മുപ്പതുകാരിയായ യുവതിയ്‌ക്ക് കാമുകനുമായുള്ള ബന്ധം ഭർത്താവ് കണ്ടു പിടിച്ചപ്പോൾ രാത്രിയോടെ കാമുകനെ വിളിച്ചുവരുത്തി ഭാര്യ ഉറങ്ങിക്കിടന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊന്നു... ഭർത്താവ് കൊറോണ ബാധിതനായി മരിച്ചുവെന്ന് യുവതി അയൽക്കാരെ അറിയിച്ചു ...പിന്നെയാണ് ട്വിസ്റ്റ് ...

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കാമുകനുമായി ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരണ കാരണം കൊവിഡ് ആണെന്നു പറഞ്ഞ് പരത്തി രക്ഷപ്പെടാൻ നടത്തിയ ശ്രമം പക്ഷെ പരാജയപ്പെട്ടു. ഡൽഹി അശോക് വിഹാറിലാണ് സംഭവം.
46 കാരനായ ശരത് ദാസിനെയാണ് ഭാര്യ അനിതയും കാമുകൻ സഞ്ജയും ചേർന്ന് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു കൊല നടത്തിയത്.
താൻ രാവിലെ എഴുന്നേൽക്കുമ്പോൾ ഭർത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ ബാധിതനായി മരിക്കുകയായിരുന്നുവെന്നും ആയിരുന്നു അനിത അയൽക്കാരോട് പറഞ്ഞ കഥ. എന്നാൽ കൊറോണ മരണം എന്ന് കേട്ടതോടെ അയൽക്കാർ ഉടൻ തന്നെ പൊലീസിൽ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് സംശയം തോന്നിയതിനെ തുടർന്ന് ശരത് ദാസിന്റെ സംസ്‌കാരം തടഞ്ഞു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പൊലീസ് അനിതയോട് ശരത് ദാസിന്റെ രോഗവിവരങ്ങൾ ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചത്തിലായത് .. . പ്രദേശവാസികളോട് സംസാരിച്ചപ്പോൾ ശരത് ദാസിന് രോഗലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നുവെന്നാണ് മൊഴി നൽകിയത്. ഇതോടെ അനിതയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കി. അപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്.
മുപ്പത് കാരിയായ അനിതയും സഞ്ജയും തമ്മിലുള്ള ബന്ധം ശരത് അറിഞ്ഞതാണത്രെ കൊലപാതകത്തിന് കാരണം ആയത് . ഈ ബന്ധത്തെ ശരത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അനിത സഞ്ജയനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഉറങ്ങി കിടന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും അനിത പൊലീസിനോട് സമ്മതിച്ചു.
https://www.facebook.com/Malayalivartha
























