കോയമ്പേട് ചന്ത അടച്ചു; ലോക് ഡൗണിൽ പച്ചക്കറികള്‍ക്ക് തീവില, കേരളത്തിലേക്കുള്ള കയറ്റുമതിയും നിലച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായേക്കും

കൊറോണ രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേട് ചന്ത അടച്ചു. ഇതോടുകൂടി തമിഴ്നാട്ടിൽ പച്ചക്കറികൾക്ക് തീവിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയും നിലച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി ചന്ത അടച്ചത് ഏറെ വില കൂടാൻ കാരണമായി. ഇത് ചില്ലറ വിപണിയിലാണ് വില ഇരട്ടിയാക്കിയത്. ചെന്നൈയിൽ 30 രൂപയുണ്ടായിരുന്ന ബീൻസിന് നിലവില്‍ 150 രൂപയാണ് വില ഈടാക്കുന്നത്. 20 രൂപയായിരുന്ന വെണ്ടക്ക 55 ആയി ഉയറുകയുണ്ടായി. ഇതേതുടർന്ന് മറ്റുള്ള പച്ചക്കറികളുടെ വിലയും ഉയരുകയാണ്. വിളവിവരം ഇങ്ങനെ,
ബീൻസ് പുതിയ വില150 (പഴയ വില 20)
വഴുതനങ്ങ 40 ( 20)
വെണ്ടക്ക 40 (20)
പച്ചമുളക് 45 (30)
ചെറിയ ഉള്ളി 50 (35)
സവാള 25 (15)
അമരക്ക 80 (50)
മുരിങ്ങക്ക 25 (15)
ഇഞ്ചി 150 (110)
അതൊസോപ്പം തന്നെ നേരത്തെ കേരളത്തിൽ നിന്നും കോയമ്പേട് മാര്‍ക്കറ്റില്‍ എത്തിയ ലോറി ഡ്രൈവർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനാൽ തന്നെ സ്ഥിതി ഗുരുതരമായതോടെ മൂന്ന് ദിവസമായി തിരുവള്ളൂർ ഉൾപ്പടെയുളള മറ്റ് ചന്തകളിൽ നിന്നും കേരളത്തിലേക്കും ലോഡ് പോകുന്നില്ല എന്നത് മറ്റൊരു പ്രതിസന്ധിക്ക് കാരണമായി. ആയതിനാൽ തന്നെ സേലം, മധുര ചന്തകളിലും സ്ഥിതി സമാനമാണ്.
അതോടൊപ്പം തന്നെ പൂഴ്ത്തിവയ്പ്പും വ്യാപകമാണ് എന്നാണ് ലഭ്യമാകുന്ന വിവരമെന്നത്. ഇത് തടയാൻ കർശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ ഉറപ്പ് വരുത്താതെയും വിലവര്‍ധനവ് പിടിച്ചുനിര്‍ത്താതെയും മദ്യവിൽപ്പനശാല തുറക്കാൻ തിടുക്കം കാണിച്ച സർക്കാരിനെതിരെ തമിഴകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതേതുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ കറുത്ത കൊടികളേന്തി പ്രതിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























