കലാലയങ്ങളിൽ വിദ്യാർഥിസമരങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്.... പഠിക്കാനുള്ള അവകാശം മൗലികാവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല. മറ്റു വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കും വിധമുള്ള പഠിപ്പുമുടക്കും സമരമുറകളും കോടതി വിലക്കി
കലാലയങ്ങളിൽ വിദ്യാർഥിസമരങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. പഠിക്കാനുള്ള അവകാശം മൗലികാവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല. മറ്റു വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കും വിധമുള്ള പഠിപ്പുമുടക്കും സമരമുറകളും കോടതി വിലക്കി.
കോളജുകളിൽ ഘരാവോ, പഠിപ്പുമുടക്ക്, ധർണ, മാർച്ച് തുടങ്ങിയവ പൂർണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവ്. പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്ത വിദ്യാർഥികളെ സമരത്തിന് നിർബന്ധിക്കാൻ മറ്റുള്ളവർക്ക് അവകാശമില്ല. വിദ്യാർഥികളെ ക്ലാസുകൾ വിട്ടിറങ്ങാൻ നിർബന്ധിക്കാൻ പ്രതിഷേധക്കാർക്ക് അകാശമില്ല. വിദ്യാർഥി സംഘടനകൾ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുന്നില്ലന്ന് പൊലീസ് ഉറപ്പാക്കണം. ആവശ്യപ്പെട്ടാൽ മതിയായ സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് പി.ബി സുരേഷ് കുമാർ ഉത്തരവിൽ പറഞ്ഞു
സ്കൂളുകളിലും കോളജുകളിലും രാഷ്ട്രീയം നിരോധിച്ച് നിരവധി ഉത്തരവുകൾ ഉണ്ടായിട്ടും നടപ്പാക്കുന്നില്ലെന്നും സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് കലാലയ രാഷ്ട്രീയത്തിനെതിരെ എത്തിയ 15 ഹർജികൾ കോടതി ഇന്ന് പരിഗണിച്ചു.
സംഘടനാ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന അക്രമവും പഠിപ്പുമുടക്കും തടയണമെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് റാന്നി സിറ്റാഡൽ അടക്കം മുപ്പതോളം മാനേജ്മെൻറുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പുറമെ നിന്നുള്ളവർ എത്തി അധ്യയനം തടയുകയും അക്രമം നടത്തുകയുമാണെന്നായിരന്നു മാനേജ്മെൻറുകളുടെ പരാതി
സർഗാത്മക സംവാദത്തിനും ചർച്ചകൾക്കുംമാണ് കലാലയങ്ങൾ വേദിയാകേണ്ടത്. കലാലയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങൾ ഒരു കാരണവശാലും പാടില്ലെന്നും കോടതി വ്യക്തമാക്കി. കലാലയ രാഷ്ട്രീയത്തിനല്ല, കലാലയങ്ങളിലെ സമരങ്ങൾക്കും പഠിപ്പു മുടക്കിനുമാണ് കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കലാലയങ്ങൾക്കും സ്കൂളുകൾക്കും കോടതി വിധി ബാധകമാകും.
കോളജുകൾ പ്രഥമ പരിഗണന നൽകേണ്ടത് വിദ്യാർഥികളുടെ പഠനത്തിനാണെന്നും അതുകൊണ്ടു തന്നെ കോളജുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ എന്തു സമരങ്ങൾ ഉണ്ടായാലും മാനേജ്മെന്റുകൾക്ക് പൊലീസിനെ വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പു വരുത്താവുന്നതാണെന്നും കോടതി വിധിയിൽ പറയുന്നു. അതേസമയം, കലാലയ രാഷ്ട്രീയം പൂർണമായും നിരോധിക്കാൻ സാധിക്കില്ല എന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത് എന്നാണു റിപ്പോർട്ടുകൾ
https://www.facebook.com/Malayalivartha