Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

പഞ്ചാബിലെ അമൃത്സറില്‍ നിന്ന് രാജസ്ഥാനിലെ സാദുല്‍ ഷഹറിലേക്ക് കാല്‍നടയായി ആറ് ദിവസം കൊണ്ട് 277 കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയാണ് 16 അംഗ കുടിയേറ്റ തൊഴിലാളി സംഘം... ഇനി 600 കിലോമീറ്റര്‍ കൂടി, ഉള്ളുലക്കും ഈ പാലായനം

30 MARCH 2020 01:17 PM IST
മലയാളി വാര്‍ത്ത

പഞ്ചാബിലെ അമൃത്സറില്‍ നിന്ന് രാജസ്ഥാനിലെ സാദുല്‍ ഷഹറിലേക്ക് 277 കിലോമീറ്റര്‍ കാല്‍നടയായി ആറ് ദിവസം കൊണ്ട് 277 കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയാണ് 16 അംഗ കുടിയേറ്റ തൊഴിലാളി സംഘം. ഇനിയും 600 കിലോമീറ്റര്‍ ദൂരം അവര്‍ക്ക് താണ്ടാനുണ്ട്. ഗംഗപുറിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്കാണ് അവര്‍ക്ക് പോകേണ്ടത്. സത്യത്തില്‍ ഇത് പലായനമല്ല, പരക്കം പാച്ചിലാണ്. ജീവന്‍ വാരി കൈയില്‍ പിടിച്ചുള്ള നെട്ടോട്ടമാണ്. രണ്ട് സ്ത്രീകളും രണ്ട് കൈകുഞ്ഞുങ്ങളും അടങ്ങിയ ഈ സംഘം ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് രാജസ്ഥാന്‍ അതിര്‍ത്തിയായ സാദുല്‍ ഷഹറിലെത്തി ചേര്‍ന്നത്. നടന്ന് തളര്‍ന്ന് എത്തിയ സംഘം ഇവിടെ എത്തിയപ്പോള്‍ അതിര്‍ത്തി അടച്ചിരുന്നു. തുടര്‍ന്നിവര്‍ വനമേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

പലായനമെന്നോ അഭയാര്‍ഥി പ്രവാഹമെന്നോ ഇതിനെ വിശേഷിപ്പിക്കാനാവില്ല ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തിയില്‍ അരങ്ങേറുന്ന ജീവിതദൃശ്യങ്ങളെ. രോഗഭയത്തിനും വിശപ്പിനും നടുവില്‍ രക്ഷ തേടിയുള്ള പാവങ്ങളുടെ പരിഭ്രാന്തി നിറഞ്ഞ ഓട്ടമാണ് ഡല്‍ഹിയില്‍ കാണാനാകുന്നത്.

അതിന്റെ ഒരു ഭയാനകമായ ഒരു കാഴ്ചയാണ് ഇതും. യാത്രാവഴിയില്‍ സാദുല്‍ ഷഹറിലെ ഗ്രാമീണര്‍ തങ്ങള്‍ക്ക് ഭക്ഷണവും വിശ്രമിക്കാനിടവും തന്നതായി, സംഘത്തിലൊരാള്‍ പറഞ്ഞു. 'മാര്‍ച്ച് 20-നാണ് ഞങ്ങള്‍ അമൃത്സറിലേക്കെത്തിയത്. വേനല്‍കാലം മുഴുവന്‍ അവിടെ ജോലിചെയ്യേണ്ടതായിരുന്നു. എന്നാല്‍ പെട്ടെന്ന് അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയും ഞങ്ങളവിടെ കുടുങ്ങുകയും ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 24-ന് ഞങ്ങള്‍ അമൃത്സറില്‍ നിന്ന് ഗ്രാമത്തിലേക്ക് നടത്തം ആരംഭിച്ചു. പലയിടങ്ങളിലായി വിശ്രമിച്ചു. റോഡരികില്‍ കിടന്നുറങ്ങി. പലയിടത്ത് നിന്നും സൗജന്യമായി ഭക്ഷണം ലഭിച്ചു. കൈയില്‍ ആകെയുണ്ടായിരുന്ന പണവും കഴിഞ്ഞതോടെയാണ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്.

