ങള്‍ മാത്രമാണിപ്പോള്‍ ദല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ മാത്രം നടന്നുവരുന്നതെന്ന് ബിജ പി പറയുന്നു. ദല്‍ഹിയിലെ ദേശവിരുദ്ധ സമരത്തെ കേരളത്തിലെ ചില നേതാക്കള്‍ പിന്തുണച്ച് രംഗത്തുവന്നത് കേരളത്തിലും കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. രാജ്ഭവനുമുന്നില്‍ ചിലര്‍ നടത്തുന്ന സമരത്തിന് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ സമീപനവും അതിനു തെളിവാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു
https://www.facebook.com/Malayalivartha