Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..


സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..


സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..

സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ; എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല;സൈന്യത്തെ വിന്യസിക്കണമെന്ന് അരവിന്ദ് കേജ്‍രിവാൾ; ഡൽഹിയിലെ ക്രമസമാധാനപാലനം ആരുടെ ചുമതല?

26 FEBRUARY 2020 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

മധ്യപ്രദേശിൽ ഇരുമ്പ് കമ്പികളുമായി പോവുകയായിരുന്ന ട്രാക്റ്റർ ട്രോളി മറിഞ്ഞ് മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം.... ഒരാൾക്ക് പരുക്ക്

ബം​ഗ്ലാദേശിലെ ഭൂചലനത്തിൽ മരണസംഖ്യ ആറായി...

1950 ലെ നിയമം പൊടി തട്ടിയെടുത്ത് ഹിമാന്ത ബിശ്വ ശർമ്മ സർക്കാർ ; അസമിലെ അനധികൃത കുടിയേറ്റക്കാർ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് തീട്ടുരം

കർണാടകയിൽപോര് മുറുകുന്നു ? നാണം കെടാൻ വയ്യ, രാഹുല്‍ ഗാന്ധിയെ വേണ്ടെന്ന് ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികൾ ; ഒറ്റപ്പെട്ട് കോൺഗ്രസ്

ആരും വിശ്വസിക്കാത്ത ബിരുദമുള്ള ഡോക്ടർമാർ ; അൽ ഫലാഹ് യൂണിവേഴ്സിറ്റി നേടിയെടുത്തത് 10 കോടി രൂപയുടെ കേന്ദ്ര സർക്കാർ ആനുകൂല്യം

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്ന രീതിയിൽ നിമിഷംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കുകൾ അനുസരിച്ച് സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല.

1.7 കോടിയോളം ജനങ്ങൾ ഉൾക്കൊള്ളുന്ന 1500 ചതുരശ്രകിലോമീറ്ററോളം വരുന്ന താരതമ്യേന ചെറിയൊരു സംസ്ഥാനമാണ് ഡൽഹി. അതിൽ 700 ചതുരശ്ര കിലോമീറ്ററോളം നഗരപ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവുമധികം ജനവാസമുള്ള മെട്രോ നഗരം കൂടിയാണ് ഡൽഹി. സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തിന്റെ പരിപൂർണചുമതല ദില്ലി പോലീസിനാണ്.

ദില്ലി ഒരു ദേശീയ തലസ്ഥാന പ്രദേശം (നാഷണൽ ക്യാപിറ്റൽ ടെറിട്ടറി) ആയതുകൊണ്ട് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വിരുദ്ധമായി ക്രമസമാധാന പാലനം കേന്ദ്രത്തിന്റെ പരിഗണനപ്പട്ടികയിൽ വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ദില്ലിപോലീസിനെ നേരിട്ട് നിയന്ത്രിക്കുന്നത്. ദില്ലിയിൽ ഒരു ക്രമസമാധാനപ്രശ്നം ഉണ്ടായാൽ അതിന്റെ പ്രഥമ ഉത്തരവാദി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. നിലവിൽ അമിത് ഷായാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. കൊണാട്ട് പ്ളേസിലെ ജയ് സിങ് മാർഗിലാണ് ആഭ്യന്തരവകുപ്പിന്റെ മന്ത്രാലയം സ്ഥിതി ചെയ്യുന്നത്.

1861 -ൽ ഇന്ത്യൻ പൊലീസ് ആക്റ്റ് പ്രകാരമാണ് ഡൽഹി പോലീസ് നിലവിൽ വനത്. ഡൽഹി പൊലീസ് ഏറെക്കാലം പഞ്ചാബ് പൊലീസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. അന്ന് മുഗൾ ചക്രവർത്തിമാരുടെ സദസ്സിലെ ബ്രിട്ടീഷ് റസിഡന്റ് ഓഫീസറുടെ കീഴിൽ ഏതാനും ഓഫീസർമാരുമായി പ്രവർത്തനം ആരംഭിച്ച ഡൽഹി പോലീസിൽ ഇന്ന് ഏകദേശം 85,000 -ലധികം ജീവനക്കാരുണ്ട്

