നാഗര്‍കോവില്‍ 'കാശി' യുടെ വലയില്‍ പ്രമുഖ നടന്‍റെ മകളും?; പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുന്നത് മറ്റൊരു വിനോദം, പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിൽ വിവാദം കത്തുന്നു

നഗര്‍കോവില്‍ പീഡനകേസില്‍ പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക് എത്തിനിൽക്കുമ്പോൾ കേസില്‍ അറസ്റ്റിലായ 26 വയസുകാരൻ കാശി എന്ന സുചിയുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ഏപ്രില്‍ അവസാനം സൂചി എന്ന് വിളിപ്പേരുള്ള കാശിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് നടത്തിയ കൂടുതല്‍ അന്വേഷണങ്ങളിലാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത് തന്നെ. നഗര്‍കോവിലിൽ തന്നെയുള്ള കൊട്ടാര്‍ വനിത പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുന്നതായിരുന്നു ഇയാൾ നടത്തിവന്നിരുന്ന മറ്റൊരു വിനോദം എന്നത്. ഇതേതുടർന്ന് ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്സ് കെണിയില്‍ പെടുത്തി ഡോക്ടറില്‍ നിന്നും ഇയാള്‍ ഏഴു ലക്ഷം രൂപയോളം പല അവസരങ്ങളിലായി തട്ടിയെടുത്തു എന്നതായിരുന്നു കേസ്.
അറസ്റ്റിലായ പ്രതിയെ കൂടുതലാ ചോദ്യം ചെയ്തതിലൂടെ കൂടുതൽ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളും വരുന്നുവെന്നാണ് പൊലീസ് സൂചന നൽകുന്നത്. എന്നാൽ ഏവരെയും ഞെട്ടിപ്പിക്കുന്ന മറ്റൊന്ന് കാശിയുടെ വലയില്‍ വീണവരില്‍ ഒരു നടന്‍റെ മകളും ഉണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്ത് പരിശോധിച്ചു വരുകയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അങ്ങനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. അവിടെയൊന്നും അവസാനിക്കുന്നില്ല പ്രതി സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെണ്‍കുട്ടികളെ ഇയാള്‍ വലിയില്‍ വീഴ്ത്തിയിട്ടുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങൾ വഴി അടുപ്പത്തിലാകുകയും സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയും മറ്റുമായിരുന്നു ഇയാളുടെ രീതി. ഇയാളെ പൊലീസ് കോടതിയില്‍ ഹാജറാക്കി നേരത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
https://www.facebook.com/Malayalivartha

