അതിര്‍ത്തികള്‍ അടച്ചകാര്യം ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത്. ഇനി ഞങ്ങള്‍ വനത്തിലൂടെയാണ് പോകുന്നത്. രാജസ്ഥാന്‍ സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുകയാണെങ്കില്‍ അത് വലിയൊരു അനുഗ്രഹമായിരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഞങ്ങള്‍ക്ക് അഗ്നിപരീക്ഷയാണ്' സംഘത്തിലെ ഒരു തൊഴിലാളി പറഞ്ഞു. പഞ്ചാബ് രാജസ്ഥാന്‍ അതിര്‍ത്തിഗ്രാമമായ സാദുല്‍ ഷഹറില്‍ നിന്ന് 600 കിലോമീറ്ററാണ് ഇവരുടെ ഗ്രാമമായ ഗംഗാപുറിലെത്താന്‍ വേണ്ടത്. ഇതിനോടകം 227 കിലോമീറ്റര്‍ നടന്ന ഇവര്‍ ആകെ തളര്‍ന്ന് അവശരായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി സംഘങ്ങളെ പല സംസ്ഥാന അതിര്‍ത്തികളിലും റോഡുകളിലും കാണാം. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇവരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്,

കൈക്കുഞ്ഞുങ്ങളെ കൈകളിലും ഇതുവരെയുള്ള ജീവിതത്തിന്റെ ബാക്കി പത്രങ്ങള്‍ തലയിലുമേറ്റി കുടുംബാംഗങ്ങള്‍ക്കൊപ്പം കിലോമീറ്ററുകള്‍ നടന്നാണ് ഇവര്‍ അതിര്‍ത്തി പ്രദേശങ്ങളിലെത്തുന്നത്. വൃദ്ധരും സ്ത്രീകളുമടങ്ങുന്ന സംഘങ്ങള്‍ പലയിടങ്ങളില്‍ നിന്നായി പ്രവഹിച്ച് അതിര്‍ത്തികളില്‍ ജനസമുദ്രമായി മാറുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഒഡീഷയിലുമുള്ള ചെറുഗ്രാമങ്ങളിലെത്തിപ്പെട്ടാല്‍ രക്ഷയായെന്ന തോന്നലാണ് ഇവരെ വഴി നടത്തുന്നത്.സംസ്ഥാന അതിര്‍ത്തികള്‍ അടച്ചെന്നോ കൊറോണ ബാധ തടയാന്‍ സാമൂഹിക അകലം പാലിക്കണമെന്നോ ഉള്ള സര്‍ക്കാര്‍ ആഹ്വാനങ്ങള്‍ ഈ ആള്‍ക്കൂട്ടത്തിന് അറിവില്ല. സന്നദ്ധ സംഘടനകള്‍ നല്‍കിയ മാസ്‌കുകകള്‍ അണിഞ്ഞവരും അണിയാത്തവരും രാപ്പകല്‍ അതിര്‍ത്തി കടക്കാനായി കാത്തു നില്‍ക്കുന്നു- ആയുസ്സിലാദ്യമായി അവര്‍ക്ക് മുന്നില്‍ ഉയര്‍ന്ന അതിര്‍ത്തിമതിലുകള്‍ക്ക് മുന്നില്‍ നിസ്സഹായരായി. ഡല്‍ഹി നഗരങ്ങളിലും ചെറു ജോലികള്‍ ചെയ്ത് ചേരികളില്‍ ചെറുജീവിതങ്ങള്‍ തള്ളി നീക്കിയവര്‍ക്ക് മുന്നില്‍ പൊടുന്നനെയെത്തിയ ലോക്ഡൗണ്‍ വലിയ ചോദ്യചിഹ്നമായിരിക്കുന്നു.'

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ്‌..  (27 minutes ago)

മലപ്പുറത്ത് ഭൂചലനം..?! ഉറങ്ങിക്കിടന്നവർ ഇറങ്ങി ഓടി..! മെഡി:കോളജിൽ ടൈലുകൾ പൊട്ടിത്തെറിച്ചു..! രോഗികൾ പേടിച്ചോടി..!  (30 minutes ago)

ഫെബ്രുവരി 12ന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്‌ത്  (52 minutes ago)

ഹിയറിങ്ങിന് ഹാജരാകേണ്ടത് 20 ലക്ഷം പേർ  (56 minutes ago)

താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തല്‍, തലൈകുന്താ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം താപനില മൈനസ് 1 ആയി  (1 hour ago)

 കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  (1 hour ago)

ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് ....  (1 hour ago)

രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം...  (1 hour ago)

പ്രതിക്ക് 83 വർഷം കഠിന തടവും ഒരു ലക്ഷം രൂപ  (2 hours ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിക്കുന്ന അനുകൂലമായ  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (2 hours ago)

മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കണം, പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം  (2 hours ago)

കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പട്ടത്​. ...  (2 hours ago)

ശബരിമലയിൽ വൻ ഭക്തജനതിരക്ക്  (3 hours ago)

വര്‍ക്കലയ്ക്കടുത്ത് വന്ദേഭാരത് ട്രെയിന്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു  (9 hours ago)

Malayali Vartha Recommends