കുറ്റാന്വേഷണം, ക്രിമിനൽ കുറ്റങ്ങൾ നിയന്ത്രിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ട്രാഫിക് നിയന്ത്രിക്കുക എന്നിവയാണ് ഡൽഹി പൊലീസിന്റെ ചുമതലകളിൽ പ്രധാനപ്പെട്ട നാലെണ്ണം. 'സിറ്റിസൺസ് ഫസ്റ്റ്' അഥവാ 'പൗരന്മാർക്ക് പ്രഥമ പരിഗണന' എന്നാണ് പ്രവർത്തന മുദ്രാവാക്യം.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഇത്തരം പ്രത്യേകതകളൊക്കെ ഡൽഹി പോലീസിനുണ്ടെങ്കിലും അമിത് ഷായുടെ ദൽഹി പൊലീസ് തങ്ങളുടെ ഈ പ്രവർത്തന തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് ദില്ലിയുടെ മുഖ്യമന്ത്രിയായ തന്നോടാണ് ഡൽഹി പൊലീസ് റിപ്പോർട്ട് ചെയ്യേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നുമാണ് അരവിന്ദ് കെജ്‌രിവാൾ പരസ്യമായി പലവട്ടം പറഞ്ഞിട്ടുള്ളത്. ക്രമസമാധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ, പരാതി പറയാൻ തന്റെയടുത്ത് നിത്യം നിരവധി ഡൽഹി നിവാസികൾ വരാറുണ്ട് എന്നും അവരുടെ പരാതികൾക്കുമുന്നിൽ നിസ്സഹായനാണ് താൻ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. NDMC , കന്റോൺമെന്റ് പ്രദേശങ്ങൾ വേണമെങ്കിൽ കേന്ദ്രം നോക്കിക്കോട്ടെ എന്നും ബാക്കിയുള്ള പ്രദേശങ്ങളുടെ ക്രമസമാധാന ചുമതല മാത്രം കിട്ടിയാലും തരക്കേടില്ല എന്നും കെജ്‌രിവാൾ പറഞ്ഞിട്ടുണ്ട് മുമ്പ്. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ ഇതേ നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ അന്നും അത് പരിഗണിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയോട് നേരിട്ട് ഒരു ഉത്തരവാദിത്തവും ഇല്ലാത്തതാണ് ചുമതല ക്രമസമാധാനപാലനത്തിൽ പൊലീസിൽ പരാജയപ്പെട്ടതെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്.

അമേരിക്കൻ ഐക്യനാടുകളിൽ തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിലെ പൊലീസ് ഫെഡറൽ ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത് അമേരിക്കൻ ഐക്യനാടുകളുടെ ഭരണവ്യവസ്ഥയാണ്. സംസ്ഥാന സർക്കാരിന് ക്രമാസമാധാനപാലന ചുമതല കൈമാറാൻ സാധിക്കാത്തവിധത്തിലുള്ള നിർണായകമായ പല പരിഗണനകളും ദേശീയ തലസ്ഥാന പ്രദേശം എന്ന നിലയ്ക്ക് ഡൽഹിക്കുണ്ട് എന്നും കേന്ദ്രം പറയുന്നു.

