Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചെന്നൈ നഗരത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പൊതുശൗചാലയങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി

07 MAY 2020 09:00 AM IST
മലയാളി വാര്‍ത്ത

ചെന്നൈ നഗരത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പൊതുശൗചാലയങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി. നഗരത്തില്‍ നിരവധിയാളുകളാണ് പൊതുശൗചാലയം ഉപയോഗിക്കുന്നത്. ഇത് കൊറോണ വൈറസ് പടരുന്നതിന് കാരണമായി. അദ്ദേഹം വ്യക്തമാക്കി. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ അധികൃതര്‍ ശൗചാലയങ്ങളില്‍ നിരന്തരം അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടെന്നും പളനിസാമി അറിയിച്ചു.


കോര്‍പറേഷന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പളനിസാമി. ജനസംഖ്യ കൂടിയ പ്രദേശങ്ങളും ഇടുങ്ങിയ തെരുവുകളും വൈറസ് ബാധയുടെ മറ്റൊരു കാരണമായതായി അദ്ദേഹം പറഞ്ഞു. ദിവസം 12,000ത്തോളം സാമ്പിളുകള്‍ പരിശോധിക്കുന്നതുകൊണ്ടാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. 4000 കിടക്കകളുള്ള ആശുപത്രി ചെന്നൈയില്‍ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചെന്നൈ നഗരത്തില്‍ പൊടുന്നനെ കോവിഡ് വ്യാപനം അധികരിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം നാലുദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് നിഗമനം. നഗരങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനെത്തുടര്‍ന്നാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയത്. എന്നാല്‍, ചെന്നൈപോലുള്ള ജനസാന്ദ്രത കൂടിയ നഗരത്തില്‍ ഇത് വന്‍ തിരിച്ചടിയായിമാറി. ഏപ്രില്‍ 26 മുതല്‍ 29 വരെയാണ് ചെന്നൈ, കോയമ്പത്തൂര്‍, മധുര നഗരങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായിരുന്നത്. ഈ ദിവസങ്ങളിലും അതിനുശേഷവും ചെന്നൈയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ പൊടുന്നനെ ഇരട്ടിയിലധികം വര്‍ധനവുണ്ടായി.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം ചെന്നൈയില്‍ മാത്രം 200-ലേറെ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 26-ന് ലോക്ഡൗണ്‍ തുടങ്ങുന്നതിനു മുന്നോടിയായി 25-ന് ജനങ്ങള്‍ കൂട്ടമായി കടകളിലും ചന്തകളിലും സാധനങ്ങള്‍ വാങ്ങാനെത്തി. ഇങ്ങനെ പുറത്തിറങ്ങിയവരില്‍ നിരവധിപേര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 300 ഏക്കറോളം വരുന്ന കോയമ്പേട് മാര്‍ക്കറ്റാണ് അസുഖം പടരാനുള്ള മറ്റൊരു പ്രധാന കേന്ദ്രം.

3000 കടകളുള്ള കോയമ്പേട് മാര്‍ക്കറ്റില്‍വന്ന 215 പേരാണ് ഒറ്റദിവസംകൊണ്ട് കോവിഡ് രോഗികളായിമാറിയത്. ഇത്രയധികം കേസുകള്‍ വന്നതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക എന്നത് അധികൃതര്‍ക്ക് തലവേദനയായി. കോയമ്പേട് മാര്‍ക്കറ്റില്‍ എത്തിയവരുമായി ബന്ധമുള്ള ചിലര്‍ കേരളത്തില്‍വരെ എത്തിയിട്ടുണ്ടെന്നാണ് സൂചന.

കൈതച്ചക്ക ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളുമായി കേരളത്തില്‍നിന്ന് നിരവധി വ്യാപാരികള്‍ കോയമ്പേട് മാര്‍ക്കറ്റില്‍ എത്താറുണ്ട്. ആളുകള്‍ ഒത്തുചേരുന്നത് തടയാന്‍ ചെന്നൈയില്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ വീഴ്ചയുണ്ടായതായും ആരോപണമുണ്ട്. നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ ചെന്നൈയുടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി.

ഡല്‍ഹിയില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയവരും തിരുവികനഗര്‍ മേഖലയില്‍നടന്ന വീടുകളിലെ പ്രാര്‍ഥനായോഗവും പ്രാദേശിക ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ചെന്നൈയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.

ഈ സമയത്താണ് കോയമ്പേട് രോഗം പടര്‍ത്തി ഭീതിസൃഷ്ടിച്ചത്. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത രോഗികളുടെ എണ്ണം ചെന്നൈയില്‍ കൂടുന്നതും ആശങ്കയുണ്ടാക്കുന്നു. ഇവിടെ 98 ശതമാനത്തോളം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

എന്തായാലും ചെന്നൈയില്‍ അതിവേഗത്തില്‍ രോഗനിര്‍ണയം നടക്കുന്നുണ്ട്. പ്രതിരോധ നടപടികളും മുന്നേറുന്നു. പക്ഷേ, ജനങ്ങള്‍ നിയമം ലംഘിക്കുന്നത് തടയുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വന്‍വീഴ്ചകളാണ് ഉണ്ടാവുന്നത് എന്നാണ് പ്രധാന ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends