ബിജെപി റാലിക്കിടയില്‍ ഉയർന്ന 'വെടിവയ്ക്കൂ' മുദ്രാവാക്യം; കർശനമായി വിമര്‍ശിച്ച് മമതാ ബാനര്‍ജി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഷഹിദ് മിനാറില്‍ നടന്ന ബിജെപി റാലിക്കിടയില്‍ ചില പ്രവര്‍ത്തകര്‍ ഗോലി മാരോ( വെടിവയ്ക്കൂ) മുദ്രാവാക്യം വിളിച്ചു. ഇതിനെ കർശനമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി .
കൊല്‍ക്കത്തയുടെ തെരുവില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വേണ്ടെന്നും ഡല്‍ഹിയല്ല ഇതു ബംഗാളാണെന്നും മമത ബാനർജി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും മൂന്നുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്നും മമത വ്യക്തമാക്കി. ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്നും ഡല്‍ഹി പോലീസിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്ക്കാരിനായിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്നും 'ബംഗാളിന്റെ അഭിമാനം മമത' എന്ന പാര്‍ട്ടിയുടെ പുതിയ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവേ മമത ആരാഞ്ഞു.
https://www.facebook.com/Malayalivartha