Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വര്‍ഷങ്ങള്‍ക്ക് ശേഷം..'അമ്പിളി'യെ അറിയാൻ ആർട്ടിമിസ് 2....ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്..ആരൊക്കെയാണ് യാത്രയിൽ ഉള്ളത്..?


ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി..ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്..വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി..


സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി..സി പി എം കേന്ദ്രങ്ങൾ നടത്തിയ ഇടപെടലുകൾ കൊച്ചി പോലീസ് നിഷ്കരുണം തള്ളി.. രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ ഇലക്ഷൻ കാലത്ത് പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന് സിപിഎം മനസിലാക്കി..


രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്...എപിക് ഫ്യൂറി അവസാനിച്ചു.. ഇറാന്‍റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായി..വിചിത്ര പ്രഖ്യാപനം..


  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം

ഛത്തീസ്ഗഢിലും വിഷവാതകചോര്‍ച്ച; ഏഴു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

07 MAY 2020 06:34 PM IST
മലയാളി വാര്‍ത്ത

ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിശാഖപട്ടണത്തിന് പുറമെ ഛത്തീസ്ഗഢിലും വിഷവാതകചോര്‍ച്ച എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ഏഴു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഢിലെ റായ്ഗഢ് ജില്ലയിലെ പേപ്പര്‍ മില്ലിലാണ് സംഭവം. പേപ്പര്‍ മില്ല് തുറന്ന് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നു. ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മൂന്നുപേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. വിഷവാതകം ചോര്‍ന്നത് സംബന്ധിച്ച വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതരാണ് സംഭവം അറിയിച്ചതെന്നും റായ്ഗഢ് പോലിസ് സൂപ്രണ്ട് സന്തോഷ് സിങ് അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന മില്ലില്‍ ബുധനാഴ്ച രാത്രിയിലാണ് വിഷവാതകം ചോര്‍ന്നതെന്നാണ് വിവരം.

ശാഖപട്ടണത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാല്‍ കേസ് എടുത്തു. ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ് നല്‍കിയ കമ്മീഷന്‍ നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ മറുപടി നൽകാനും നിര്‍ദ്ദേശം നല്‍കി. ആന്ധ്രാപ്രദേശ് ചീഫ്സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ അപകടത്തെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വൈറസിന്‍റെ ലോക്ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ നിരവധിപ്പോരായിരുന്നു ഈ പ്രദേശത്ത് വീടുകളിലുണ്ടായിരുന്നത്. അപകടം നടന്നത് പുലര്‍ച്ചെയായിരുന്നതിനാല്‍ പലരും ഉറക്കത്തിലായിരുന്നു.

ഉറക്കത്തിലായിരുന്ന പലരും ശ്വാസംമുട്ടി എഴുന്നേറ്റു. പലരും വീടിന് പുറത്തേക്കിറങ്ങി ഓടി. ഓടിയവരിൽ പലരും റോഡരികിൽ തന്നെ മരിച്ചു വീണു. പരിഭ്രാന്തി നിറഞ്ഞ രംഗങ്ങളാണ് പിന്നീട് അവിടെയുണ്ടായത്. ഇതിന് സമാനമായി 36 വർഷം മുൻപ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വാതക ദുരന്തത്തിനും രാജ്യം സാക്ഷിയായിരുന്നു, ഭോപ്പാൽ വാതക ദുരന്തം.

1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ മരണത്തിന് കീഴടങ്ങിയത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരന്തങ്ങൾ അവസാനിച്ചിട്ടില്ല.

അമെരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്‍റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായി. രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ ഭോപ്പാലിന്‍റെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. കണ്ണുകളിൽ നീറ്റലനുഭവപ്പെടത്തിനെതുടർന്ന് ഭോപ്പാൽ ജനത തെരുവിലേക്കിറങ്ങി ഓടി.

