Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

രാസശാലയിലെ വാതകച്ചോർച്ചയിൽ ഒട്ടേറെ ജീവൻ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല; അപകട സൈറൺ പോലും മുഴങ്ങാത്തിടത്ത് മൊബൈൽ ഗെയിം ‘പബ്ജി’ നൂറുകണക്കിനു ജീവൻ കാത്തു!

09 MAY 2020 10:49 AM IST
മലയാളി വാര്‍ത്ത

രാസശാലയിലെ വാതകച്ചോർച്ചയിൽ ഒട്ടേറെ ജീവൻ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല; അപകട സൈറൺ പോലും മുഴങ്ങാത്തിടത്ത് മൊബൈൽ ഗെയിം ‘പബ്ജി’ നൂറുകണക്കിനു ജീവൻ കാത്തു!
ഗ്രാമവാസിയായ പാതല സുരേഷ് എന്ന യുവാവാണ് പബ്ജി രക്ഷകനായ കഥ പറയുന്നത്. ‘ഞാനുറങ്ങുകയായിരുന്നു. എല്ലാ ദിവസവും പാതിരാത്രി വരെ പബ്ജി കളിക്കുന്ന സുഹൃത്ത് കിരൺ രണ്ടരയോടെ വിളിച്ച് രാസവസ്തുവിന്റെ കടുത്ത മണം വരുന്നതായി പറഞ്ഞു. അവന്റെ വീട്ടിലേക്ക് പ്ലാന്റിൽനിന്ന് 200 മീറ്റർ മാത്രമേ അകലമുള്ളൂ. ഉടൻ ഞാനും കിരണും മറ്റു കൂട്ടുകാരെ ഫോണിൽ വിളിച്ചു. പ്ലാന്റിലെ സുരക്ഷാജീവനക്കാരനെ വിളിച്ചപ്പോൾ ‘വാതകം ചോർന്നു, ഓടി രക്ഷപ്പെട്ടോളൂ’ എന്നായിരുന്നു മറുപടി.

ഒരു തെരുവുനായ ചോര ഛർദിക്കുന്നതു കണ്ടു. ഞങ്ങൾ വീടുകൾ കയറിയിറങ്ങി എല്ലാവരെയും വിളിച്ചുണർത്തി. 4 കിലോമീറ്ററോളം ഓടി ഉയർന്ന പ്രദേശത്തു കയറിനിന്നു. അൽപനേരം ശുദ്ധ വായു ശ്വസിച്ചതോടെ ആശ്വാസമായി. ആയിരത്തിലേറെ ആളുകളെ സുരക്ഷിതമായി മാറ്റാൻ ഞങ്ങൾക്കു കഴിഞ്ഞു.

ഗ്രാമത്തിലേക്കു തിരികെപ്പോയി രക്ഷാപ്രവർ‌ത്തനത്തിൽ പങ്കെടുത്തു. എന്റെ പരിചയക്കാരിൽ പലരുമാണു ജീവൻ വെടിഞ്ഞും ബോധമറ്റും കിടക്കുന്നതു കണ്ടത്. ഉറക്കത്തിലായതിനാൽ ഇവർ ഒന്നും അറിയാത്തതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല. കിരൺ ഉണർന്നിരിക്കുകയല്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാകുമായിരുന്നു.

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആർക്കും ആശുപത്രിയിൽ പോകേണ്ടി വന്നില്ല. പക്ഷേ, കിരണിനു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. അവൻ ഇപ്പോഴും ആശുപത്രിയിലാണ്. എല്ലാവരെയും രക്ഷിക്കാൻ കാരണക്കാരനായെങ്കിലും ഞങ്ങളോടൊപ്പം ഓടിയെത്താൻ അവനു കഴിഞ്ഞില്ല’– സുരേഷ് പറഞ്ഞു.


 എൽജി പോളിമേഴ്സിൽ വിഷബാഷ്പ ചോർച്ച പുലർച്ചെയായതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പ്ലാന്റിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽ മിക്കവരും ഉറക്കത്തിലായിരുന്നു.

ആശുപത്രിയിൽ കഴിയുന്നവരിലേറെയും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്. ഗ്രാമങ്ങളിലെ ഒട്ടേറെ പുരുഷൻമാർ പ്ലാന്റിലെ ജീവനക്കാരായതിനാൽ വിഷവാതകത്തെ പ്രതിരോധിക്കാൻ  ശേഷിയുണ്ടാകുമെന്ന് അധിക‍ൃതർ പറഞ്ഞു.
അന്തരീക്ഷത്തിലെ വിഷസാന്നിധ്യം ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. വീടുകളുടെ വാതിൽ പൊളിച്ചു കടന്നാണു പലരെയും പൊലീസ് ആശുപത്രിയിലെത്തിച്ചത്. ലോക്ഡൗണിൽ അടച്ചിട്ടിരുന്നതിനാൽ പ്ലാന്റിൽ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.

‌പ്ലാസ്റ്റിക് – ഡിസ്പോസിബിൾ പാത്രങ്ങൾ‌, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് ഈ പ്ലാന്റിൽ നിർമിക്കുന്നത്. ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന അസംസ്കൃത വസ്തു സംഭരണി തകർന്നു ബാഷ്പമായി പുറത്തേക്കു വന്നതാണ് അപകട കാരണമെന്നു വ്യവസായ മന്ത്രി എം. ഗൗതം റെഡ്ഡി പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി. വെന്റിലേറ്ററിൽ ചികിത്സയിലുള്ളവർക്ക് 10 ലക്ഷവും ചികിത്സയിലുള്ള മറ്റുള്ളവർക്ക് ഒരു ലക്ഷവും വീതം നൽകും. ചികിത്സ കഴിഞ്ഞു മടങ്ങിയവർക്ക് 25,000 രൂപ വീതവും സമീപ ഗ്രാമങ്ങളിലുള്ളവർക്ക് 10,000 രൂപ വീതവും ലഭിക്കും. പശുക്കളെ നഷ്ടമായവർക്കു പശുവിന്റെ വിലയും..


വിശാഖപട്ടണം അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുമായി ചർച്ച നടത്തി. ആവശ്യമായ സഹായങ്ങൾ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

വിശാഖപട്ടണം ഓർമിപ്പിച്ചത് ഭോപാൽ വാതക ദുരന്തത്തിന്റെ യാതനകൾ. 1984 ഡിസംബർ 3നു പുലർച്ചെ ഭോപാലിലെ യൂണിയൻ കാർബൈഡ് പ്ലാന്റിൽനിന്ന് മീതൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം ചോർന്ന് ആയിരങ്ങൾ മരിച്ചു. വിഷബാധയേറ്റ പതിനായിരങ്ങൾ ഇപ്പോഴും ദൂഷ്യഫലങ്ങൾ അനുഭവിച്ചു ജീവിതം തള്ളിനീക്കുന്നു. ദുരിതബാധിതർക്കു മികച്ച ചികിത്സ നൽകുന്നതിലും നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിലും ഭരണസംവിധാനം ശുഷ്കാന്തി കാട്ടിയില്ലെന്നു വിമർശനം ഉയർന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (6 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (14 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (28 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (46 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (12 hours ago)

Malayali Vartha Recommends