പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ശേഷം അവരെ എളുപ്പത്തില്‍ ബലാത്സംഗം ചെയ്യാം, നമുക്കൊരുമിച്ച് പീഡിപ്പിക്കാം തുടങ്ങിയ ചർച്ചകൾ പൊടിപൊടിക്കും... ബോയ്‌സ് ലോക്കല്‍ റൂമിലെ അഡ്മിനെ പൊക്കിയപ്പോൾ അന്വേഷണ സംഘം പോലും ഞെട്ടി! പൊടിമീശക്കാരനായ പ്ലസ്ടുക്കാരന്റെ ലക്‌ഷ്യം മറ്റൊന്ന്...

സോഷ്യൽമീഡിയ കുട്ടികൾ കൈകാര്യം ചെയ്യുന്നത് പലരീതിയിലാണ്. പോസിറ്റീവും നെഗറ്റിവുമായുള്ള കാര്യങ്ങൾക്ക് അത് ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന വാർത്ത ആരെയും ഞെട്ടിക്കുന്ന സംഭവമാണ്.ബോയ്‌സ് ലോക്കര്‍ റൂം എന്ന അക്കൗണ്ടുകളിലൂടെ ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലുമായി പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തിയതോടെയാണ് വിഷയം പുറത്തറിയുന്നത്. ഇപ്പോഴിതാ ബോയ്‌സ് ലോക്കര്‍ റൂ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റിന്റെ അഡ്മിനെ ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തെന്ന വാർത്തയാണ് പുറത്ത് വരുന്നത്. .
തലസ്ഥാനത്തെ പ്രമുഖ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ക്ക് 18 വയസ് പ്രായമുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായതിനാല്‍ വിദ്യാര്‍ഥിക്കെതിരേ തുടര്‍നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച് അവരെ അധിക്ഷേപിക്കുന്ന ചാറ്റുകളായിരുന്നു ബോയ്‌സ് ലോക്കര്‍ റൂം എന്ന ഗ്രൂപ്പിലുണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും സജീവമായിരുന്ന ഈ ഗ്രൂപ്പില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതടക്കം ചര്‍ച്ച ചെയ്തിരുന്നു.
ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികളടങ്ങിയ ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒരു പെണ്‍കുട്ടി ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ സംഭവം മാധ്യമങ്ങളിലും വാര്‍ത്തയായി. തുടര്‍ന്നാണ് ഡല്‍ഹി പോലീസ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിലൂടെ ഗ്രൂപ്പിലെ 27 അംഗങ്ങളെയും തിരിച്ചറിഞ്ഞു. 15 വിദ്യാര്‍ഥികളെ പോലീസ് ഇതുവരെ ചോദ്യംചെയ്തിട്ടുണ്ട്. ഇവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അതിനിടെ, ഗ്രൂപ്പിന്റെ വിശദാംശങ്ങള്‍ക്കായി ഡല്‍ഹി പോലീസ് ഇന്‍സ്റ്റഗ്രാമില്‍നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല ചില കോളേജ് വിദ്യാര്‍ഥികളും ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പോലീസ് നിയമനടപടികളിലേക്ക് കടന്നതോടെ സമാനസ്വഭാവമുള്ള പല ഗ്രൂപ്പുകളും സാമൂഹികമാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെയും പ്രായം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേ ബാലനീതി നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























