കോവിഡ് ബാധിച്ച് മരിച്ച ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ അമിത് റാണക്ക് ഒരു ആശുപത്രി ചികിത്സ നിഷേധിക്കുകയും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങി എങ്കിലും ഭേദമാകുന്നതിനു മുൻപ് പറഞ്ഞുവിട്ടതായും ആരോപണം.

കോവിഡ് ബാധിച്ച് മരിച്ച ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ അമിത് റാണക്ക് ഒരു ആശുപത്രി ചികിത്സ നിഷേധിക്കുകയും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങി എങ്കിലും ഭേദമാകുന്നതിനു മുൻപ് പറഞ്ഞുവിട്ടതായും ആരോപണം.
31കാരനായ റാണക്ക് അനുഭവപ്പെട്ട ദയനീയ അനുഭവം യാദൃശ്ചികമായി കേള്‍ക്കാനിടയായ സഹപ്രവര്‍ത്തകനാണ് പങ്കുവെച്ചത്. സ്ഥിരീകരിക്കാത്ത ഒരു ശബ്ദസന്ദേശത്തിലാണ് റാണക്കുണ്ടായ ദുരനുഭവം വിവരിക്കുന്നത്.
ജോലി കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിയ അമിത് റാണക്ക് ചെറിയ രീതിയില്‍ പനിക്കുന്നുണ്ടായിരുന്നു. മരുന്ന് കഴിച്ച കിടന്ന അദ്ദേഹത്തിന് പനി കുറയാത്തിനെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അശോക് വിഹാറിലെ കോവിഡ് ടെസ്റ്റിങ് കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ അവിടെ കോവിഡ് പരിശോധന നടത്താന്‍ മാത്രമേ സാധിക്കൂവെന്നും അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
തുടർന്ന് അവര്‍ ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലെത്തിയെങ്കിലും അവരും ചികിത്സിക്കാന്‍ കൂട്ടാക്കിയില്ല. ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടപ്പോഴാണ് റാണക്ക് ദീപ്ചന്ദ് ബന്ധു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമായത്. ചികിത്സ ലഭിച്ച ശേഷം കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച് അവിടെ നിന്നും അവരും പറഞ്ഞയച്ചു.
അശോക് വിഹാറിലെത്തിയ റാണയെ പരിശോധനക്ക് വിധേയനാക്കുകയും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ സമയം ചെല്ലുംതോറും കാര്യങ്ങള്‍ വഷളാവുകയായിരുന്നു. അവിടെ നിന്നും വിദഗ്ദ ചികിത്സക്കായി റാണയെ വീണ്ടും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണപ്പെട്ടത് . റാണയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് ബുധനാഴ്ച തിരിച്ചറിഞ്ഞതോടെ സഹപ്രവര്‍ത്തകരോട് സ്വയം നിരീക്ഷണത്തില്‍ പോകന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഹരിയാനയിലെ സോനിപാത് സ്വദേശിയായ റാണ ഡല്‍ഹിയിലെ ഭരത്നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും മൂന്ന് വയസായ മകനുമുണ്ട്. റാണയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha
