കലാപങ്ങളോടുള്ള പൊലീസിന്റെ സമീപനത്തിൽ ദില്ലിയിൽ പലരും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്യമായ ഒരു നേതൃത്വത്തിന്റെ കുറവ് ഇന്ന് ദില്ലി പൊലീസിനുണ്ട് എന്ന് മുൻ ദില്ലി പൊലീസ് കമ്മീഷണർ നീരജ് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അത് തീസ് ഹസാരി കോടതിയിൽ അഭിഭാഷകരുടെ തല്ലു വാങ്ങി അടുത്ത ദിവസം സ്വന്തം ജീവന് സംരക്ഷണം വേണമെന്ന് നിലവിളിച്ച് സമരവുമായി നിരത്തിൽ ഇറങ്ങിയ കാര്യമായാലും, ജാമിയ മിലിയ സർവകലാശാലയിൽ ലൈബ്രറിക്കുള്ളിൽ കടന്നുകയറി നിരപരാധികളായ വിദ്യാർത്ഥികളെ തല്ലിച്ചതച്ച കാര്യമായാലും, ജെഎൻയു, ഷാഹീൻബാഗ് വിഷയങ്ങൾ കൈകാര്യം ചെയ്ത വിധമായാലും, ഇപ്പോൾ ഉത്തരപൂർവ്വ ദില്ലിയിൽ നടക്കുന്ന കലാപങ്ങൾ കൈകാര്യം ചെയ്യുനതതിൽ കാണിച്ച കെടുകാര്യസ്ഥതയായാലും ശരി എന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും താഴെക്കിടയിലുള്ള കോൺസ്റ്റബിൾമാർക്ക് ഒന്നുകിൽ കൃത്യമായ നിർദേശങ്ങൾ കിട്ടുന്നില്ല, അവരെ കലാപഭൂമിയിൽ ഇറക്കിവിട്ട് സുപ്പീരിയർ ഓഫീസർമാർ അപ്രത്യക്ഷരാവുകയാണ്, അല്ലെങ്കിൽ സുപ്പീരിയർ ഓഫീസർമാർ നൽകുന്ന നിർദേശങ്ങൾ അവഗണിക്കപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പാണ്. തികച്ചും ദിശഹീനമായ പ്രവൃത്തികളാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾക്കിടെ ദില്ലി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് എന്നും നീരജ് കുമാർ കൂട്ടിച്ചേർത്തു.

ദില്ലി പൊലീസും അവരെ നിയന്ത്രിക്കുന്ന കേന്ദ്രവും ചേർന്ന് നിയമത്തിനുനേരെ കൊഞ്ഞനം കുത്തുന്ന കാഴ്ചയാണ് കണ്ടതെന്നായിരുന്നു മുൻ ദില്ലി ജോയിന്റ് കമ്മീഷണർ മാക്‌സ്‌വെൽ പെരേര 'ദ പ്രിന്റി'നോട് പ്രതികരിച്ചത്. ഒരു പരിധിവരെ വർഗീയ ധ്രുവീകരണം സംഭവിച്ചു കഴിഞ്ഞ പ്രദേശമാണ് ഉത്തരപൂർവ്വ ഡൽഹി. അവിടെ രാഷ്ട്രീയ നേതാക്കൾ റാലി നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി അക്രമങ്ങൾക്ക് അവരെ പ്രേരിപ്പിച്ചിക്കുമ്പോൾ ഒരു നടപടിയും സ്വീകരിക്കാതിരുന്ന പൊലീസ് ഇപ്പോൾ അതിന്റെയൊക്കെ പരിണിത ഫലമായി കലാപങ്ങൾ നടക്കുമ്പോൾ നിഷ്ക്രിയരായി നിൽക്കുകയും കലാപകാരികൾക്കൊപ്പം ചേരുകയും ചെയ്യുന്നത് പരിഹാസ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. തന്റെ മുപ്പത്തഞ്ചു കൊല്ലത്തെ സർവീസിനിടെ ഇത്രയും മോശം മനോവീര്യത്തോടെയും ദിശാബോധത്തോടെയും തന്റെ ഫോഴ്സിനെ താൻ ഒരിക്കലും കണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതാവായ കപിൽ മിശ്ര മോജ്‌പൂര്‍ സന്ദർശിച്ച് നടത്തിയ റാലിയും പ്രസംഗവും ട്വീറ്റും ഒക്കെ ചെയ്തതാണ് ഈ കലാപങ്ങളിലേക്ക് നയിച്ച പ്രഥമകാരണമെന്ന് ആം ആദ്മി പാർട്ടി നേതാവും സുപ്രസിദ്ധ അഭിഭാഷകനുമായ സോം നാഥ് ഭാരതി പറഞ്ഞു. പൊലീസിൽ വലിയൊരു ഭാഗം ട്രംപിന്റെ സന്ദർശനത്തിന് സുരക്ഷയൊരുക്കാൻ പോയതും പ്രശ്നങ്ങൾ വഷളാക്കി എന്നും ചൂണ്ടിക്കാട്ടുന്നു.

