ലോക്ഡൗൺ കാലത്ത് കുട്ടികൾക്ക് ഏൽക്കുന്ന പേരുകൾക്ക് കാരണം രാമായണവും മഹാഭാരതവും; പഴി പറഞ്ഞ് ഡോക്ടർമാർ, പ്രചോദനം ഉള്‍ക്കൊണ്ട് അമ്പും വില്ലും ഉണ്ടാക്കിയുള്ള കളികളാണ് അപകടങ്ങളിലേക്ക് എത്തിക്കുന്നത്

കൊറോണ വ്യാപനത്തെ തുടർന്ന് കുട്ടികൾ എല്ലാവരും വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യം ഉരുവായതിനാലാണ് ഏവർക്കും പ്രയോജനപ്പെടുന്നതരത്തിൽ രാമായണവും മഹാഭാരതവും സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയത്. ഏവരും ഈ വാർത്ത ഏറെ സന്തോഷത്തോടെയാണ് ഇരകയ്യുംനീട്ടി സ്വീകരിച്ചത്. എന്നാൽ ഇതിനെല്ലാം പഴിപറയുകയാണ് ഡോക്ടർമാർ. കാരണം മറ്റൊന്നുമല്ല,
അതായത് ലോക്ക്ഡൌണ്‍ കാലത്ത് കണ്ണില്‍ ഏല്‍ക്കുന്ന പരിക്കുകള്‍ക്ക് രാമായണം സീരിയലിനെയാണ് അവർ പഴിക്കുന്നത്. നാല്‍പത് ദിവസത്തെ ലോക്ക് ഡൗൺ പിന്നിടുമ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇടയില്‍ പന്ത്രണ്ടിലധികം കുട്ടികള്‍ കണ്ണുകളില്‍ പരിക്കേറ്റ് ചികിത്സ തേടിയതോടെയാണ് ഹൈദരബാദിലെ പ്രമുഖ നേത്രരോഗ വിദഗ്ധര്‍ സീരിയലിനെ പഴിചാരിക്കൊണ്ട രംഗത്തേക്ക് എത്തിയിരിക്കുന്നത്. അതായത് സീരിയലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അമ്പും വില്ലും ഉണ്ടാക്കിയുള്ള കുട്ടികളുടെ കളികളാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ കളിക്കിടെ ഏർപ്പെടുന്ന പരിക്കുകളില്‍ ഏറിയ പങ്കും കണ്ണിലും മുഖത്തുമായതിനാല്‍ കൊറോണക്കാലത്തും മാതാപിതാക്കള്‍ക്ക് ആശുപത്രിയിലെത്താതെ വയ്യെന്നും സരോജിനി ദേവി, എല്‍വി പ്രസാദ് ആശുപത്രിയിലെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്. ഇതിനോടകം തന്നെ ഹൈദരബാദ് നഗരത്തില്‍ മാത്രമായി 25ഓളം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതോടൊപ്പം തന്നെ രാമായണം ആദ്യമായി സംപ്രേക്ഷണം ചെയ്ത സമയത്തും ഇത്തരം പരിക്കുകളുമായി ആശുപത്രിയില്‍ നിരവധിപ്പേര്‍ എത്തിയിരുന്നതായി അവർ വ്യക്തമാക്കുകയുണ്ടായി. ഇതും അത്തരത്തിലുള്ളതെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. സമാനമായ രീതിയെല പരിക്കുകള്‍ 15 വര്‍ഷത്തോളമായി കുറവായിരുന്നെന്നും എല്‍വി പ്രസാദ് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഡോ സുഭദ്ര ജലാലി പറയുകയുണ്ടായി. ഇത് പാരമ്പരകളിലെ പ്രധാന കഥാപാത്രങ്ങളെ അനുകരിക്കാൻ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന പേരുകളാണ് എന്നാണ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