നേരം പുലർന്നപ്പോഴേക്കും ഭോപ്പാൽ ഏതാണ്ട് ശവപ്പറമ്പായി മാറിയിരുന്നു. 3787 പേർ മരിച്ചെന്ന് സർക്കാർ പറയുമ്പോൾ മരണസംഖ്യ പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്കുകൾ. 36 വർഷത്തിനിപ്പുറവും ആ ദുരന്തത്തിന്‍റെ പ്രകമ്പനങ്ങൾ അവിടെ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. ദുരന്തത്തിന്‍റെ പരിണിത ഫലങ്ങൾ 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചുവെന്നാണ് കണക്കുകൾ.

കണ്ണുകളിലൂടെയും ത്വക്കിലൂടെയുമാണ് ഈ വാതകം ശരീരത്തെ ബാധിക്കുന്നത്. ശരീരത്തിൽ എത്തുന്നതോടെ അത് സ്റ്റൈറീൻ ഓക്സൈഡ് ആയി മാറുന്നു. അതോടെ ഇത് അത്യന്തം വിഷമയമാകുന്നു. മനുഷ്യശരീരവുമായി കൂടിയ സാന്ദ്രതയിൽ സമ്പർക്കം വന്നാൽ അത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. നമ്മുടെ നാഡീവ്യൂഹത്തെയാണ് ഈ വാതകം നേരിട്ട് ബാധിക്കുന്നത്.

തലവേദന, ക്ഷീണം, തളർച്ച, വിഷാദം, കാഴ്ച പ്രശ്നങ്ങൾ, കേൾവി നഷ്ടപ്പെടൽ, പെരിഫെറൽ ന്യൂറോപ്പതി, വൃക്ക- കരൾ എന്നിവയെയും ബാധിക്കും. കാൻസർ പോലുള്ള ദീർഘകാലം സങ്കീർണതകളും ഉണ്ടാകാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടി; കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണെന്ന് ധനകാര്യമന്ത്രി  (4 minutes ago)

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (12 minutes ago)

NASA കുതിച്ചുയര്‍ന്ന് നാസയുടെ ചാന്ദ്ര ദൗത്യം;  (50 minutes ago)

EARTHQUAKE ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;  (1 hour ago)

പഴയതു പോലെ പോലിസിൽ ആഭ്യന്തര വകുപ്പിന് ഒരു റോളുമില്ല.  (2 hours ago)

US നാറ്റോ പിളരുന്നു!  (2 hours ago)

"ബാലഗോപാലിന്റെ ജാതകം ' തിരുത്തി അയിഷ,ഗോപാലൻ തോറ്റു...! പെണ്ണുങ്ങൾ കൂട്ടത്തോടെ തൊലിയുരിച്ച് വിടുന്നു..!"  (2 hours ago)

ക്രിസ്തുവിന്‍റെ അന്ത്യഅത്താഴ ദിവസം ഭൂമി പിളർത്തി ഭൂചലനം..! കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു ! ആഞ്ഞടിച്ച് സുനാമി സര്‍വ്വനാശം...!  (2 hours ago)

പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്തേക്കില്ല  (2 hours ago)

ക്രൈസ്തവ സഭകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അവരുമായി ആശയ വിനിമയം നടത്തും; എഫ്‌സിആര്‍എ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ആശങ്ക പരിഹരിച്ച ശേഷമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ  (2 hours ago)

തളിപ്പറമ്പില്‍ എൽ ഡി എഫ് സ്ഥാനാർത്ഥി പികെ ശ്യാമള തോല്‍ക്കുമെന്ന് പാര്‍ട്ടി അണിയറയില്‍ ആശങ്ക; വോട്ടുചോര്‍ച്ച തടയാൻ മുതിര്‍ന്ന നേതാക്കളായ എം.വി.ജയരാജന്‍, പി.ജയരാജന്‍ എന്നിവരെ കളത്തിലിറക്കി  (2 hours ago)

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (7 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (7 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (8 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (8 hours ago)

Malayali Vartha Recommends