പൊലീസുകാരു ള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ എഴുപതോളം പേര്‍ക്ക് വെടിയേറ്റിരുന്നു. സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

ഡൽഹിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതിപോലും ഉന്നയിച്ചത്. പൊലീസിനു പ്രഫഷനലിസം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് ജസ്റ്റിസ് കെ.എം.ജോസഫ് പ്രതികരിച്ചത്. പൊലീസ് സേന പ്രഫഷനൽ ആയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നെന്നും കോടതി പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഡൽഹിയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം പൊലീസാണ്. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണ്. പൊലീസിൽ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഈ വാദത്തെ എതിർത്ത സോളിസിറ്റർ ജനറലിനെ കോടതി ചെവിക്കൊണ്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു.  (1 hour ago)

സ്വര്‍ണക്കൊള്ളയില്‍ സർക്കാരിനെതിരെ നിറഞ്ഞ് ട്രോളുകള്‍; ദേവസ്വംബോര്‍ഡ് ഉന്നതരെല്ലാം അകത്തായതോടെ വരുന്ന ട്രോളുകൾക്ക് വന്‍ സ്വീകാര്യത  (2 hours ago)

മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം; തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

വീടിനെ മുസമ്മിലിന്റെ 'ബോംബ് ഫാക്ടറി’ രാസവസ്തുക്കൾ പൊടിക്കാനുള്ള ഗ്രൈൻഡർ...ദൃശ്യങ്ങൾ പുറത്ത്  (4 hours ago)

ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം ലംഘിച്ച് രൂപമാറ്റം എന്നിവയ്ക്കെതിരെ നടപടികൾ  (5 hours ago)

പ്രസിഡന്റിന്റെ മുൻകൂർ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്  (5 hours ago)

ഒറ്റദിവസം 93 പൈസയുടെ നഷ്ടം...  (5 hours ago)

ജോർജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാൾ; മകൻ യുകെയിൽ, മകൾ പാലായിൽ; ഭാര്യ വീട്ടിലില്ലാത്ത സമയം ലൈംഗീക തൊഴിലാളിയെ കൊലപ്പെടുത്തി; ഹരിത കർമ സേനാംഗങ്ങൾ വഴിയിൽ കണ്ടത് മൃതദേഹത്തിനരികിലിരിക്കുന്ന ജോർജിനെ...!!!!  (6 hours ago)

ഓട്ടോയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി അപകടം....  (6 hours ago)

.ബഹളംകേട്ട് സമീപവാസികൾ ഓടിയെത്തി, പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു  (6 hours ago)

പൊട്ടിക്കരഞ്ഞ്ഷെയ്ഖ് മഖ്തൂം മോദിയെ വിളിച്ച് പൊട്ടിക്കരഞ്ഞു തേജസിൽ വിറച്ച് ദുബായി ഞെട്ടി പ്രവാസികൾ..!  (6 hours ago)

വീട്ടുവളപ്പിൽ ഒരു പട്ടി ചത്തു കിടക്കുന്നു, അതിനെ മൂടാൻ ചാക്കുണ്ടോ? വീട്ടു മുറ്റത്ത് ചാക്ക് ചോദിച്ച് ജോർജ്ജ്; മണിക്കൂറുകൾക്കകം കൊലപാതകം!!!! മരിച്ച സ്ത്രീയുടെ മുഖം കണ്ട് ഭയന്ന് നാട്ടുകാർ, ഞെട്ടി ഭാര്യ  (6 hours ago)

ലൈംഗിക തൊഴിലാളിയുമായി 'ആ കാര്യത്തിൽ' തർക്കം; പിന്നാലെ വീട്ടിനുള്ളിൽ അതിക്രൂരമായ കൊലപാതകം; മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്...! കൊച്ചി തേവരയിൽ സംഭവിച്ചത്  (6 hours ago)

തേജസ് തകർത്തത് പാക്..?! ദുബായിൽ പാകിസ്താന്റെ പണി..? സര്‍ക്കുലര്‍ ലൂപ്പ്-ന് പിന്നിൽ ആ ഞെട്ടൽ  (6 hours ago)

ട്രാക്റ്റർ ട്രോളി മറിഞ്ഞ് മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം.... ഒരാൾക്ക് പരുക്ക്  (7 hours ago)

Malayali Vartha Recommends